ഡബ്ല്യുപിഎല്ലിന്റെ കലാശപ്പോരിലെ ആകാംഷയുടെ നീളം അങ്ങ് ഇന്ദ്രപ്രസ്തം മുതല്‍ മാനന്തവാടി വരെയാണ്. അതിന് കാരണം, ഇരുണ്ട നാള്‍വഴികളെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ പടവെട്ടി ജയിച്ച രണ്ട് മലയാളി താരങ്ങളും. മുംബൈ ഇന്ത്യൻസിന്റെ സജന സജീവനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിന്നു മണിയും. പിന്നോട്ട് നോക്കിയാല്‍ ഇരുടീമുകളുടേയും യാത്രയില്‍ സജനയും മിന്നുവും എത്രത്തോളം നിര്‍ണായകമാണെന്നറിയാം