നിരക്കുകള്‍ വര്‍ധിപ്പിച്ച് മൊബൈല്‍ കമ്പനികള്‍, ലോട്ടറിയടിച്ച് ജിയോ!

Published : Dec 02, 2019, 10:25 PM IST
നിരക്കുകള്‍ വര്‍ധിപ്പിച്ച് മൊബൈല്‍ കമ്പനികള്‍, ലോട്ടറിയടിച്ച് ജിയോ!

Synopsis

വോഡഫോണ്‍ ഐഡിയ ലിമിറ്റഡും ഭാരതി എയര്‍ടെല്‍ ലിമിറ്റഡും പ്രഖ്യാപിച്ച താരിഫ് നിരക്ക് ഉപയോക്താക്കള്‍ കണക്കുകൂട്ടിയതിനേക്കാള്‍ വളരെ കൂടുതലാണ്. 

വോഡഫോണ്‍ ഐഡിയ ലിമിറ്റഡും ഭാരതി എയര്‍ടെല്‍ ലിമിറ്റഡും പ്രഖ്യാപിച്ച താരിഫ് നിരക്ക് ഉപയോക്താക്കള്‍ കണക്കുകൂട്ടിയതിനേക്കാള്‍ വളരെ കൂടുതലാണ്. എയര്‍ടെല്ലിന്റെ മൊബൈല്‍ ബിസിനസ്സിനെ നികുതിക്കു മുമ്പുള്ള തലത്തിലേക്ക് ലാഭത്തിലേക്ക് തിരിച്ചുവരാന്‍ ഇതു സഹായിക്കുമെന്നുറപ്പാണ്. വോഡഫോണ്‍ ഐഡിയയുടെ കാര്യത്തില്‍, നഷ്ടം ഒരു പരിധിവരെ കുറയും. എന്നാല്‍ വിപണി വിഹിതത്തിന്റെ നഷ്ടം അതിവേഗം കണക്കിലെടുക്കുമ്പോള്‍, താരിഫ് വര്‍ദ്ധനവില്‍ നിന്നുള്ള നേട്ടം നിലനിര്‍ത്തുന്നത് ജിയോയാണ്. ഫലത്തില്‍, ഈ വര്‍ദ്ധനവ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനു ലഭിച്ച ലോട്ടറിയാണ് എന്നു തന്നെ പറയാം. 

താരിഫ് വര്‍ദ്ധനവിന്റെ ഫലമായി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് ത്രൈമാസ വരുമാനം യഥാക്രമം 2400 കോടി രൂപയും 2100 കോടി രൂപയുമാണെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റിയിലെ അനലിസ്റ്റുകള്‍ കണക്കാക്കുന്നു. ജിയോയുടെ കാര്യത്തിലാവട്ടെ, 40ശതമാനം ഉയര്‍ത്തുമെന്ന് പറയുമ്പോള്‍ ത്രൈമാസ വരുമാനം 3900 കോടി രൂപയായി വര്‍ദ്ധിക്കുമെന്നാണ് ജെഎമ്മിന്റെ വിശകലന വിദഗ്ധര്‍ പറയുന്നത്. മൂന്ന് കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലാത്ത സാഹചര്യത്തിലാണിത്. 

ജിയോയ്ക്കുള്ള ഈ ഉയര്‍ന്ന നേട്ടങ്ങളും വോഡഫോണ്‍ ഐഡിയയെക്കുറിച്ചുള്ള ആശങ്കകളും വിപണിയിലെ പ്രതികരണത്തിലും പ്രതിഫലിക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം തിങ്കളാഴ്ച രാവിലെ 22650 കോടി രൂപ ഉയര്‍ന്നപ്പോള്‍ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ യഥാക്രമം 9370 കോടി രൂപയും 2730 കോടി രൂപയും മാത്രമാണ് നേടിയത്.

ജിയോയ്ക്ക് കൂടുതല്‍ നേട്ടമുണ്ടാകാന്‍ കാരണം എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പോസ്റ്റ്‌പെയ്ഡ് താരിഫുകള്‍ ഉയര്‍ത്തിയില്ലെന്നതാണ്. കാരണം ഈ വിഭാഗത്തിലെ താരിഫുകള്‍ പ്രീപെയ്ഡ് താരിഫുകളേക്കാള്‍ വളരെ ഉയര്‍ന്നതാണ്. പോസ്റ്റ്‌പെയ്ഡ് സെഗ്മെന്റ് ഈ കമ്പനികളുടെ വരുമാനത്തിന്റെ 30% വരും. ജിയോയ്ക്ക് കാര്യമായ പോസ്റ്റ്‌പെയ്ഡ് വരിക്കാരും ഇല്ല. അതായത് താരിഫ് വര്‍ദ്ധനവ് വരുമാനത്തിന്റെ വളരെ ഉയര്‍ന്ന അനുപാതത്തില്‍ തന്നെ പ്രതിഫലിക്കുന്നുവെന്നു സാരം.

