ആകാശഗംഗയില്‍ അത്ഭുതവസ്തു, ഓരോ 18.18 മിനിറ്റിലും സിഗ്‌നലുകള്‍ അയയ്ക്കുന്ന വിചിത്രത, നടുങ്ങി ഗവേഷകര്‍!

Web Desk   | Asianet News
Published : Jan 27, 2022, 07:52 PM IST
ആകാശഗംഗയില്‍ അത്ഭുതവസ്തു, ഓരോ 18.18 മിനിറ്റിലും സിഗ്‌നലുകള്‍ അയയ്ക്കുന്ന വിചിത്രത, നടുങ്ങി ഗവേഷകര്‍!

Synopsis

ഓരോ മണിക്കൂറിലും മൂന്ന് തവണ റേഡിയോ ഊര്‍ജ്ജത്തിന്റെ ഒരു വലിയ സ്‌ഫോടനവും അതിനെത്തുടര്‍ന്ന് സിഗ്നലുകളും ഇവിടെ നിന്നും പുറപ്പെടുവിക്കുന്നു

ഓസ്ട്രേലിയന്‍ ഗവേഷകര്‍ ക്ഷീരപഥത്തില്‍ വിചിത്രമായ കറങ്ങുന്ന വസ്തുവിനെ കണ്ടെത്തി. ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടിട്ടില്ലാത്തതില്‍ നിന്ന് വ്യത്യസ്തമാണിത്. പ്രീഡിഗ്രി തീസിസില്‍ പ്രവര്‍ത്തിക്കുന്ന ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് ഇത് ആദ്യം കണ്ടെത്തിയത്, ഓരോ മണിക്കൂറിലും മൂന്ന് തവണ റേഡിയോ ഊര്‍ജ്ജത്തിന്റെ ഒരു വലിയ സ്‌ഫോടനവും അതിനെത്തുടര്‍ന്ന് സിഗ്നലുകളും ഇവിടെ നിന്നും പുറപ്പെടുവിക്കുന്നു.

ക്ലോക്ക് വര്‍ക്ക് പോലെ ഓരോ 18.18 മിനിറ്റിലും പള്‍സ് വരുന്നു, മര്‍ച്ചിസണ്‍ വൈഡ്ഫീല്‍ഡ് അറേ എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ ഔട്ട്ബാക്കിലെ ദൂരദര്‍ശിനി ഉപയോഗിച്ച് വിദ്യാര്‍ത്ഥിയുടെ കണ്ടെത്തലിന് ശേഷം അന്വേഷണത്തിന് നേതൃത്വം നല്‍കിയ ജ്യോതിശാസ്ത്രജ്ഞന്‍ നതാഷ ഹര്‍ലി-വാക്കര്‍ പറഞ്ഞു. പള്‍സാറുകള്‍ പോലെ സ്വിച്ച് ഓണും ഓഫും ചെയ്യുന്ന മറ്റ് വസ്തുക്കളും പ്രപഞ്ചത്തിലുണ്ടെങ്കിലും 18.18 മിനിറ്റ് മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ആവൃത്തിയാണെന്ന് ഹര്‍ലി-വാക്കര്‍ പറഞ്ഞു.

ഈ വസ്തു കണ്ടെത്തുന്നത് 'ഒരു ജ്യോതിശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഒരുതരം ഭയാനകമായിരുന്നു,' അവര്‍ പറഞ്ഞു, 'കാരണം അത്തരത്തിലൊന്ന് ഇതുവരെയും പ്രപഞ്ചത്തില്‍ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ഇത് തനിയെ സംഭവിക്കുന്നതോ, അതോ നിശ്ചിത സമയത്ത് ഓട്ടോമാറ്റിക്കായി നടക്കുന്ന മറ്റ് എന്തെങ്കിലുമാണോ എന്നും വ്യക്തമല്ല.' എന്താണ് കണ്ടെത്തിയതെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ് ഗവേഷക സംഘം.

