2,500 വർഷം പഴക്കമുള്ള 'മരിച്ചവരുടെ ഭക്ഷണം' ഇറ്റലിയിലെ ഒരു പുരാതന ശവകുടീരത്തിനുള്ളിൽ കണ്ടെത്തി !

Published : Apr 11, 2023, 02:48 PM IST
2,500 വർഷം പഴക്കമുള്ള 'മരിച്ചവരുടെ ഭക്ഷണം' ഇറ്റലിയിലെ ഒരു പുരാതന ശവകുടീരത്തിനുള്ളിൽ കണ്ടെത്തി !

Synopsis

എട്രൂസ്കൻ ശവകുടീരത്തിൽ നിന്ന് മുമ്പ് കണ്ടെത്തിയ മൃഗാവശിഷ്ടങ്ങൾ "മരിച്ചവരുടെ ഭക്ഷണം" (food of the dead) എന്നറിയപ്പെടുന്ന ഒരു ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നു.


റ്റലിയിലെ ഒരു ശവകുടീരത്തില്‍ നിന്നും 2,500 വര്‍ഷം പഴക്കമുള്ള ഭക്ഷണം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോമിന് 110 കിലോ മീറ്റര്‍ വടക്ക് പടിഞ്ഞാറായി കണ്ടെത്തിയ ശവകുടീരം, റോമാക്കാർക്ക് മുമ്പ് ഇറ്റാലിയൻ ഉപദ്വീപിൽ ജീവിച്ചിരുന്ന നിഗൂഢ നാഗരികതയായ എട്രൂസ്കാനുകളാണ് (Etruscans) നിർമ്മിച്ചതെന്ന് പുരാവസ്തു പാർക്കായ പാർകോ ഡി വുൾസിയിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു. ശവക്കല്ലറ (necropolis) വലിയ ശിലാഫലകങ്ങളാൽ ചുറ്റപ്പെട്ടിരുന്നെന്നും ബിസി ആറാം നൂറ്റാണ്ടിൽ നിര്‍‌മ്മിക്കപ്പെട്ട ഇതിന് കാര്യമായ പരിക്കേറ്റിട്ടില്ലെന്നും ഇറ്റാലിയൻ വാർത്താ സൈറ്റായ ഗ്രീൻമീ റിപ്പോര്‍ട്ട് ചെയ്തു. 

