ജോലിക്ക് കയറാന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്; രോഹൻ പ്രേമിനെതിരെ കേസ്

Web Desk |  
Published : Mar 29, 2018, 07:40 PM ISTUpdated : Jun 08, 2018, 05:46 PM IST
ജോലിക്ക് കയറാന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്; രോഹൻ പ്രേമിനെതിരെ കേസ്

Synopsis

ജോലിക്കു കയറാൻ വ്യാജ രേഖയുണ്ടാക്കി മുൻ കേരള രജ്ഞി ക്യാപ്റ്റൻ രോഹൻ പ്രേമിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ജോലിക്കു കയറാൻ വ്യാജ രേഖയുണ്ടാക്കി മുൻ കേരള രജ്ഞി ക്യാപ്റ്റൻ രോഹൻ പ്രേമിനെതിരെ പൊലീസ് കേസെടുത്തു. എജീസ് ഓഫീസിൽ ഓഡിറ്ററായിരുന്ന രോഹൻ പ്രേമിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഝാൻസിയിലെ ബുന്തേൽഗണ്ട് സർവ്വകലാശാലയുടെ പേരിലുള്ള  ബികോം.സർട്ടിഫിക്കറ്റാണ് ജോലിക്കായി രോഹൻ പ്രേം ഹാജരാക്കിയത്. 

2015ൽ ഓഡിറ്ററായി മുൻ രജ്ഞി ക്യാപ്റ്റൻ ഏജീസ് ഓഫീസിൽ ജോലിക്കുകയറി. സർട്ടിഫിക്കേറ്റിന്‍റെ ആധികാരികതയെ കുറിച്ച് ഏജീസ് ഓഫീസ് സർവ്വകലാശാലക്ക് കത്തയച്ചു. രോഹൻ പ്രേം വിദ്യാർത്ഥിയായിരുന്നില്ലെന്നും ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നുമായിരുന്നു സ‍ർവ്വകലാശാലയുടെ മറുപടി. 

ഇതേ തുടർന്ന് അക്കൗണ്ട് ജനറൽ രോഹൻ പ്രേമിനോട് വിശദീകരണം ചോദിച്ചു. മറുപടിക്ക് രോഹൻ പ്രേം കൂടുതൽ സമയം ആവശ്യപ്പെട്ടുവെങ്കിലും നൽകിയില്ല. 

തുടർന്നാണ് കേന്ദ്രസർക്കാർ പുറത്താക്കിയത്. ഏജീസ് ഓഫീസിന്‍റെ പരാതിയിൽ റോഹനെതിരെ വ്യാജ രേഖചമക്കൽ, വഞ്ചന എന്നിവയ്ക്ക് കൻറോമെന്‍റ് പൊലീസ് കേസെടുത്തു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒടുവില്‍ പഞ്ചാബ് വീണു, സീസണിലെ ആദ്യ തോല്‍വി, വൈഭവ്-ജയ്സ്വാള്‍ വെടിക്കെട്ടില്‍ രാജസഥാന് തകര്‍പ്പൻ ജയം
സ്റ്റോയിനിസ് ഷോ, അവസാന 2 ഓവറിൽ 41 റൺസ്; രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി പഞ്ചാബ്, ലക്ഷ്യം 223 റണ്‍സ്