വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ പുറത്താക്കുമായിരുന്നു: സന്ദീപ് പാട്ടീല്‍

Published : Sep 22, 2016, 04:05 PM ISTUpdated : Oct 05, 2018, 12:54 AM IST
വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ പുറത്താക്കുമായിരുന്നു: സന്ദീപ് പാട്ടീല്‍

Synopsis

കാണ്‍പൂര്‍: വിരമിക്കല്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ഗൗരവമായി ചിന്തിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിനുശേഷവും സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചില്ലായിരുന്നു.

2012 ഡിസംബറില്‍ സച്ചിനുമായി സെലക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തിയെന്ന് സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി. എന്താണ് ഭാവി പദ്ധതികളെന്ന് സച്ചിനോട് ആരാഞ്ഞു. വിരമിക്കല്‍ തന്റെ ചിന്തയിലില്ലെന്നായിരുന്നു സച്ചിന്റെ മറുപടി. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി സച്ചിന്റെ കാര്യത്തില്‍ഒ രു ധാരണയിലെത്തി ബിസിസിഐയെ അറിയിച്ചു. ഇതോടെ വരാന്‍പോകുന്നതിനെക്കുറിച്ച് സച്ചിന് ബോധ്യമുണ്ടായെന്ന് വേണം കരുതാന്‍. അധികം വൈകാതെ അദ്ദേഹം ഏകദിനങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

അന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ സച്ചിന്‍ തീര്‍ച്ചയായും പുറത്താക്കപ്പെടുമായിരുന്നുവെന്നും സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി. ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പും ഇത്തരത്തില്‍ സച്ചിന് മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന് മുമ്പ് സന്ദീപ് പാട്ടീലിനോട് ചോദിച്ചിരുന്നു. ബിസിസിഐയും സെലക്ടര്‍മാരും തമ്മില്‍ നടക്കുന്ന ചില ആശയവിനിമയങ്ങള്‍ രഹസ്യമാണെന്നായിരുന്നു അന്ന് സന്ദീപ് പാട്ടീലിന്റെ മറുപടി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം