കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ മകൻ.. അവർ ഒഴച്ച് പണിയെടുത്ത് പഠിപ്പിച്ച് പ്രദീപിനെ എഞ്ചിനിയറാക്കി. വെറും ഇരുപത്തി മൂന്നാം വയസിൽ ആദ്യ ചിത്രം സംവിധാനം ചെയ്യുമ്പോൾ ആളുകൾ ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചത് 'നിങ്ങളുടെ അച്ഛനാണോ പ്രൊഡ്യൂസർ' എന്നാണ്. അതിനുള്ള മറുപടിയും പ്രദീപ് രംഗനാഥൻ്റെ കൈയ്യിലുണ്ട്.