ലേറ്റായാലും ലേറ്റസ്റ്റായി വന്ന് ഗോളടിച്ച് വിനീത്

Published : Nov 09, 2016, 12:40 PM ISTUpdated : Oct 05, 2018, 12:32 AM IST
ലേറ്റായാലും ലേറ്റസ്റ്റായി വന്ന് ഗോളടിച്ച് വിനീത്

Synopsis

കൊച്ചി: വളരെക്കാലത്തെ കാത്തിരിപ്പൊനെടുവില്‍ ടീമിലെത്തിയ സി കെ വിനീത്, വിജയഗോളും നേടി ആദ്യ മല്‍സരത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെയും ആരാധകരുടെയും ഹീറോ ആയി മാറി. ലീഗില്‍ ഇനി മുന്നോട്ട് പോകാന്‍ വിജയം അല്ലാതെ മറ്റൊരു വഴിയുമില്ലാതിരുന്ന ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യമുദ്രയായി മാറുകയായിരുന്നു വിനീത് ഇന്നലെ.

ലീഗ് മല്‍സരങ്ങള്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോഴും സി കെ വിനീത് എന്ന മലായളി താരം ഇതേ വരെ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ ഉണ്ടായിരുന്നില്ല. സഹതാരം റിനോ ആന്റോക്കൊപ്പം എ എഫ് സി കപ്പില്‍ ബംഗലൂരു എഫ്‌സിക്ക് കളിക്കുകയായിരുന്നു ഇതു വരെ. ഒടുവില്‍ എഎഫ് സി കപ്പ്  ഫൈനലും കഴിഞ്ഞ് ഇരുവരും കൊച്ചിയിലെത്തിയത് ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കായിരുന്നു. പരിശീലനത്തിന് പോലും സമയം ലഭിച്ചില്ല. ബൂട്ട് പോലും കെട്ടാതെയാണ് വിനീത് ബെഞ്ചിലിരുന്നത്.

ഒടുവില്‍ കോച്ച് സ്റ്റീവ് കോപ്പലിന്റെ വിളിയെത്തുന്നത് രണ്ടാം പകുതിയുടെ 76-ാം മിനിട്ടില്‍. തൊട്ടുപിറകെ വിജയ ഗോള്‍ നേടി തകര്‍പ്പന്‍ തുടക്കം. വിജയം കാത്തിരുന്ന  ആരാധകര്‍ക്കുള്ളതാണ് ഈ ഗോളെന്ന് വിനീതിന്റെ പ്രതികരണം. ആരാധകരും ആഹ്ലാദം മറച്ചുവെച്ചില്ല. കളി അവസാ നിച്ച് ഒരു മണിക്കര്‍ കഴിഞ്ഞിട്ടും സ്റ്റേഡിയത്തിന് ചുറ്റും വിജയം  ആഘോഷക്കുകയായിരുന്നു ഇവര്‍. അതേ സമയം മോശമായ റഫറിയിംഗ് ആണ് ഗോവയെ തോല്‍പ്പിച്ചതെന്ന് ആരോപിച്ച് ഗോവന്‍ കോച്ച് സീക്കോ രംഗത്തെത്തി. ഇത് ഫുട്ബോളിന നാണക്കേടെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സീക്കോയുടെ പ്രതികരണം. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സീക്കോ ക്ഷുഭിതനായി ഇറങ്ങിപ്പോകുകയും ചെയ്തു.   

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി