Olga Henry : ഹൈഹീൽസ് ധരിച്ച് കയറിൽ അഭ്യാസപ്രകടനം, റെക്കോർഡ് നേട്ടവുമായി യുവതി, വൈറലായി വീഡിയോ

Published : Feb 23, 2022, 12:16 PM IST
Olga Henry : ഹൈഹീൽസ് ധരിച്ച് കയറിൽ അഭ്യാസപ്രകടനം, റെക്കോർഡ് നേട്ടവുമായി യുവതി, വൈറലായി വീഡിയോ

Synopsis

ഇതിന്റെ ഒരു ക്ലിപ്പ് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ചു. വീഡിയോയിൽ, ഹൈഹീൽസ് ധരിച്ച് അവർ കയറിൽ ചാടുന്നതും കാണാം. 

ഹൈഹീൽസ്(High heels) ധരിച്ച് നടക്കുക എന്നത് തന്നെ പലർക്കും വലിയൊരു ടാസ്കാണ്. അപ്പോൾ പിന്നെ ഹൈഹീൽസുമിട്ട് കയറിൽ അഭ്യാസം നടത്തുകയെന്നാലോ? ചിന്തിക്കുക പോലും അസാധ്യം. എന്നാൽ, അങ്ങനെയൊരു പ്രകടനം നടത്തിയതിന് ഒരു യുവതി ​ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ(Guinness World Records) ഇടം നേടിയിരിക്കയാണ്. ഓൾഗ ഹെൻറി(Olga Henry) എന്ന ഒരു അത്‌ലറ്റാണ് ഹൈഹീൽസ് ധരിച്ച് സ്ലാക്ക്‌ലൈനിൽ പ്രകടനം നടത്തിയതിന് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്. യുഎസിലെ കാലിഫോർണിയയിലെ സാന്താ മോണിക്ക ബീച്ചിൽ ഒരു മിനിറ്റിനുള്ളിൽ അത്‌ലറ്റ് ഈ ടാസ്‌ക് പൂർത്തിയാക്കി തന്റെ കഴിവുകൾ പ്രകടിപ്പിച്ചു. 

ഇതിന്റെ ഒരു ക്ലിപ്പ് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ചു. വീഡിയോയിൽ, ഹൈഹീൽസ് ധരിച്ച് അവർ കയറിൽ ചാടുന്നതും കാണാം. എത്ര അനായാസമാണ് ഓൾ​ഗ ഈ പ്രകടനം കാഴ്ച വയ്ക്കുന്നത് എന്നത് വീഡിയോയിൽ വ്യക്തമാണ്. ഒരു മിനിറ്റിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത് എന്നും അടിക്കുറിപ്പിലുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധിപ്പേരാണ് ഓൾ​ഗയെ ഇതിന്റെ പേരിൽ പ്രശംസിച്ചത്. ഹൈഹീൽസിൽ ഇങ്ങനെയൊരു പ്രകടനം അസാധ്യം തന്നെ എന്നാണ് പലരും പ്രതികരിച്ചത്. 

അവളുടെ ഫേസ്ബുക്ക് പേജ് അനുസരിച്ച്, ഓൾഗ ഒരു സ്ലാക്ക്ലൈനറാണ്. കഠിനമായ പരിശീലനവും, തന്റെ കായികരംഗത്ത് മറ്റ് സ്ത്രീകളെ പിന്തുണയ്ക്കുന്നതും താൻ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് അവർ പരാമർശിക്കുന്നു. ഗെയിം ഓഫ് ടാലന്റ്സ് എന്ന് പേരിട്ടിരിക്കുന്ന ഒരു ടിവി ഷോയുടെ ഭാഗവുമായിരുന്നു അവൾ. അവർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കയറിൽ പ്രകടനം നടത്തുന്നതിന്റെ വീഡിയോകൾ പങ്കിടുകയും, അത് എങ്ങനെ ചെയ്യണമെന്ന് മറ്റുള്ളവരെ പഠിപ്പിക്കുന്നതും കാണാം. 

PREV
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു