വൈറൽ ​ഗർഭിണി പോസ്റ്റ്; 'അക്കൗണ്ട് ഹാക്കായി, കൊല്ലാക്കൊല ചെയ്യരുത്', ഉത്തരവാദിയെ കണ്ടെത്തുമെന്ന് സജ്ന

Published : Jun 04, 2026, 10:36 PM ISTUpdated : Jun 04, 2026, 10:49 PM IST
sajna noor

Synopsis

നടി സജ്ന നൂർ, വൈറലായ ഗർഭിണി പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കി. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സുഹൃത്തുക്കൾ പറഞ്ഞാണ് വിവരമറിഞ്ഞതെന്നും അവർ പറഞ്ഞു. അക്കൗണ്ട് വീണ്ടെടുത്ത് വ്യാജ പോസ്റ്റുകളെല്ലാം നീക്കം ചെയ്തെന്നും സജ്ന.

വൈറലായ ​ഗർഭിണി പോസ്റ്റിൽ വിശദീകരണവുമായി നടി സജ്ന നൂർ. തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് ഹാക്കായെന്നും സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിയുന്നതെന്നും സജ്ന പറയുന്നു. ഇത് ചെയ്തത് ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സജ്ന പറഞ്ഞു.

സജ്ന നൂറിന്റെ വാക്കുകൾ ഇങ്ങനെ

എന്‍റെ കുറച്ച് വിവാദ വീഡിയോകള്‍ ഇപ്പോള്‍ വന്നോണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്‍റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു. എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്‍റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു. അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. 

വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്യാന് പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്‍റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നിമയമത്തിന്‍റെ വഴിയെ ഞാന്‍ നീങ്ങിക്കോളാം. 

PREV
Read more Articles on
click me!

Recommended Stories

'എല്ലാം സത്യം', 60-ാം വയസിൽ 3-ാം വിവാഹം, ഒരുവർഷമായി ലിവിങ് റിലേഷൻ, ഉറപ്പിച്ച് ആമിർ ഖാൻ
'ആടിയുലയുന്നു, രാവിലെ തന്നെ വെള്ളം, ഷർട്ടിന്റെ ബട്ടണിട്ടത് തെറ്റ്'; ധർമജന് പരിഹാസം, മറുപടിയുമായി ബിബിൻ ജോർജ്