ISRO : സൂര്യന്‍റെ കൊറോണ സ്വഭാവം പ്രവചിക്കാന്‍ ഇസ്രോ മംഗള്‍യാന്‍ ഓര്‍ബിറ്റര്‍ സഹായം തേടുന്നു!

Web Desk   | Asianet News
Published : Mar 02, 2022, 10:56 PM IST
ISRO : സൂര്യന്‍റെ കൊറോണ സ്വഭാവം പ്രവചിക്കാന്‍ ഇസ്രോ മംഗള്‍യാന്‍ ഓര്‍ബിറ്റര്‍ സഹായം തേടുന്നു!

Synopsis

സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറം പാളിയാണ് കൊറോണ

ഐ എസ് ആര്‍ ഒയിലെ (ISRO) വിവിധ ഡിവിഷനുകളില്‍ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ സൂര്യന്റെ കൊറോണയെക്കുറിച്ച് പഠിക്കാന്‍ മംഗള്‍യാനില്‍ നിന്നുള്ള എസ്-ബാന്‍ഡ് റേഡിയോ സിഗ്‌നലുകള്‍ ഉപയോഗിച്ചു (Mangalyaan Mars Orbiter). സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറം പാളിയാണ് കൊറോണ (Sun Corona Behaviour). ശക്തമായ കാന്തികക്ഷേത്രങ്ങള്‍ പ്ലാസ്മയെ സംയോജിപ്പിക്കുകയും പ്രക്ഷുബ്ധമായ സൗരവാതങ്ങളെ തടയുകയും ചെയ്യുന്നത് കൊറോണയിലാണ്. ഇത്തരമൊരു പഠനത്തിനായി, ശാസ്ത്രജ്ഞര്‍ ഭൂമിയും ചൊവ്വയും സൂര്യന്റെ എതിര്‍വശത്തായിരിക്കുമ്പോള്‍ സോളാര്‍ സംയോജന പരിപാടി ഉപയോഗിച്ചു. 2015 മെയ്-ജൂണ്‍ മാസങ്ങളിലാണ് ഇത് സംഭവിച്ചത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇത് സംഭവിക്കുന്നു.

ഈ സംഭവത്തില്‍, മംഗള്‍യാനില്‍ നിന്നുള്ള റേഡിയോ സിഗ്‌നലുകള്‍ സൗര കൊറോണയിലൂടെ കടന്നുപോയി. സൂര്യന്റെ മധ്യഭാഗത്ത് നിന്ന് ഏകദേശം 69,57,000 കിലോമീറ്റര്‍ (ഒരു സോളാര്‍ ആരം ഏകദേശം 695,700 കിലോമീറ്ററാണ്, ഇത് 10 സൗര ദൂരമാണ്). ദൂരത്തു കൂടിയായിരുന്നു ഇതിന്റെ പരക്കംപാച്ചില്‍. സൗരവാതത്തിന്റെ വേഗത കുറഞ്ഞ വേഗതയില്‍ നിന്ന് ഉയര്‍ന്ന വേഗതയിലേക്ക് മാറുന്നത് സൂര്യന്റെ കേന്ദ്രത്തില്‍ നിന്ന് സൗര ദൂരത്തിന്റെ 10 മുതല്‍ 15 മടങ്ങ് വരെ വരുന്ന ഒരു പ്രദേശത്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

സൂര്യന്റെ ഉപരിതലം ആയിരം ഡിഗ്രി കെല്‍വിനാണ്, എന്നാല്‍ പുറംഭാഗം -- കൊറോണ -- ദശലക്ഷക്കണക്കിന് ഡിഗ്രി കെല്‍വിന്‍ വരെ ഉയരുന്നു എന്നതാണ് അതിശയിപ്പിക്കുന്നത്. ഈ വിഭജനത്തിന്റെ കാരണം ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്. കൊറോണയെക്കുറിച്ച് പഠിക്കുന്നത് നിര്‍ണായകമാണ്, കാരണം അത് ഗ്രഹാന്തര ഇടങ്ങളിലൂടെ കടന്നുപോകുകയും ബഹിരാകാശ കാലാവസ്ഥയെ ബാധിക്കുകയും ചെയ്യും, അത് ഭൂമിയില്‍ നമ്മെയും ബാധിക്കും.

മേല്‍പ്പറഞ്ഞ സംയോജന പരിപാടിയില്‍ പ്ലാസ്മയിലൂടെ കടന്നുപോകുന്ന റേഡിയോ സിഗ്‌നലുകള്‍ ചിതറിക്കിടക്കുന്ന ഫലങ്ങള്‍ കാണിച്ചു. മംഗള്‍യാനിനായുള്ള ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കില്‍ ഇസ്ട്രാക്ക് (ഇസ്റോ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക്) ആണ് ഈ പ്രക്ഷുബ്ധത കണ്ടെത്തിയത്. സിഗ്‌നലുകള്‍ നോക്കുമ്പോള്‍, കൊറോണല്‍ ടര്‍ബുലന്‍സ് സ്‌പെക്ട്രം നാലിനും 20 നും ഇടയിലുള്ള സൗര ദൂരമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സൂര്യന്റെ കേന്ദ്രത്തില്‍ നിന്ന് ചെറിയ അകലത്തിലുള്ള ടര്‍ബുലന്‍സ് പവര്‍ സ്‌പെക്ട്രത്തിന് സൗരവാതത്തിന്റെ മേഖലയുമായി പൊരുത്തപ്പെടുന്ന ചെറിയ ആവൃത്തികള്‍ ഉണ്ടെന്നും അവര്‍ കണ്ടെത്തി. കൂടാതെ, സൂര്യനെ തൊടാനുള്ള ബഹിരാകാശ ഏജന്‍സിയുടെ ആദ്യ ശ്രമത്തില്‍ അടുത്തിടെ നാസയുടെ പാര്‍ക്കര്‍ പ്രോബ് നടത്തിയ സോളാര്‍ കൊറോണയുടെ ആദ്യ നേരിട്ടുള്ള നിരീക്ഷണവും ഈ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്നു.

വിവിധ പരിപാടികളുമായി ഐ എസ് ആര്‍ ഒയുടെ യുടെ ബഹിരാകാശ വാരാചരണം: വിദ്യാർഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാം

പത്ത് വർഷം കൊണ്ട് പതിനായിരം കോടി ടേൺ ഓവർ; ബഹിരാകാശ വിപണി പിടിക്കാൻ എൻസിൽ, മനസ് തുറന്ന് അമരക്കാരൻ

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെറും ഒരു രൂപയ്ക്ക് ദിവസവും 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്; വീണ്ടും ഫ്രീഡം പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
എഐ ഭീതിയിൽ അമേരിക്ക; ക്ഷുഭിതരായി ജെൻ സി; വിദഗ്ധരും പൊതുജനങ്ങളും രണ്ട് തട്ടിലെന്ന് സ്റ്റാൻഫോർഡ് റിപ്പോർട്ട്