
ബ്രിസ്‌ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 302 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയിലാണ്.ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഓസീസിന് ഇനിയും 137 റണ്‍സ് കൂടി വേണം. 64 റണ്‍സുമായി സ്റ്റീവ് സ്മിത്തും 44 റണ്‍സുമായി ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍.
തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയയുടെ തുടക്കം. 76 റണ്‍സെടുക്കുന്നതിനിടയില്‍ കംഗാരുക്കള്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. അഞ്ചു റണ്‍സുടെത്ത ബാന്‍ക്രോഫ്റ്റ്, 26 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 11 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജ, 14 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരാണ് പുറത്തായത്. പിന്നീട് അഞ്ചാം വിക്കറ്റില്‍ സ്മിത്തും മാര്‍ഷും കൂട്ടുകെട്ടുണ്ടാക്കി ഓസീസിനെ തിരിച്ചുപിടിക്കുകയായിരുന്നു.
നേരത്തെ അര്‍ധസെഞ്ചുറി നേടിയ സ്‌റ്റോന്‍മാന്‍, വിന്‍സെ, ഡേവിഡ് മലന്‍ എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് 102 റണ്‍സടിച്ചത്. സ്‌റ്റോന്‍മാന്‍ 53 റണ്‍സും വിന്‍സെ 83 റണ്‍സുമടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!