
പന്തുകൊണ്ട് അപ്രതീക്ഷിത ബൗണ്‍സറുകളും വൈഡ് യോര്‍ക്കറുകളും എറിഞ്ഞ് പാട്ടിദാറിന്റെ തുറുപ്പുചീട്ടായവനാണ് ക്രുണാല്‍ പാണ്ഡ്യ. പക്ഷേ, അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ മറ്റൊരു നിയോഗമായിരുന്നു
നാല് ഓവറിനുള്ളില്‍ തന്നെ 26-3! ഒരുതലയ്ക്കല്‍ കോലിയുണ്ട്, കൂട്ടുനിക്കാൻ എത്തിയതായിരുന്നു. നേരിട്ട ആദ്യ പത്ത് പന്തുകള്‍ കണ്ടപ്പോള്‍ നാലാം വിക്കറ്റിലേക്ക് അത്ര അകലമില്ലെന്ന് തോന്നിച്ചു. മിസ് ഹിറ്റുകള്‍, ടൈമിങ് ഇല്ലായ്‌മ, ബൗണ്‍സറുകള്‍ക്ക് മുന്നില്‍ പതറുന്നു. സ്വയം അമര്‍ഷവും മറച്ചുവെക്കാതെ ക്രീസില്‍. ഇന്നിങ്സ് പാതി പിന്നിടുമ്പോള്‍ നേടിയത് 21 പന്തില്‍ 17 റണ്‍സ്. പക്ഷേ, കളിയവസാനിച്ച് കയ്യില്‍ മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി കളം വിടുന്നതാണ് ക്ലൈമാക്സ്.