വര്‍ഷങ്ങളോളം ലഭിച്ച ഡാറ്റയിലൂടെ പിന്നോട്ട് സഞ്ചരിക്കുമ്പോള്‍, അവര്‍ക്ക് കുറച്ച് വസ്തുതകള്‍ കണ്ടെത്താന്‍ കഴിഞ്ഞു: ഈ വസ്തു ഭൂമിയില്‍ നിന്ന് ഏകദേശം 4,000 പ്രകാശവര്‍ഷം അകലെയാണ്, അവിശ്വസനീയമാംവിധം തെളിച്ചമുള്ളതും വളരെ ശക്തമായ കാന്തികക്ഷേത്രവും ഇതിനുണ്ട്. എന്നാല്‍ ഇനിയും പല ദുരൂഹതകളും കെട്ടടങ്ങാനുണ്ട്. ഈ വസ്തു നിലനില്‍ക്കുമെന്ന് ഗവേഷകര്‍ സിദ്ധാന്തിച്ചിട്ടുള്ള ഒന്നായിരിക്കാം, പക്ഷേ 'അള്‍ട്രാ ലോംഗ് പിരീഡ് മാഗ്‌നറ്റര്‍' എന്ന് വിളിക്കപ്പെടുന്നതായി ഒരിക്കലും കണ്ടിട്ടില്ല. ഇത് ഒരു വെളുത്ത കുള്ളന്‍ ആകാം, തകര്‍ന്ന നക്ഷത്രത്തിന്റെ അവശിഷ്ടമായിരിക്കാം. എന്നാല്‍ അതും തികച്ചും അസാധാരണമാണ്. ഞങ്ങള്‍ക്ക് ഒരു വെളുത്ത കുള്ളന്‍ പള്‍സര്‍ മാത്രമേ അറിയൂ, ഇതുപോലെ മഹത്തായ മറ്റൊന്നില്ല,' ഹര്‍ലി-വാക്കര്‍ പറഞ്ഞു.

ബഹിരാകാശത്ത് നിന്നുള്ള ശക്തമായ, സ്ഥിരതയുള്ള റേഡിയോ സിഗ്‌നല്‍ മറ്റേതെങ്കിലും ജീവജാലങ്ങള്‍ക്ക് അയച്ചുകൊടുക്കാമായിരുന്നോ എന്ന ചോദ്യത്തിന്, ഹര്‍ലി-വാക്കര്‍ സമ്മതിച്ചു: 'അത് അന്യഗ്രഹജീവികളാണെന്ന് ഞാന്‍ ആശങ്കാകുലനായിരുന്നു.' ഇതിനു സമാനമായി ഗവേഷക സംഘത്തിന് വിവിധ ആവൃത്തികളില്‍ സിഗ്‌നല്‍ നിരീക്ഷിക്കാന്‍ കഴിഞ്ഞു. 'അതിനര്‍ത്ഥം ഇത് ഒരു സ്വാഭാവിക പ്രക്രിയയായിരിക്കണം, ഇത് ഒരു കൃത്രിമ സിഗ്‌നലല്ലെന്നാണ്,' ഹര്‍ലി-വാക്കര്‍ പറഞ്ഞു. പ്രപഞ്ചത്തിലുടനീളമുള്ള ഈ വിചിത്രമായ വസ്തുക്കളില്‍ കൂടുതല്‍ തിരയുക എന്നതാണ് ഗവേഷകരുടെ അടുത്ത ഘട്ടം. 'കൂടുതല്‍ കണ്ടെത്തലുകള്‍ ജ്യോതിശാസ്ത്രജ്ഞരോട് ഇത് ഒരു അപൂര്‍വ സംഭവമാണോ അതോ ഞങ്ങള്‍ മുമ്പ് ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യമാണോ എന്ന് പറയാനാവും,' ഹര്‍ലി-വാക്കര്‍ പറഞ്ഞു.

PREV
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