ഇതിഹാസ പരിശീലകൻ സയ്യിദ് അബ്ദുൽ റഹീമിന്റെ ജീവിതം സിനിമ ആവുന്നു

Published : Jul 25, 2018, 06:14 PM IST
ഇതിഹാസ പരിശീലകൻ സയ്യിദ് അബ്ദുൽ റഹീമിന്റെ ജീവിതം സിനിമ ആവുന്നു

Synopsis

ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗൺ ആണ് റഹീം ആയി അഭിനയിക്കുക. സീ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമിത് ശർമ്മ.

ദില്ലി: ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ പരിശീലകൻ സയ്യിദ് അബ്ദുൽ റഹീമിന്റെ ജീവിതം സിനിമ ആവുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ സുവർകാലം കൂടിയായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുക.

ലോകകപ്പ് ഫുട്ബോളില്‍ ഇഷ്ടടീമുകൾക്കായി ആർത്തുവിളിക്കുമ്പോൾ മിക്കവർക്കും അറിയില്ല ഇന്ത്യയുടെ സമ്പന്ന ഫുട്ബോൾ പൈതൃകത്തെക്കുറിച്ച്. കാലിൽ ഇന്ദ്രജാലം ഒളിപ്പിച്ച കളിക്കാരും തന്ത്രശാലികളായ പരിശീലകരും നിറഞ്ഞുതുളുമ്പുന്ന ഗാലറികളുമുള്ള കാലം ഇന്ത്യക്കും ഉണ്ടായിരുന്നു.

ഈ സുവർണകാലമാണ് ഇതിഹാസ പരിശീലകൻ സയദ് അബ്ദുൽ റഹീമിന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്. ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗൺ ആണ് റഹീം ആയി അഭിനയിക്കുക. സീ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമിത് ശർമ്മ.  ഇന്ത്യയുടെ എക്കാലത്തേയും മികച്ച പരിശീലകനായ റഹീമിന് കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീം 1951, 1962 ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടി. 1956ലെ മെൽബൺ ഒളിംപിക്സിൽ സെമിഫൈനലിൽ കടന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ടീമുമായി.

റഹീമിന്‍റെ ജീവിതം സിനിമയാവുമ്പോൾ ഇന്ത്യൻ ഫുട്ബോളിലെ അവിസ്മരണീയ താരങ്ങളായ ചുനി ഗോസ്വാമി, പി കെ  ബാനർജി, ബലറാം, ജെർണെയ്ൽ സിംഗ് മേവാലൽ തുടങ്ങിയവരെക്കുറിച്ചും പുതു തലമുറയിലേക്ക് എത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത