ഏഷ്യാ കപ്പ് ആവേശത്തില്‍ യു എ ഇയിലെ മലയാളി ആരാധകര്‍

Published : Sep 15, 2018, 12:03 PM ISTUpdated : Sep 19, 2018, 09:26 AM IST
ഏഷ്യാ കപ്പ് ആവേശത്തില്‍ യു എ ഇയിലെ മലയാളി ആരാധകര്‍

Synopsis

ഇന്ന് തുടങ്ങുന്ന ഏഷ്യാകപ്പിന്റെ ആവേശത്തിലാണ് യു എ ഇയിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍. ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലുള്‍പ്പെട്ടതാണ് ഇത്തവണ ആവേശം ഇരട്ടിയാക്കുന്നത്. ഷാര്‍ജാ കപ്പിനു ശേഷം മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിനാണ് യുഎഇ വേദിയാവുന്നത്.

ദുബായ്: ഇന്ന് തുടങ്ങുന്ന ഏഷ്യാകപ്പിന്റെ ആവേശത്തിലാണ് യു എ ഇയിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍. ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലുള്‍പ്പെട്ടതാണ് ഇത്തവണ ആവേശം ഇരട്ടിയാക്കുന്നത്. ഷാര്‍ജാ കപ്പിനു ശേഷം മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിനാണ് യുഎഇ വേദിയാവുന്നത്.

ഏഷ്യന്‍ സിംഹാസനം മോഹിച്ച് ആറു ടീമുകളാണ് ഇത്തവണ പോര്‍ക്കളത്തിലിറങ്ങുന്നത്. നിലവിലെ ജേതാക്കളായ ഇന്ത്യയെക്കൂടാതെ ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നിവരാണ് കിരീടസാധ്യതയില്‍ മുന്‍പന്തിയിലുള്ള ടീമുകള്‍. ബംഗ്ലാദേശ് കറുത്ത കുതിരകളായി മാറാനുള്ള സാധ്യതയും ആരാധകര്‍ തള്ളിക്കളയുന്നില്ല.

ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും ഇത്തവണ ഒരേ ഗ്രൂപ്പിലായതും ആവേശം ഇരട്ടിയാക്കുന്നു. ഗ്രൂപ്പ് എയിലാണ് ഇരുവരുടെയും സ്ഥാനം. ദുബായി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബുധനാഴ്ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സ്വപ്ന ഫൈനല്‍ അരങ്ങേറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 13 വര്‍ഷത്തെ ചരിത്രത്തില്‍ അതു സംഭവിച്ചിട്ടില്ലെങ്കിലും യുഎഇിയില്‍ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് അന്ത്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ അഭാവം ഒരുകൂട്ടം ആരാധകരെ നിരാശരാക്കുന്നുണ്ട്.

ദുബായി ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തിലും, അബൂദബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനു മുന്നോടിയായി ഏഷ്യന്‍ ടീമുകള്‍ക്കു പടയൊരുക്കം നടത്താനുള്ള അവസരം കൂടിയാണ് ഏഷ്യകപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂറ്റൻ ജയം നേടിയിട്ടും ഇന്ത്യ വിൻഡീസിന് പിന്നിൽ തന്നെ ഇന്ത്യ; ദുബെയുടെ 2 ഓവറുകള്‍ പാരയായി, ഇനി വിധി നിർണ്ണയിക്കുക കൊൽക്കത്ത
അവിശ്വസനീയം,'ഫുട്ബോൾ' കളിച്ച് ബുമ്രയുടെ മരണ യോർക്കർ അതിജീവിച്ച് ടോപ് സ്കോററായി ബ്രയാന്‍ ബെന്നറ്റ്