അക്തറിന്‍റെ യോര്‍ക്കറില്‍ സച്ചിന്‍ വീണു; കോലി 120 സെഞ്ചുറികള്‍ നേടുമെന്ന് പാക്കിസ്ഥാന്‍ താരം

Published : Nov 22, 2017, 04:57 PM ISTUpdated : Oct 05, 2018, 01:23 AM IST
അക്തറിന്‍റെ യോര്‍ക്കറില്‍ സച്ചിന്‍ വീണു; കോലി 120 സെഞ്ചുറികള്‍ നേടുമെന്ന് പാക്കിസ്ഥാന്‍ താരം

Synopsis

ഷാര്‍ജ: സെഞ്ചുറിയില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി സച്ചിനെ മറികടക്കുമെന്ന് ഇതിഹാസ പാക് ബൗളര്‍ ഷൊയൈബ് അക്തര്‍. എന്നാല്‍ കോലി നേടുമെന്ന് അക്തര്‍ പറയുന്ന സെഞ്ചുറികളുടെ എണ്ണം കേട്ടാല്‍ ഞെട്ടും. കോലി അന്താരാഷ്ട്ര കരിയറില്‍ 120 സെഞ്ചുറികള്‍ നേടുമെന്നാണ് റാവല്‍പിണ്ടി എക്‌സ്പ്രസിന്‍റെ പ്രവചനം. 

എന്നാല്‍ കോലിയെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറുമായി താരതമ്യം ചെയ്യുന്നത് യുക്തിയല്ലെന്നും അക്തര്‍ വ്യക്തമാക്കി. സച്ചിന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ള ഏക താരമാണ് കോലി. സമ്മര്‍ദ്ധങ്ങളില്ലാതെ അസ്വദിച്ചാണ് കോലി ബാറ്റേന്തുന്നത്. സച്ചിന്‍ എക്കാലത്തെയും മികച്ച താരമാണെങ്കില്‍ കോലി സമനകാലിക ഇതിഹാസമാണെന്ന് അക്തര്‍ പറയുന്നു‍. 

ഇന്ത്യന്‍ നായകന്‍ ഇതിനകം 50 അന്താരാഷട്ര സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാക്കിസ്താന്‍ മുന്‍ നായകന്‍ മിസ്ബാ ഉള്‍ ഹഖിന് 43-ാം വയസുവരെ കളിക്കാമെങ്കില്‍ കോലി 44-ാം വയസിലും കളിക്കുമെന്നും അക്തര്‍ പറഞ്ഞു. ഹാഷിം അംലക്കൊപ്പം വേഗതയില്‍ 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരമാണ് കോലി. 

വെറും 348 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. ഏകദിനങ്ങളില്‍ 32 സെഞ്ചുറികളും ടെസ്റ്റില്‍ 18 സെഞ്ചുറികളമടക്കമാണ് രാജ്യാന്തര ക്രിക്കറ്റില്‍ 50 സെഞ്ചുറികളെന്ന അപൂര്‍വ നേട്ടം കുറിച്ചത്. ലോകോത്തര ബാറ്റ്സ്മാനായ കോലിക്കെതിരെ പന്തെറിയാന്‍ ആഗ്രഹമില്ലെന്ന് ഷൊയൈബ് അക്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി