
മുംബൈ: ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കെ എല്‍ രാഹുല്‍ ഓപ്പണിംഗില്‍ പരാജയപ്പെട്ടാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ഓപ്പണറാക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഋഷഭ് പന്തിനും കെ എല്‍ രാഹുലിനും ലഭിക്കുന്ന സുവര്‍ണാവസരമാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയെന്നും ഹര്‍ഭജന്‍ ആജ് തക്കിനോട് പറഞ്ഞു.
രാഹുല്‍ വീണ്ടും പരാജയപ്പെട്ടാല്‍ ഋഷഭ് പന്തിനെ ഓപ്പണിംഗ് സ്ഥാനത്ത് കണ്ടാലും അത്ഭുതപ്പെടാനില്ല. രാഹുല്‍ പരാജയപ്പെട്ടാല്‍ ഋഷഭ് പന്തിനൊപ്പം സ്വാഭാവികമായും ദിനേശ് കാര്‍ത്തിക്കും ടീമിലെത്തുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഐപിഎല്ലില്‍ തിളങ്ങിയതിന്റെ പേരില്‍ ആരെയെങ്കിലും ലോകകപ്പ് ടീമിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.
ലോകകപ്പിന് ഏതാനും മാസങ്ങളെയുള്ളു. ടീം ഏതാണ്ട് സജ്ജമാണ്. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ മികവിന്റെ പേരില്‍ മാത്രം ആരെയെങ്കിലും ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തയാറാവുമെന്ന് കരുതുന്നില്ല. സുരേഷ് റെയ്നയെപ്പോലുള്ള കളിക്കാര്‍ ഐപിഎല്ലില്‍ മികവ് കാട്ടാറുണ്ട്. അതുകൊണ്ടുമാത്രം 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതാനാവില്ല. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമെ ടീമില്‍ മാറ്റം വരാന്‍ സാധ്യതയുള്ളൂവെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!