ഇത് ഡ്രാഗണ്‍ മാന്‍, മനുഷ്യവംശത്തിന്റെ ഏറ്റവും പുതിയ കണ്ണി, ഈ തലയോട്ടിക്ക് 1.4 ലക്ഷം വര്‍ഷം പഴക്കം

By Web TeamFirst Published Jun 27, 2021, 9:39 PM IST
Highlights

146,000 മുതല്‍ 296,000 വര്‍ഷം മുമ്പുണ്ടായിരുന്നതാണ് ഇതെന്നാണ് അനുമാനം. മരിക്കുമ്പോള്‍ ഏകദേശം 50 വയസ്സ് പ്രായമുള്ള ഒരാളുടെ തലയോട്ടിയാണ് ഇതെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. 

ചൈനയില്‍ നിന്ന് കണ്ടെത്തിയ ഒരു വലിയ തലയോട്ടിക്ക് ആധുനിക മനുഷ്യരുടെ തലയോട്ടിയുമായി സാമ്യം. ഡ്രാഗണ്‍ മാന്‍ എന്ന ഗണത്തില്‍ പെട്ട ഈ വലിയ തലയോട്ടിക്ക് മനുഷ്യന്റെ എല്ലാ രൂപഭാവങ്ങളുടെയും വലിയ ബന്ധമുണ്ടെന്ന ശാസ്ത്രജ്ഞര്‍ പറയുന്നു. ഡെനിസോവാന്‍ വര്‍ഗത്തില്‍പ്പെട്ടവരെയാണ് ഡ്രാഗണ്‍ മാന്‍ എന്നു പറയുന്നത്. ഇവരുടെ മുഖത്തിന്റെ ആദ്യ കാഴ്ച മനുഷ്യരുടേതിനു തുല്യമായ വിധത്തിലാണ്. 'ഡ്രാഗണ്‍' എന്നര്‍ത്ഥമുള്ള ഹോമോ ലോംഗി എന്ന ചൈനീസ് പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ വാക്ക്. അതിനര്‍ത്ഥം ആദ്യകാല ഹോമിലോംഗികള്‍ അനൗപചാരികമായി 'ഡ്രാഗണ്‍ മാന്‍' എന്ന പേരില്‍ അറിയപ്പെട്ടിരിക്കാമെന്നാണ്. 

1930 കളില്‍ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ ഹാര്‍ബിന്‍ സിറ്റിയില്‍ നിന്നാണ് ഈ തലയോട്ടി കണ്ടെത്തിയത്. ഇത് കണ്ടെത്തിയയാള്‍ അത് ഒരു കിണറ്റില്‍ ഒളിപ്പിച്ചുവെച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പിന്നീടിത് 2018 ല്‍ വീണ്ടെടുത്തു, ഇപ്പോള്‍ ആദ്യമായി ഇത് ശാസ്ത്രീയ വിശകലനം ചെയ്തു. ഹാര്‍ബിന്‍ സിറ്റിയില്‍ നിന്നും കണ്ടെടുത്തതു കൊണ്ട് ഇതിന് ഹാര്‍ബിന്‍ ക്രേനിയം എന്ന് പേരു നല്‍കിയിട്ടുണ്ട്.

'ഇത് ശരിക്കും അത്ഭുതകരമായ ഒരു കണ്ടെത്തലാണ്. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമ്പൂര്‍ണ്ണമായ തലയോട്ടിയാണ് ഇത്, 'ഫോസില്‍ പഠിച്ച ടീമിന്റെ ഭാഗമായ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ സിജുന്‍ നി പറയുന്നു. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഹോമോ തലയോട്ടി കൂടിയാണിത്.

