ഡ്യൂട്ടി സമയം കഴിയാറായി. ടേക്ക് ഓഫിന് വിസമ്മതിച്ച് ഇന്‍ഡിഗോ പൈലറ്റ്, വിമാനത്തിന്‍റെ ഡോറിന് ചവിട്ടി ബഹളം വച്ച് യാത്രക്കാർ, വീഡിയോ

Published : Jan 16, 2026, 11:11 AM IST
IndiGo flight

Synopsis

ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് മുംബൈ-ക്രാബി ഇന്‍ഡിഗോ വിമാനത്തിൽ സംഘർഷം. മൂന്ന് മണിക്കൂറോളം വിമാനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാർ ക്ഷമ നശിച്ച് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. സംഭവത്തിന്‍റെ വീഡിയോ വൈറലായി. 

 

ഡ്യൂട്ടി സമയം കഴിയാറായതിനെ തുടർന്ന് അടുത്ത ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചു. ഇതിന് പിന്നാലെ മൂന്ന് മണിക്കൂറോളം കാത്ത് നിന്ന യാത്രക്കാർ ഒടുവിൽ ക്ഷമ നശിച്ച് വിമാനത്തിന്‍റെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മുംബൈയിൽ നിന്ന് തായ്‌ലൻഡിലെ ക്രാബിയിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഈ അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. പൈലറ്റിന്‍റെ പിടിവാശിയെ തുടർന്ന് മൂന്ന് മണിക്കൂറോളം വിമാനത്തിലിരുന്ന യാത്രക്കാർ തങ്ങളുടെ ആശങ്ക പരിഹരിക്കാൻ വിമാനക്കമ്പനി അധികൃതർ തയ്യാറായില്ലെന്നും ആരോപിച്ചു.

പൈലറ്റ് എവിടെ?

വിമാനത്തിനുള്ളിൽ നടന്ന അസാധാരണ സംഭവങ്ങളുടെ വീഡിയോ പകർത്തിയ തരുൺ ശുക്ല എന്ന എഴുത്തുകാരൻ ട്വിറ്ററിൽ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതിയത്, പൈലറ്റ് തന്‍റെ ഡ്യൂട്ടി സമയം അവസാനിക്കാറായതിനാലാണ് വിമാനം വൈകിയതെന്നായിരുന്നു. പൈലറ്റ് തന്‍റെ അസൗകര്യം നേരത്തെ തന്നെ വിമാനക്കമ്പനി അധികൃതരെ അറിയിച്ചിരുന്നെന്നും എന്നാൽ, അതിനകം തന്നെ വിമാനത്തിൽ യാത്രക്കാർ കയറിയിരുന്നെന്നും അദ്ദേഹം വീഡിയോയോടൊപ്പം കുറിച്ചു. ഏതാണ്ട് മൂന്ന് മണിക്കൂറിന് മുകളിൽ വിമാനത്തിൽ ഇരിക്കേണ്ടിവന്ന യാത്രക്കാർ ഒടുവിൽ അസ്വസ്ഥരാവുകയും ക്യാബിൻ ക്രൂ അംഗങ്ങളുമായി തർക്കമുണ്ടാവുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ വൈറലായ ക്ലിപ്പിൽ യാത്രക്കാർ സീറ്റിൽ നിന്നും എഴുന്നേറ്റ് നിൽക്കുന്നതും. അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. അതോടൊപ്പം ചിലർ വിമാനത്തിന്‍റെ വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളും ഇതോടൊപ്പം കാണാം. അയാൾ എന്തിനാണ് എലിയെ പോലെ ഒളിച്ചിരിക്കുന്നതെന്ന് ആളുകൾ പൈലറ്റിനെ അധിക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം വിമാനത്തിലെ മൊത്തം യാത്രക്കാരോടും സംസാരിക്കാനായി ഒരു ക്യാബിൻ ക്രൂ മാത്രമേ ഈ സമയം അവിടെയുണ്ടായിരുന്നൊള്ളൂ.

 

 

യാത്രക്കാരും ഇന്‍ഡിഗോയും

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൈലറ്റ് വിജയ് ഹിരേമത്തിനെതിരെ നടന്ന യാത്രക്കാരുടെ പെരുമാറ്റത്തെ സമുൂഹ മാധ്യമ ഉപയോക്താക്കൾ വിമ‍ർശിച്ചു. വ്യോമയാനം ഒരു ബസ് സ്റ്റാന്‍റല്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. വിമാന ടിക്കറ്റ് എടുത്തുവെന്നത് മറ്റുള്ളവർക്ക് ശല്യമാകാനുള്ള ലൈസന്‍സ് അല്ലെന്നും ഇത്തരം പെരുമാറ്റങ്ങളോട് സഹിഷ്ണുത ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് ചിലർ പ്രശ്നക്കാരായ യാത്രക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു. യാത്രക്കാർ എന്തിനാണ് ഇത്രയും മോശം ഭാഷ സംസാരിക്കുന്നതെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. അതേസമയം പൈലറ്റ് അസൗകര്യം പറഞ്ഞിട്ടും മറ്റൊരു പൈലറ്റിനെ തൽസ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ തയ്യാറാകാത്തതിനും യാത്രക്കാരുടെ ആശങ്ക പരിഹരിക്കാത്തതിനും മറ്റ് ചിലർ വിമാനക്കമ്പനിയെ കുറ്റപ്പെടുത്തി. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ഇന്‍ഡിഗോ ഇതുവരെ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മരുമകന് വേണ്ടി മകര സംക്രാന്തി ദിവസമൊരുക്കിയത് 158 കൂട്ടം വിഭവങ്ങൾ; പ്രശംസിച്ച് മന്ത്രിയും
ആഡംബര ഹോട്ടൽ മുറിയിൽ അപരിചിതർ; 6 വയസുകാരി കരഞ്ഞുകൊണ്ട് പുറത്തേക്കോടി, പോസ്റ്റുമായി യുവതി