ബിസിസിഐയുടെ പരിഷ്കരണത്തിനായി ആര്‍എംലോധ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കാണമെന്ന് സുപ്രീംകോടതി

Published : Jul 18, 2016, 11:10 AM ISTUpdated : Oct 04, 2018, 04:22 PM IST
ബിസിസിഐയുടെ പരിഷ്കരണത്തിനായി ആര്‍എംലോധ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കാണമെന്ന് സുപ്രീംകോടതി

Synopsis

ബിസിസിഐയുടെ പരിഷ്കരണത്തിനായി ആര്‍എംലോധ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുപ്രീംകോടതി വിധിച്ചു. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മന്ത്രിമാര്‍ എന്നിവര്‍ ബിസിസിഐ ഭാരവാഹിയാകാന്‍ പാടില്ല. വാതുവെപ്പ് നിയമവേധിയമാക്കുന്ന ശുപാര്‍ശ പാര്‍ലമെന്‍റാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജസ്റ്റിസ് ആര്‍ എം ലോധ സമിതി ശുപാര്‍ശകള്‍ അംഗീകരിച്ച് വിധി പറഞ്ഞത്. ലോധ സമിതി ശുപാര്‍ശകള്‍ ആറ് മാസത്തിനകം നടപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ലോധ സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ ഇവയാണ്. 70 വയസ്സിന് മുകളില്‍ പ്രായമായവര്‍, മന്ത്രിമാര്‍, സര്‍ക്കാ‍ര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബിസിസിഐ ഭാരവാഹിയാകാന്‍ പാടില്ല. ബിസിസിഐയില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം വേണം. ഒരു സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഉണ്ടെങ്കില്‍ അതില്‍ ഒരു അസോസിയേഷന്‍റെ വോട്ട് മാത്രമെ ബിസിസിഐ പരിഗണിക്കാവു. മറ്റുള്ള അസോസിയേഷനുകള്‍ക്ക് ക്രമപ്രകാരം വോട്ടവകാശം നല്‍കാം.  സംസ്ഥാന ക്രിക്കറ്റിലും ബി.സി.സി.ഐയിലും ഒന്നിച്ച് ഭാരവാഹിത്വം പാടില്ല, ഐപിഎല്ലിനും ബിസിസിഐക്കും പ്രത്യേക ഗവേണിംഗ് ബോഡി വേണം, കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റ‍ര്‍ ജനറല്‍ നിര്‍ദ്ദേശിക്കുന്ന പ്രതിനിധി ബിസിസിഐയില്‍ ഉണ്ടാകണം, ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തിന്‍റെ കാലാവധി രണ്ടുവര്‍ഷമാക്കണം, മുന്‍ ആഭ്യന്തര സെക്രട്ടറി ജികെപിള്ളയുടെ നേതൃത്വത്തിലുള്ള വിഷയനിര്‍ണയ സമിതി രൂപീകരിക്കണം  തുടങ്ങിയ ശുപാര്‍ശകളെല്ലാം സുപ്രീംകോടതി അംഗീകരിച്ചു. ടീം ഉടമകള്‍ ഐപിഎല്‍ ഗവേണിംഗ് ബോഡിയുടെ ഭാഗമാകണമെന്ന ശുപാര്‍ശ വിരുദ്ധ താല്‍പര്യമാകുമോ എന്ന് ലോധസമിതിയോട് തന്നെ പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കളിയിലെ ഓവറുകള്‍ക്കിടയില്‍ പരസ്യം പാടില്ല എന്ന ശുപാര്‍ശയില്‍ ടെലിവിഷന്‍ ചാലനുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ബിസിസിഐയോട് കോടതി ആവശ്യപ്പെട്ടു. ബിസിസിഐ ആര്‍ടിഐയുടെ ഭാഗകണമെന്ന ശുപാര്‍ശയും, വാതുവെപ്പ് നിയമവിധേയമാക്കണമെന്നും ശുപാര്‍ശയും സുപ്രീംകോടതി പാര്‍ലമെന്‍റിന്‍റെ പരിഗണനയ്‍ക്കു വിട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

നാണംകെട്ട തോല്‍വി; ഇന്ത്യയുടെ സെമി സ്ഥാനം തുലാസിലാക്കി ദക്ഷിണാഫ്രിക്ക; ഇനി എല്ലാം ജീവന്‍മരണപ്പോരാട്ടങ്ങള്‍
ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