
പശ്ചിമേഷ്യ വീണ്ടും അതീവ ഗുരുതരമായ ഒരു യുദ്ധമുനമ്പിലേക്ക് നീങ്ങുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആറുമാസം മുൻപ് താൻ തുടക്കമിട്ട സൈനിക നീക്കങ്ങളിൽ നിന്ന് എങ്ങിനെയെങ്കിലും പുറത്തു കടക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുമ്പോൾ, മറുവശത്ത് അമേരിക്കയ്‌ക്കെതിരെ സർവ്വ സന്നാഹങ്ങളോടെയും നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ തീവ്രനിലപാടുള്ള പുതിയ ഭരണനേതൃത്വം.