ദില്ലിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയം 82 മിനിറ്റായി കുറയും, ഇതാണ് ഹൈടൈക്ക് യാത്രാസംവിധാനം.!

By Web TeamFirst Published Aug 30, 2021, 5:50 PM IST
Highlights

ഹൈപ്പര്‍ലൂപ്പിന്റെ വെബ്‌സൈറ്റിലെ റൂട്ട് എസ്റ്റിമേറ്റര്‍ പറയുന്നതനുസരിച്ച്, ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ദൂരം ഏകദേശം 1153 കിലോമീറ്ററാണ്. ഇത് ഏകദേശം അതിശയിപ്പിക്കുന്ന 1 മണിക്കൂര്‍ 22 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാനാകും. 

വിര്‍ജിന്‍ ഗ്രൂപ്പിന്റെ ഹൈപ്പര്‍ലൂപ്പ് 2014 മുതല്‍ പരീക്ഷണത്തിലാണ്. ഇത് ലോകമെമ്പാടുമുള്ള പൊതു ഗതാഗതത്തിന്റെ ഭാവിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പുതിയ സാങ്കേതികവിദ്യയായ ഹൈപ്പര്‍ലൂപ്പ് സംവിധാനങ്ങള്‍ക്ക് മണിക്കൂറില്‍ 1000 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പാസഞ്ചര്‍ അല്ലെങ്കില്‍ ചരക്കുകള്‍ കൊണ്ടുപോകാന്‍ കഴിയും. ഇത് അതിവേഗ റെയിലിനേക്കാള്‍ മൂന്നിരട്ടി വേഗതയുള്ളതും പരമ്പരാഗത റെയിലിനേക്കാള്‍ പത്തിരട്ടി വേഗമാര്‍ജ്ജിക്കാന്‍ കഴിയുന്നതുമാണ്. ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് വാണിജ്യ ജെറ്റുകളേക്കാള്‍ എളുപ്പത്തില്‍ യാത്ര ചെയ്യാനാകുമെന്ന് ഹൈപ്പര്‍ലൂപ്പ് അവകാശപ്പെടുന്നു.

ഹൈപ്പര്‍ലൂപ്പിന്റെ വെബ്‌സൈറ്റിലെ റൂട്ട് എസ്റ്റിമേറ്റര്‍ പറയുന്നതനുസരിച്ച്, ദില്ലിയില്‍ നിന്ന് മുംബൈയിലേക്കുള്ള ദൂരം ഏകദേശം 1153 കിലോമീറ്ററാണ്. ഇത് ഏകദേശം അതിശയിപ്പിക്കുന്ന 1 മണിക്കൂര്‍ 22 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാനാകും. 

ഹൈപ്പര്‍ലൂപ്പ് പോഡുകള്‍ ട്യൂബുകളിലൂടെ സഞ്ചരിക്കുന്നു, അത് വാക്വം അന്തരീക്ഷം സൃഷ്ടിക്കുന്നു. പോഡുകള്‍ വാക്വം വഴി സഞ്ചരിക്കുന്നതിനാല്‍, എയറോഡൈനാമിക് ഡ്രാഗ് ഉണ്ടാകുന്നില്ല. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് പോഡുകള്‍ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് മാഗ്‌നറ്റിക് ലെവിറ്റേഷനും പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യയും ഉപയോഗിക്കും. പോഡിലെ വൈദ്യുതകാന്തികങ്ങള്‍ ഇതിനെ ഉയര്‍ത്തി ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്നു. ഒരു ട്രെയിനിന് സമാനമായി ഒരു വാഹനവ്യൂഹത്തില്‍ എന്നതു പോലെ ഇതില്‍ സഞ്ചരിക്കാന്‍ കഴിയും. പക്ഷേ അവ ബോഗികള്‍ എന്നതു പോലെ പരസ്പരം ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ എത്തിച്ചേരാനാകും.

