
ദില്ലി: ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ പരിശീലകൻ സയ്യിദ് അബ്ദുൽ റഹീമിന്റെ ജീവിതം സിനിമ ആവുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ സുവർകാലം കൂടിയായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുക.
ലോകകപ്പ് ഫുട്ബോളില്‍ ഇഷ്ടടീമുകൾക്കായി ആർത്തുവിളിക്കുമ്പോൾ മിക്കവർക്കും അറിയില്ല ഇന്ത്യയുടെ സമ്പന്ന ഫുട്ബോൾ പൈതൃകത്തെക്കുറിച്ച്. കാലിൽ ഇന്ദ്രജാലം ഒളിപ്പിച്ച കളിക്കാരും തന്ത്രശാലികളായ പരിശീലകരും നിറഞ്ഞുതുളുമ്പുന്ന ഗാലറികളുമുള്ള കാലം ഇന്ത്യക്കും ഉണ്ടായിരുന്നു.
റഹീമിന്റെ ജീവിതം സിനിമയാവുമ്പോൾ ഇന്ത്യൻ ഫുട്ബോളിലെ അവിസ്മരണീയ താരങ്ങളായ ചുനി ഗോസ്വാമി, പി കെ ബാനർജി, ബലറാം, ജെർണെയ്ൽ സിംഗ് മേവാലൽ തുടങ്ങിയവരെക്കുറിച്ചും പുതു തലമുറയിലേക്ക് എത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!