
മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബി എന്നുമെന്ന പോലെ വിവാദത്തില്‍ മുങ്ങി. റയല്‍മാഡ്രിഡ് പത്ത് പേരുമായി മത്സരം പൂര്‍ത്തിയാക്കിയ ഡെര്‍ബിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജയിച്ചു (2-1). രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 52താം മിനുട്ടില്‍ റയല്‍ മാഡ്രിഡിന്റെ ഡിഫന്‍ഡര്‍ ഡീന്‍ ഹൂയിസന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് മത്സരത്തെ കലുഷിതമാക്കിയത്. ബോക്‌സിനുള്ളില്‍ വെച്ച് ജൂലിയാനോ സിമിയോണിയെ ഫൗള്‍ ചെയ്‌തതിന് നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. അത്‌ലറ്റിക്കോക്ക് പെനാല്‍റ്റി ലഭിക്കുകയും ചെയ്‌തു. ഈ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്‌സാണ്ട്രോ ഗ്രിമാല്‍ഡോ അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചു. 59താം മിനുട്ടില്‍ ജോനാഥന്‍ ഡേവിഡിലൂടെ അത്‌ലറ്റിക്കോ വീണ്ടും സ്‌കോര്‍ ചെയ്‌തു (2-0) . 89താം മിനുട്ടില്‍ റൂഡിഗറിലൂടെ റയല്‍ ഒരു ഗോള്‍ മടക്കി. തോല്‍വിയോടെ 15 പോയിന്റുള്ള റയല്‍ മാഡ്രിഡ് മൂന്നാംസ്ഥാനത്തേക്ക് വീണു. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായി ആറ് പോയിന്റിന്റെ വ്യത്യാസം. 16 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് കയറി.
റഫറിമാര്‍ക്കെതിരെ റയല്‍ മാഡ്രിഡ്...
മത്സരം നിയന്ത്രിച്ച മിഗ്വേല്‍ ഏഞ്ചലിനെതിരെ റയല്‍ മാഡ്രിഡ് ടീമും ആരാധകരും ഒരുപോലെ ശക്തമായി രംഗത്ത് വന്നു. ആദ്യ പകുതിയില്‍ അത്‌ലറ്റിക്കോയുടെ രണ്ട് താരങ്ങള്‍ക്ക് ചുവപ്പ്‌കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നും, എന്നാല്‍ റയല്‍ താരത്തെ പുറത്താക്കാനാണ് റഫറി താത്‌പര്യം കാണിച്ചതെന്ന് റയല്‍ മാഡ്രിഡ് കുറ്റപ്പെടുത്തി. ജൂഡ് ബെല്ലിംഗ്‌ഹാമിന്റെ കാല്‍മുട്ടില്‍ അപകടകരമായി ചവിട്ടിയ അത്‌ലറ്റിക്കോ ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ റൊമേറോയ്‌ക്ക് വാര്‍ പരിശോധനക്ക് ശേഷവും മഞ്ഞക്കാര്‍ഡ് മാത്രമാണ് നല്‍കിയത്. വെല്‍വര്‍ഡെയുടെ കണങ്കാലില്‍ ലീ കാംഗ് ചവിട്ടിയപ്പോഴും ചുവപ്പ് കാര്‍ഡുയര്‍ത്താന്‍ റഫറി മടിച്ചു നിന്നു. മത്സരശേഷം ബെല്ലിംഗ്‌ഹാം റഫറിയോട് പൊട്ടിത്തെറിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ തെളിവുമായി മൗറീഞ്ഞോ
റയല്‍ മാഡ്രിഡ് മാനേജര്‍ ഹൊസെ മൗറീഞ്ഞോ അത്‌ലറ്റിക്കോ താരങ്ങള്‍ നടത്തിയ ഫൗളുകളുടെ ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്താ സമ്മേളനത്തിനെത്തിയത്. നമുക്ക് വെറുതെ സംസാരിച്ച് സമയം കളയേണ്ടതില്ല. ഈ രണ്ട് ഫോട്ടോകളും ഡെര്‍ബി മത്സരത്തിന്റെ അന്തര്‍നാടകങ്ങള്‍ വ്യക്തമാക്കുമെന്ന് മൗറീഞ്ഞോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വലിയ മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമില്ലാത്ത റഫറിയാണ് മിഗ്വേല്‍. മാഡ്രിഡ് ഡെര്‍ബിയുടെ സമ്മര്‍ദ്ദമൊന്നും താങ്ങാന്‍ റഫറിക്ക് കഴിഞ്ഞില്ലെന്നും മൗറീഞ്ഞോ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!