അത്യമൂല്യമായ ഛിന്നഗ്രഹത്തിലേക്ക് പറക്കാന്‍ നാസ റെഡി, പേടകത്തിന്റെ ആദ്യചിത്രങ്ങള്‍ പുറത്തുവിട്ടു

Published : Apr 19, 2022, 07:49 PM IST
അത്യമൂല്യമായ ഛിന്നഗ്രഹത്തിലേക്ക് പറക്കാന്‍ നാസ റെഡി, പേടകത്തിന്റെ ആദ്യചിത്രങ്ങള്‍ പുറത്തുവിട്ടു

Synopsis

NASA shows off its Psyche spacecraft ഏതാണ്ട് പൂര്‍ണ്ണമായും ലോഹത്താല്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഒരു വിചിത്രമായ ഛിന്നഗ്രഹം പര്യവേക്ഷണം ചെയ്യാന്‍ ചൊവ്വയ്ക്ക് അപ്പുറത്തേക്ക് പറക്കാന്‍ നാസയുടെ പേടകം തയ്യാറെടുക്കുന്നു. സൈക്ക് എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. 

ഏതാണ്ട് പൂര്‍ണ്ണമായും ലോഹത്താല്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഒരു വിചിത്രമായ ഛിന്നഗ്രഹം പര്യവേക്ഷണം ചെയ്യാന്‍ ചൊവ്വയ്ക്ക് അപ്പുറത്തേക്ക് പറക്കാന്‍ നാസയുടെ പേടകം തയ്യാറെടുക്കുന്നു. സൈക്ക് എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. ഈ വേനല്‍ക്കാലത്ത് വിക്ഷേപിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പേടകം അനാവരണം ചെയ്തു. ഓഗസ്റ്റില്‍ ഫ്‌ലോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്ന പേടകത്തിന്റെ അന്തിമ മിനുക്കുപണികള്‍ എന്‍ജിനീയര്‍മാര്‍ നടത്തുകയാണ്. 2023 മെയ് മാസത്തിലും, 2026 ന്റെ തുടക്കത്തിലും, ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തില്‍ പേടകം സൈക്കിനെ പരിക്രമണം ചെയ്യും. സ്മാര്‍ട്ട് കാറിനേക്കാള്‍ അല്‍പ്പം വലുതും ബാസ്‌ക്കറ്റ്ബോള്‍ വളയോളം പൊക്കമുള്ളതുമാണ് സൈക്കിലേക്കുള്ള പേടകം. അതേസമയം അതിന്റെ ചലനത്തെ ശക്തിപ്പെടുത്തുന്ന സോളാര്‍ പാനലുകള്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒരു ടെന്നീസ് കോര്‍ട്ടിന്റെ അത്രയും വലുതാണ്.

അത്യമൂല്യമായ മെറ്റലുകള്‍ അടങ്ങിയതാണ് സൈക്കി എന്ന ഈ ഛിന്നഗ്രഹം. ഇതിന് 173 മൈല്‍ (280 കി.മീ) വിസ്താരമുണ്ടെന്നു കണക്കാക്കുന്നു. 10,000 ക്വാഡ്രില്യണ്‍ ഡോളര്‍ (8,072 ക്വാഡ്രില്യണ്‍ പൗണ്ട്) വിലമതിക്കുന്ന അമൂല്യമായ ലോഹങ്ങളാല്‍ നിറഞ്ഞതായിരിക്കും ഇതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യം ഈ സിദ്ധാന്തത്തെ മറ്റൊരു കൂട്ടം ശാസ്ത്രജ്ഞര്‍ എതിര്‍ക്കുന്നു. ബ്രൗണ്‍, പര്‍ഡ്യൂ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ വിശ്വസിക്കുന്നത് ഇത് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ കഠിനമായ പാറയായിരിക്കുമെന്നാണ്. കാരണം സൈക്കിയുടെ ഗുരുത്വാകര്‍ഷണം മറ്റു വസ്തുക്കളെ വലിച്ചിടുന്ന രീതി സൂചിപ്പിക്കുന്നത് ഭീമാകാരമായ ഇരുമ്പിന്റെ സാന്ദ്രതയേക്കാള്‍ വളരെ കുറവാണ് ഇതിനെന്നാണ്. ഏത് സിദ്ധാന്തം ശരിയാണെങ്കിലും, സൈക്കി ദൗത്യത്തിന് അത് സ്ഥിരീകരിക്കാനും ഛിന്നഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉത്ഭവം നിര്‍ണ്ണയിക്കാനും കഴിയുമെന്ന് നാസ പ്രതീക്ഷിക്കുന്നു.

ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ നമ്മുടെ സൗരയൂഥത്തിലെ ശിലാഗ്രഹങ്ങളുടെ നിര്‍മ്മാണ ബ്ലോക്കുകളിലൊന്നായ ഒരു ഗ്രഹത്തിന്റെ കാമ്പില്‍ നിന്നുള്ള ലോഹമാണ് ബഹിരാകാശ പാറയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി വിശ്വസിക്കുന്നു. അങ്ങനെയാണെങ്കില്‍, നമ്മുടെ സ്വന്തം ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിക്കാന്‍ ഇത് ഒരു സവിശേഷ അവസരം നല്‍കും.

പാറക്കെട്ടുകളുള്ള ഗ്രഹങ്ങള്‍ക്ക് അവയുടെ ഉപരിതലത്തിന് താഴെ മാഗ്മയുടെ മധ്യഭാഗത്ത് സാന്ദ്രമായ ലോഹ കോറുകള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു, എന്നാല്‍ അത്തരം ലോകങ്ങളുടെ ആവരണത്തിനും പുറംതോടിനും താഴെയുള്ളതിനാല്‍ അവ നേരിട്ട് അളക്കാനും പഠിക്കാനും പ്രയാസമാണ്. അവിടെയാണ് സൈക്കി സാധ്യതകള്‍ തുറക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്, കാരണം അത് യഥാര്‍ത്ഥത്തില്‍ ഒരു ആദ്യകാല ഗ്രഹത്തിന്റെ തുറന്ന ജാലകമായിരിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.

PREV
click me!

Recommended Stories

അന്യഗ്രഹ സിഗ്നലുകൾക്കായി വാൽനക്ഷത്രത്തിൽ തിരഞ്ഞ ഗവേഷകർക്ക് കിട്ടിയ വിവരങ്ങൾ ഇങ്ങനെ
ഏറ്റവും അകലെയുള്ള സൂപ്പർമാസീവ് ബ്ലാക്ക് ഹോൾ കണ്ടെത്തി ജെയിംസ് വെബ് ടെലസ്‍കോപ്