
ലക്‌നൗ: ആരാധകര്‍ പ്രതീക്ഷിച്ച പോലെ വിന്‍ഡീസിനെതിരെ വിരാട് കോലിയുടെ നേട്ടം മറികടന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കി. അന്താരാഷ്ട്ര ടി20യില്‍ നാല് സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് രോഹിത്.
ലക്‌നൗ ടി20യില്‍ വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ കോലിയെ ഏറെ പിന്നിലാക്കാനും ഹിറ്റ്മാനായി. അഞ്ചാം ഓവറില്‍ തോമസിനെ ഗാലറിയിലെത്തിച്ചാണ് രോഹിത് ദീപാവലി ആഘോഷമാക്കിയത്. മത്സരത്തില്‍ രോഹിത് 61 പന്തുകളില്‍ എട്ട് ബൗണ്ടറിയും ഏഴ് സിക്സും സഹിതം 111 റണ്‍സെടുത്തു.
ഇതോടെ രോഹിതിന്‍റെ റണ്‍വേട്ട 86 മത്സരങ്ങളില്‍ നിന്ന് 2203ലെത്തി. കോലി 62 മത്സരങ്ങളില്‍ 2,102 റണ്‍സാണ് നേടിയിട്ടുള്ളത്. എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ 2271 റണ്‍സുമായി ന്യൂസീലാന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗുപ്‌റ്റിലാണ് ഒന്നാമത്. കോലിക്ക് പുറമെ ഷൊയ്‌ബ് മാലിക്കിനെയും(2190) ബ്രണ്ടന്‍ മക്കുല്ലത്തെയും(2140) പിന്നിലാക്കിയ രോഹിതാണ് രണ്ടാമത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!