
ലണ്ടന്‍: വിടവാങ്ങല്‍ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുമായി അലിസ്റ്റര് കുക്ക് മടങ്ങി. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും മോശം ഫോമിലായിരുന്ന കുക്ക് ഓവലില്‍ നട ന്ന അവസാന ടെസ്റ്റില്‍ മാത്രമാണ് ഫോമിലേക്ക് ഉയര്‍ന്നത്. ആ പ്രകടനം ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സില്‍ കുക്ക് 71 റണ്‍സ് നേടിയിരുന്നു. ടെസ്റ്റ് കരിയറിലെ തന്റ അവസാന ഇന്നിങ്‌സില്‍ 147 റണ്‍സും സ്വന്തമാക്കി. ടെസ്റ്റില്‍ നിര്‍ണായകമായതും ഈ പ്രകടനം തന്നെ. പിന്നാലെ മാന്‍ ഓഫ് ദ മാച്ചും താരത്തെ തേടിയെത്തി.
പരമ്പരയിലെ താരങ്ങളായി ഇന്ത്യയില്‍ നിന്ന് വിരാട് കോലിയും ഇംഗ്ലണ്ടിന്റെ സാം കുറനും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണായി വിരാട് മാറിയപ്പോള്‍ സാം കുറന്‍ രണ്ട് ടെസ്റ്റിലെങ്കിലും ഇംഗ്ലണ്ടിനു തന്റെ ഓള്‍റൗണ്ട് മികവിനാല്‍ വിജയം നേടിക്കൊടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!