നെയ്ത്തുപകരണത്തിന്‍റെയും ഒരു മൺപാത്രത്തിന്‍റെയും സാന്നിധ്യം ശവക്കല്ലറകളില്‍ ഉണ്ടായിരുന്നു. അതിനാല്‍ ഇത് ഒരു സ്ത്രീയുടെ ശവക്കല്ലറയാകാമെന്ന് കരുതുന്നു. ശവക്കല്ലറയില്‍ നിന്ന് അവസാനമായി വച്ച ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ഇറ്റാലിയൻ വാർത്താ ഏജൻസിയായ ടിജിആർ റിപ്പോര്‍ട്ട് ചെയ്തു.  എട്രൂസ്കൻ ശവകുടീരത്തിൽ നിന്ന് മുമ്പ് കണ്ടെത്തിയ മൃഗാവശിഷ്ടങ്ങൾ "മരിച്ചവരുടെ ഭക്ഷണം" (food of the dead) എന്നറിയപ്പെടുന്ന ഒരു ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നു. 2013 -ൽ ഫ്രഞ്ച് ജേണലായ ആന്ത്രോപോസുലോജിക്കയിൽ ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ കണ്ടെത്തല്‍ അപൂർവവും അസാധാരണവുമായ കണ്ടെത്തലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏകദേശം 30 ആളുകളുടെ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന പാത്രങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കളുടെ ഒരു നിധിയാണ് ടസ്കനിയിലെ കുന്നുകളിൽ നിന്ന് സംരക്ഷിച്ചിരിക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. ടസ്‌കാൻ പട്ടണമായ സിവിറ്റെല്ല പഗാനിക്കോയിലെ ശവകുടീരം, ബിസി 1-നും 3-ാം നൂറ്റാണ്ടിനും ഇടയിൽ, എട്രൂസ്‌കൻ ശക്തി ക്ഷയിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതുന്നെന്ന് ഖനനത്തിന് നേതൃത്വം നൽകിയ ആൻഡ്രിയ മാർക്കോച്ചി റോയിട്ടേഴ്‌സിനോട് പറഞ്ഞു. സമീപത്തെ റോഡ് പണിയുമായി ബന്ധപ്പെട്ടാണ് ആദ്യം ഇതിന്‍റെ സൂചന ലഭിച്ചത്. പിന്നീട് പരിശോധിച്ചപ്പോള്‍ ഒരു കേടുപാടുമില്ലാത്തെ പ്രധാന ശ്മശാന മുറി അടക്കം കണ്ടെത്തുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരു ഇടുങ്ങിയ ഇടനാഴി ഒരു ചെറിയ ശ്മശാന അറയിലേക്കുള്ളതാണ്. ഏകദേശം 2 മീറ്റർ നീളവും 1.79 മീറ്റർ വീതിയുമാണ് മുറിക്ക്. വെങ്കലത്തിലും സെറാമിക്സിലുമുള്ള പാത്രങ്ങളും കണ്ണാടികളും ഉൾപ്പെടെ 80 ഓളം വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. മനുഷ്യന്‍റെ അവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്ന പാത്രങ്ങളും കണ്ടെത്തി. ഒരു ശവകുടീരത്തിൽ ഇത്രയും ചെറിയ വസ്തുക്കൾ കണ്ടെത്തുന്നത് തികച്ചും അസാധാരണമാണ് ചില പാത്രങ്ങൾ (പാത്രങ്ങൾ) വളരെ ചെറുതായിരുന്നു, അതിനാൽ അവ കുട്ടികൾക്കുള്ളതാണെന്ന് കരുതുന്നുവെന്ന് മാർക്കോച്ചി പറഞ്ഞു. ഇറ്റലിയിലെ ആദ്യത്തേതും ഏറ്റവും നിഗൂഢവുമായ നാഗരികതകളിലൊന്നായ എട്രൂസ്കന്മാർ റോമിന് വടക്ക് ഇന്നത്തെ ടസ്കാനിയിലും ഉംബ്രിയയിലുമാണ് താമസിച്ചിരുന്നത്. അവരുടെ നാഗരികത ഏകദേശം 1,000 വർഷത്തോളം നീണ്ടുനിന്നു. ബിസി 7 മുതൽ 6 ആം നൂറ്റാണ്ട് വരെ അതിന്‍റ പാരമ്യത്തിലെത്തി. 

റോമന്‍ സാമ്രാജ്യത്തിന്‍റെ വരവോടെ എട്രൂസ്കന്മാരുടെ പതനം ആരംഭിച്ചു. എട്രൂസ്കന്മാരുടെ ശ്മശാനങ്ങള്‍ ആഢംബര ശ്മശാനങ്ങളാണ്. അവ ചിത്രങ്ങളും പാത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കും. ഒരു വെങ്കല പാത്രത്തിനുള്ളില്‍ കല്‍ക്കരിയും തുപ്പലിന്‍റെ അംശവും കണ്ടെത്തി. ഇറച്ചി പാചകം ചെയ്യാന്‍ ഇവര്‍ പാത്രങ്ങള്‍ ഉപയോഗിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഭിച്ച പുരാവസ്തുക്കള്‍ വിശദമായ പരിശോധനയ്ക്കയച്ചു. ബിസി മൂന്നാം നൂറ്റാണ്ടിൽ റോമാക്കാർ സങ്കീര്‍ണ ഭാഷ സംസാരിക്കുന്ന ഒരു ജനതയെ കീഴടക്കിയിരുന്നെന്നും അവരുടെ നാഗരികത റോമൻ, ഗ്രീക്ക് സംസ്കാരങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നെന്നും സ്മിത്‌സോണിയൻ മാഗസിൻ റിപ്പോര്‍ട്ട് ചെയ്യുന്നു. 

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്