അത്ഭുതമുണർത്തി ജെയിംസ് വെബിന്റെ ബഹിരാകാശ ചിത്രങ്ങൾ; കൂടുതൽ ചിത്രങ്ങൾ കാത്ത് ലോകം

Published : Jul 12, 2022, 09:13 PM ISTUpdated : Jul 12, 2022, 09:14 PM IST
അത്ഭുതമുണർത്തി ജെയിംസ് വെബിന്റെ ബഹിരാകാശ ചിത്രങ്ങൾ; കൂടുതൽ ചിത്രങ്ങൾ കാത്ത് ലോകം

Synopsis

14 ബില്യൺ വർഷങ്ങൾക്ക് മുമ്പ് മഹാവിസ്ഫോടനത്തിന് ശേഷം പ്രപഞ്ചത്തെ പ്രകാശിപ്പിച്ച ആദ്യത്തെ ചില നക്ഷത്രങ്ങളെയും ഗാലക്സികളെയും കുറിച്ച് പഠിക്കുക എന്നതാണ് വെബ് ദൂരദർശിനിയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്.

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിലൂടെ എടുത്ത ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ബാക്കിയുള്ള ചിത്രങ്ങൾ വൈകാതെ പുറത്തുവിടും. തിങ്കളാഴ്ച വൈകുന്നേരം വൈറ്റ്ഹൗസിൽ നടന്ന ഒരു ഹ്രസ്വ പരിപാടിയിലാണ് പ്രസിഡന്റ് ജോ ബൈഡൻ ഈ ചിത്രം പ്രദർശനം ചെയ്തത്. നാസയുൾപ്പെടെ ഈ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട് . ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന  ദൂരദർശിനിയുടെ വലിയ കോസ്മിക് സ്ലൈഡ്ഷോയുടെ ടീസറാണ് ഈ ചിത്രമെന്നായിരുന്നു  ബൈഡന്റെ പ്രഖ്യാപനം. ചിത്രങ്ങൾ ഇതിനകം വൈറലായി കഴിഞ്ഞു. ലോകം മുഴുവൻ ഒന്നടങ്കം ചർച്ച ചെയ്യുന്ന വിഷയമായി ആദ്യ ചിത്രം മാറി.

14 ബില്യൺ വർഷങ്ങൾക്ക് മുമ്പ് മഹാവിസ്ഫോടനത്തിന് ശേഷം പ്രപഞ്ചത്തെ പ്രകാശിപ്പിച്ച ആദ്യത്തെ ചില നക്ഷത്രങ്ങളെയും ഗാലക്സികളെയും കുറിച്ച് പഠിക്കുക എന്നതാണ് വെബ് ദൂരദർശിനിയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. ദൂരദർശിനി വരും വർഷങ്ങളിൽ കൂടുതൽ ഡാറ്റ ശേഖരിക്കുന്നതിനാൽ കൂടുതൽ ചിത്രങ്ങൾ ലഭ്യമാകും എന്നാണ് വിലയിരുത്തൽ. വെബ് അതിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് രേഖപ്പെടുത്തിയ അഞ്ച് വിഷയങ്ങളുടെ പട്ടിക വെള്ളിയാഴ്ച നാസ പുറത്തുവിട്ടു. അതിലൊന്നാണ് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ബൈഡൻ പ്രദർശിപ്പിച്ചത്. ഈ ചിത്രം SMACS 0723 എന്ന പേരിലാണ് അറിയപ്പെടുന്നത്. 

ഭൂമിയിലെ തെക്കൻ അർദ്ധഗോളത്തിൽ നിന്ന് ദൃശ്യമാകുന്ന ആകാശത്തിന്റെ ഒരു ഭാഗമാണിത്, ആഴത്തിലുള്ള ഭൂതകാലം തേടി ഹബിളും മറ്റ് ദൂരദർശിനികളും പലപ്പോഴും സഞ്ചരിക്കാറുണ്ട്. ജ്യോതിശാസ്ത്രജ്ഞർ കോസ്മിക് ദൂരദർശിനിയായി ഉപയോഗിക്കുന്ന ഏകദേശം നാല് ബില്യൺ പ്രകാശവർഷം അകലെയുള്ള ഗാലക്സികളുടെ ഒരു വലിയ കൂട്ടം ഇതിൽ ഉൾപ്പെടുന്നു. ക്ലസ്റ്ററിന്റെ ഭീമാകാരമായ ഗുരുത്വാകർഷണ മണ്ഡലം ഒരു ലെൻസായി പ്രവർത്തിക്കുകയും അതിന്റെ പിന്നിലെ ഗാലക്സികളിൽ നിന്നുള്ള പ്രകാശത്തെ വളച്ചൊടിക്കുകയും വലുതാക്കുകയും ചെയ്യുന്നു. 

മനുഷ്യനേത്രങ്ങൾ കണ്ടിട്ടില്ലാത്ത നിറങ്ങളിൽ വരച്ച പ്രപഞ്ചത്തിന്റെ ഒരു കാഴ്ചാ പര്യടനമാണ് ഇനിയുള്ള ചിത്രങ്ങൾ. ഇൻഫ്രാറെഡ് അല്ലെങ്കിൽ താപ വികിരണത്തിന്റെ അദൃശ്യ കിരണങ്ങളാണ് അതിലുള്ളത്. ഓരോ 3.4 ദിവസത്തിലും 1,150 പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന വ്യാഴത്തിന്റെ പകുതി പിണ്ഡമുള്ള ഒരു വാതക ഭീമനായ WASP-96b എന്നറിയപ്പെടുന്ന ഒരു എക്സോപ്ലാനറ്റിന്റെ വിശദമായ സ്പെക്ട്രവും സംഘം പുറത്തുവിടും. അത്തരമൊരു സ്പെക്ട്രം ആ ലോകത്തിന്റെ അന്തരീക്ഷത്തിൽ എന്താണെന്ന് വെളിപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള വിശദാംശങ്ങളാണ്. കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ ബഹിരാകാശത്തെത്തിയ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ ആദ്യപടി മാത്രമായിരുന്നു.

ജനുവരി 24 മുതൽ ബഹിരാകാശ പേടകം ഭൂമിയിൽ നിന്ന് ഏകദേശം ഒരു ദശലക്ഷം മൈൽ അകലെയുള്ള രണ്ടാമത്തെ ലാഗ്രാഞ്ച് പോയിന്റ് അഥവാ L2 യെ പരിക്രമണം ചെയ്യുന്നു. L2-ൽ, സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ ശക്തികൾ വെബിന്റെ ചലനത്തെ ഭൂമിയുമായി സമന്വയിപ്പിച്ച് സൂര്യനുചുറ്റും നിലനിർത്തുന്നു.വെബ് ദൂരദർശിനിയുടെ പ്രാഥമിക ദർപ്പണത്തിന് 6.5 മീറ്റർ (ഏകദേശം 21 അടി) വ്യാസമുണ്ട്, ഹബിളിന്റെ 2.4 മീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ, വെബ്ബിന് ഏഴിരട്ടി പ്രകാശം ശേഖരിക്കാനാകും. അങ്ങനെ ബഹിരാകാശം കൂടുതൽ വ്യക്തമായി കാണാനാകും.ഇൻഫ്രാറെഡ് റേഡിയേഷനോട്  സെൻസിറ്റീവ് ക്യാമറകളും മറ്റ് ഉപകരണങ്ങളും വെബ്ബിൽ സജ്ജീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