സുരക്ഷ

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് സിസ്റ്റം സുരക്ഷിതമാണ്. ഇത് കൂടുതല്‍ സുരക്ഷിതത്വത്തിന് എയര്‍ലോക്കുകള്‍ ഉപയോഗിക്കുന്നു. യാത്രക്കാര്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തുപോകേണ്ടിവരേണ്ടുന്ന സാഹചര്യം കണക്കിലെടുത്ത് ഓരോ 75 മീറ്ററിലും ട്യൂബില്‍ അടിയന്തര പാസേജുകള്‍ ഉണ്ടാകും. നെറ്റ്‌വര്‍ക്കിലുടനീളം സുരക്ഷിതവും വിശ്വസനീയവുമായ പാസേജ് ഉറപ്പാക്കാന്‍ ഹൈപ്പര്‍ലൂപ്പ് സെന്‍ട്രലൈസ്ഡ് കമാന്‍ഡും നിയന്ത്രണവും ഉപയോഗിക്കുന്നു.

ആനുകൂല്യങ്ങള്‍

കാലാവസ്ഥാ വ്യതിയാനം കടുത്ത ആശങ്കയുള്ളതിനാല്‍, മറ്റ് ബഹുജന ഗതാഗത രീതികളേക്കാള്‍ കുറഞ്ഞ പാരിസ്ഥിതിക പ്രശ്‌നം മാത്രമാണ് ഇതിനുള്ളതെന്ന് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് അവകാശപ്പെടുന്നു. എയര്‍ലൈന്‍ വേഗതയും, റെയില്‍ പോലെ തന്നെ ജിഫോഴ്‌സും, മെട്രോ ഓടിക്കുന്നതിനേക്കാള്‍ ലാളിത്യവും വാഗ്ദാനം ചെയ്യുന്നു. പോഡിനുള്ളില്‍ നിങ്ങളുടെ ഒരു തുള്ളി കാപ്പി പോലും താഴെ വീഴാതെ തന്നെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് കമ്പനി ധൈര്യത്തോടെ അവകാശപ്പെടുന്നു.
അപകടകരമായ ഗ്രേഡ് ക്രോസിംഗുകള്‍ ഒഴിവാക്കിക്കൊണ്ട് ഹൈപ്പര്‍ സ്ട്രക്ച്ചറുകള്‍ നിലത്തു നിന്നും ഉയരത്തിലോ നിലത്തിനു താഴെയോ അണ്ടര്‍ഗ്രൗണ്ടായി നിര്‍മ്മിക്കാം.

മറ്റ് പ്രത്യേകതകള്‍

ഹൈപ്പര്‍ലൂപ്പിന് ക്ലോസ്ഡ് സിസ്റ്റം ആര്‍ക്കിടെക്ചര്‍ ഉള്ളതിനാല്‍ കാലാവസ്ഥാ പ്രശ്‌നങ്ങളും അതുമൂലമുള്ള കാലതാമസവും ഒഴിവാക്കുന്നു സമ്പൂര്‍ണ്ണ ഓട്ടോമാറ്റിക്ക് സംവിധാനത്തിനകത്തുള്ള പോഡിന്റെ ചലനങ്ങളെ വിദൂരത്തിലുള്ള ആശയവിനിമയങ്ങളാല്‍ പോലും ഏകോപിപ്പിക്കുന്നു

സെന്‍സറുകള്‍ ശേഖരിക്കുന്ന ലൈവ് പൊസിഷനിംഗും ലൊക്കേഷന്‍ ഡാറ്റയും മൈക്രോസെക്കന്‍ഡ് അഡ്ജസ്റ്റ്‌മെന്റുകള്‍ ഉപയോഗിച്ച് കൈമാറുന്നു. എയറോഡൈനാമിക് ഡ്രാഗ് ഫലത്തില്‍ ഒഴിവാക്കുന്നതിലൂടെ, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന് അതിവേഗ റെയില്‍ ക്രോസ്‌സെക്ഷണല്‍ ഏരിയ ഉണ്ടായിരിക്കാം, അതിനാല്‍ ചെലവിന്റെ പകുതിയോളമേ വരൂ.

പോഡ് സഞ്ചരിക്കുമ്പോള്‍, അത് വായുവിലൂടെ നീങ്ങുന്ന ഒരു വിമാനം പോലെ തിരിയുന്നു. യാത്രക്കാര്‍ക്ക് ഒരു തരത്തിലുമുള്ള ലാറ്ററല്‍ ആക്‌സിലറേഷന്‍ അനുഭവപ്പെടുന്നില്ല. ഇത് 100 മീറ്റര്‍/സെക്കന്റില്‍ 1.36 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹൈപ്പര്‍ലൂപ്പിന് സുഗമമായി ഉയര്‍ന്ന വേഗതയില്‍ എത്താന്‍ അനുവദിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!