ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ സിന്ധു-കരോലീന മാരിന്‍ ഫൈനല്‍

By Web DeskFirst Published Apr 1, 2017, 8:15 AM IST
Highlights

ദില്ലി: ഇന്ത്യയുടെ പി വി സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലിലെത്തി. സെമിയില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്. സ്കോര്‍ 21-18, 14-21, 21-14. ഫൈനലില്‍ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് സ്പെയിനിന്റെ കരോലീന മാരിനാണ് സിന്ധുവിന്റെ എതിരാളി.

ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട ആദ്യ ഗെയിമില്‍ ലീഡ് കൈവിടാതെ കാത്ത സിന്ധു 21-18ന് ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച  സുങ് ജി സിന്ധുവിന് കാര്യമായ അവസരം നല്‍കാതെ 14-21ന് ഗെയിം സ്വന്തമാക്കി മത്സരത്തില്‍ ഒപ്പമെത്തി. നിര്‍ണായക മൂന്നാം ഗെയിമില്‍ മികവിലേക്കുയര്‍ന്ന സിന്ധു തുടക്കം മുതല്‍ ലീഡ് നേടി. പിന്നീട് ലീഡ് കൈവിടാതെ കാത്ത സിന്ധു 21-14ന് ഗെയിമും മത്സരവും സ്വന്തമാക്കി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു.

ഇന്ത്യയുടെതന്നെ സൈന നെഹ്‌വാളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. ഒളിംപിക്സ് ഫഐനലില്‍ സിന്ധുവിനെ കീഴടക്കിയ കരോലീന മാരിന്‍ ലോകസ രണ്ടാം നമ്പര്‍ താരമായ ജപ്പാന്റെ യമാഗുച്ചിയെ കീഴടക്കിയാണ് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.

 

 

click me!