146,000 മുതല്‍ 296,000 വര്‍ഷം മുമ്പുണ്ടായിരുന്നതാണ് ഇതെന്നാണ് അനുമാനം. മരിക്കുമ്പോള്‍ ഏകദേശം 50 വയസ്സ് പ്രായമുള്ള ഒരാളുടെ തലയോട്ടിയാണ് ഇതെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. പുരാതന, ആധുനിക മനുഷ്യരുടെ തലയോട്ടിയുടെ മിശ്രിതമാണ് ഇതിന്റെ സവിശേഷതകള്‍. ഇതിന് കട്ടിയുള്ള നെറ്റി വരമ്പുകളുണ്ട്, ഉദാഹരണത്തിന്, 'മുഖം ഒരു ആധുനിക മനുഷ്യ മുഖത്തിന്റെ വലിയ പതിപ്പ് പോലെ കാണപ്പെടുന്നു', സ്ട്രിംഗര്‍ പറയുന്നു. ഇതിന്റെ മസ്തിഷ്‌ക വലുപ്പം നമ്മുടേതിന് സമാനമായിരുന്നു. കിഴക്കന്‍ ഏഷ്യയിലെ ഒരു പ്രത്യേക വംശമാണിതെന്ന് ഇത് വ്യക്തമാക്കുന്നു. ഇത് നിയാണ്ടര്‍ത്തലല്ല, അത് ഹോമോ സാപ്പിയനുകളല്ല, ഇത് തികച്ചും വ്യത്യസ്തമായ ഒന്നാണ്, 'സ്ട്രിംഗര്‍ പറയുന്നു.

ഈ ഹാര്‍ബിന്‍ ഫോസില്‍ ഒരു ഡെനിസോവനാണ് എന്നതാണ് ഒരു സാധ്യത. റഷ്യയിലെ സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍ നിന്ന് കണ്ടെത്തിയ വിരല്‍ അസ്ഥിയില്‍ ഡിഎന്‍എയില്‍ നിന്ന് ഒരു പതിറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ച മനുഷ്യരുടെ ഈ നിഗൂഢ സംഘത്തെ ആദ്യമായി തിരിച്ചറിഞ്ഞു. ഡെനിസോവന്മാര്‍ നിയാണ്ടര്‍ത്തലുകളുമായി അടുത്ത ബന്ധമുള്ളവരായിരുന്നു, കൂടാതെ ഏഷ്യയില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ജീവിച്ചിരുന്നു. 

സിയാഹെ മാന്‍ഡിബിള്‍ എന്നറിയപ്പെടുന്ന ടിബറ്റില്‍ നിന്ന് കുറഞ്ഞത് 160,000 വര്‍ഷം പഴക്കമുള്ള താടിയെല്ല് ഉള്‍പ്പെടെ കുറച്ച് അധിക ഡെനിസോവന്‍ ഫോസിലുകള്‍ അടുത്ത കാലത്തായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഡെനിസോവന്‍ തലയോട്ടി കണ്ടുപിടിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. ഹാര്‍ബിന്‍ ക്രേനിയം ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വിലപ്പെട്ടത് ഇതു കൊണ്ടു തന്നെ. നരവംശ ശാസ്ത്ര സംഘം ഫോസിലുകളുടെ ഭൗതിക സവിശേഷതകളെ അടിസ്ഥാനമാക്കി ഹാര്‍ബിന്‍ ഫോസിലിന്റെ പൂര്‍വ്വിക വംശപരമ്പര സ്ഥാപിക്കുന്നതിനായി ഒരു കുടുംബവൃക്ഷം നിര്‍മ്മിച്ചപ്പോള്‍, അത് സിയാഹെ മാന്‍ഡിബിളുമായി ഏറ്റവും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. രസകരമെന്നു പറയട്ടെ, ഈ രണ്ട് തലയോട്ടികളിലും കൂറ്റന്‍ പല്ലുകളുണ്ട്. ഹാര്‍ബിന്‍ ക്രേനിയത്തില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ അത് ഭാവിയില്‍ ചെയ്യാവുന്ന വലിയൊരു കാര്യമായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു. ഇതിന് കുറഞ്ഞത് 146,000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നതാണ് ശാസ്ത്രജ്ഞരെ വിഷമിപ്പിക്കുന്നത്.

click me!