'ചൊവ്വയിലെ ഒരു നദിയുണ്ടായിരുന്നു'; അത്ഭുത ചിത്രങ്ങളുമായി റോവര്‍

Web Desk   | Asianet News
Published : Oct 10, 2021, 04:46 AM IST
'ചൊവ്വയിലെ ഒരു നദിയുണ്ടായിരുന്നു'; അത്ഭുത ചിത്രങ്ങളുമായി റോവര്‍

Synopsis

നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു. വറ്റിവരണ്ട നദിയുടേതിനു സമാനമായ അന്തരീക്ഷത്തെക്കുറിച്ച് ബഹിരാകാശത്ത് നിന്ന് ദൃശ്യമാകുന്ന ഫാന്‍ ആകൃതിയിലുള്ള അവശിഷ്ടത്തെക്കുറിച്ച് അന്നേ ശാസ്ത്രജ്ഞര്‍ സംശയിച്ചിരുന്നു. 

ചൊവ്വയിലെ ജലം തേടിയുള്ള യാത്രയില്‍ തെളിവുമായി വീണ്ടും റോവര്‍. ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്താന്‍ വെള്ളം സഹായിച്ചുവെന്നതിന്റെ തെളിവുകള്‍ നിരത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിനു ലഭിച്ചിരിക്കുന്നത്. ഇത് ചൊവ്വയിലെ പുരാതന ജീവിതത്തിന്റെ തെളിവുകളുടെ സൂചനകള്‍ നല്‍കുന്നുവെന്നും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. 

ഈ അന്വേഷണത്തിനായി ഫെബ്രുവരിയില്‍, നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു. വറ്റിവരണ്ട നദിയുടേതിനു സമാനമായ അന്തരീക്ഷത്തെക്കുറിച്ച് ബഹിരാകാശത്ത് നിന്ന് ദൃശ്യമാകുന്ന ഫാന്‍ ആകൃതിയിലുള്ള അവശിഷ്ടത്തെക്കുറിച്ച് അന്നേ ശാസ്ത്രജ്ഞര്‍ സംശയിച്ചിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഈ ഗര്‍ത്തത്തിലെ പാറക്കെട്ടുകള്‍ക്കുള്ളിലെ പാളികള്‍ ജലത്തിന്റെ രൂപീകരണം എങ്ങനെ സംഭവിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് വെളിപ്പെടുത്തുന്നു.

നാസയിലെ ജ്യോതിശാസ്ത്രജ്ഞനായ ആമി വില്യംസും അവളുടെ സംഘവും പാറകളുടെ സവിശേഷതകളും ഭൂമിയുടെ നദീതീരങ്ങളിലെ പാറ്റേണുകളും തമ്മിലുള്ള സമാനതകള്‍ ചൊവ്വയില്‍ നിന്നുള്ള ചിത്രങ്ങളില്‍ കണ്ടെത്തി. മൂന്ന് പാളികളുടെ ആകൃതി തുടക്കത്തില്‍ തന്നെ ജലത്തിന്റെ സാന്നിധ്യവും സ്ഥിരമായ ഒഴുക്കും കാണിച്ചു, ഏകദേശം 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വ 'ഒരു ജലപ്രവാഹം താങ്ങാന്‍ പര്യാപ്തമായ ഊഷ്മളവും ഈര്‍പ്പമുള്ളതുമായിരുന്നു' എന്ന് പഠനം പറയുന്നു. 

മുകളിലെയും ഏറ്റവും പുതിയ പാളികളിലെയും ഒരു മീറ്ററിലധികം വ്യാസമുള്ള പാറക്കല്ലുകള്‍ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കത്തിന്റെ സാന്നിധ്യത്തിന്റെ തെളിവുകളായിരിക്കാമെന്നു ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. ഇതിനായി മള്‍ട്ടി ടാസ്‌കിംഗ് റോവര്‍ സീല്‍ ചെയ്ത ട്യൂബുകളില്‍ 30 പാറയുടെയും മണ്ണിന്റെയും സാമ്പിളുകള്‍ ശേഖരിക്കും, ഒടുവില്‍ ലാബ് വിശകലനത്തിനായി 2030 കളില്‍ ഭൂമിയിലേക്ക് അയയ്ക്കും.

റോവര്‍ ജെസെറോയിലെ രണ്ട് പാറയുടെ സാമ്പിളുകള്‍ റോവര്‍ ശേഖരിച്ചതായി കഴിഞ്ഞ മാസം മിഷന്‍ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഭൂഗര്‍ഭജലവുമായി വളരെക്കാലം സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ അടയാളങ്ങള്‍ കാണിച്ചു. റോവറിലെ 19 ക്യാമറകള്‍, രണ്ട് മീറ്റര്‍ (ഏഴ് അടി) നീളമുള്ള റോബോട്ടിക് കൈ, രണ്ട് മൈക്രോഫോണുകള്‍, അത്യാധുനിക ഉപകരണങ്ങളുടെ ഒരു സ്യൂട്ട് എന്നിവ ഉപയോഗിച്ചാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. ഇപ്പോഴത്തെ രീതിയില്‍ റോവര്‍ ഡെല്‍റ്റ കടക്കുക, തുടര്‍ന്ന് പുരാതന തടാകതീരം, ഒടുവില്‍ ഗര്‍ത്തത്തിന്റെ അരികുകള്‍ പര്യവേക്ഷണം ചെയ്യുക എന്നതാണ് പദ്ധതി.

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