എന്തിനധികം, മറ്റുള്ളവരോടുള്ള മത്സരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 300% ഉയര്‍ന്ന ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുമെന്ന് ജിയോ പ്രസ്താവിക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പ് ജിയോയുടെ വരുമാന വിപണി വിഹിതം 7.4 ശതമാനത്തില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ 34.2 ശതമാനമായി ഉയര്‍ന്നുവെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ശേഖരിച്ച ഡാറ്റയില്‍ പറയുന്നു. എയര്‍ടെല്‍ അതിന്റെ വിഹിതം ഏകദേശം 30.6 ശതമാനമായി നിലനിര്‍ത്തുമ്പോള്‍ വോഡഫോണ്‍ ഐഡിയയുടെ വിപണി വിഹിതം 39.3 ശതമാനത്തില്‍ നിന്ന് 29.5 ശതമാനമായി കുറഞ്ഞു.

ഇതിനുള്ള ഒരു പ്രധാന കാരണം ജിയോയുടെ പദ്ധതികള്‍ മികച്ച മൂല്യം ഉപയോക്താക്കള്‍ക്കു സമ്മാനിച്ചു എന്നതാണ്. നിലവിലെ വര്‍ദ്ധിച്ചുവരുന്ന താരിഫ് സാഹചര്യങ്ങളില്‍പ്പോലും, ജിയോ അതിന്റെ താരിഫുകളെ വിപണി വിഹിതത്തിന്റെ വേഗത നിലനിര്‍ത്തുന്നതിനുള്ള മത്സരത്തേക്കാള്‍ ആകര്‍ഷകമായ തലങ്ങളില്‍ സ്ഥാപിച്ചു. കൂടാതെ, വ്യവസായ വ്യാപകമായി താരിഫുകള്‍ സംബന്ധിച്ച ഉടമ്പടിയില്‍ വോയ്‌സ്ഒണ്‍ലി പ്ലാനുകളില്‍ വര്‍ദ്ധനവ് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ വിഭാഗത്തില്‍ ജിയോ നിലവില്‍ ഇല്ല. ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കള്‍ക്കായുള്ള ജിയോഫോണ്‍ ഓഫറിനൊപ്പം സബ്‌സ്‌ക്രൈബര്‍ വിഹിതം നേടുന്നതിന് റിലയന്‍സ് ഗ്രൂപ്പ് കമ്പനിക്ക് ഇത് മികച്ചൊരു അവസരം നല്‍കും. ഈ ആഴ്ച അവസാനം ജിയോ പുതിയ താരിഫ് പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍, സ്മാര്‍ട്ട് ഫോണ്‍, ഫീച്ചര്‍ഫോണ്‍ സെഗ്‌മെന്റുകള്‍ക്കായുള്ള അതിന്റെ തന്ത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകും.

താരതമ്യേന ദുര്‍ബലമായ ഇന്‍ഫ്രാസ്ട്രക്ചര്‍ കണക്കിലെടുക്കുമ്പോള്‍ വരിക്കാരെ നഷ്ടപ്പെടുന്ന ഏറ്റവും വലിയ അപകടസാധ്യതയുള്ള കമ്പനി വോഡഫോണ്‍ ഐഡിയയായി തുടരുന്നു. താരിഫ് വര്‍ദ്ധനവ് തീര്‍ച്ചയായും കമ്പനിക്ക് ആശ്വാസമേകും. എങ്കിലും, അതിന്റെ വരിക്കാരുടെ എണ്ണം നിലനിര്‍ത്താന്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്. നെറ്റ്‌വര്‍ക്ക് കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഫലപ്രദമായ മത്സരം നല്‍കുന്നതിനും കമ്പനി ഒരു ഫണ്ട് ഇന്‍ഫ്യൂഷന്‍ പരിഗണിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കത്തിന്റെ അന്തിമഫലത്തെ ആശ്രയിച്ചാണ് ഇതിന്റെ വിധി. കൂടാതെ ടെലികോം മേഖലയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള കമ്പനിയുടെ കഴിവും സന്നദ്ധതയും അനുസരിച്ച് വോഡഫോണ്‍ ഐഡിയയുടെ ഭാവി മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇവിടെയും നേട്ടമുണ്ടാക്കാന്‍ പോകുന്നത് ജിയോ തന്നെയാണെന്നു വ്യക്തം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

അന്‍റാർട്ടിക്കയില്‍ നിന്ന് ഒഴുകിപ്പോയത് ലണ്ടൻ നഗരത്തിന്‍റെ എട്ടിരട്ടിയിലധികം വലുപ്പമുള്ള മഞ്ഞുപാളികള്‍- ഞെട്ടിച്ച് പഠനം
വർഷാരംഭത്തില്‍ ചാകര പോലെ സ്‍മാർട്ട്ഫോൺ ലോഞ്ചുകള്‍; അതിനൊരു കാരണമുണ്ട്!