കുഞ്ഞുമനസ് നോവിക്കാനാകില്ല; കൂട്ടുകാരൻറെ വിയോഗം മറച്ചുവെച്ച് കുട്ടികളെ കൊണ്ട് അവന് ഓർമ്മക്കുറിപ്പ് എഴുതിപ്പിച്ച് അധ്യാപിക

Published : Dec 22, 2025, 08:47 PM IST
Chinese class room

Synopsis

മരിച്ച സഹപാഠിയുടെ വിയോഗവാർത്ത മറ്റു കുട്ടികളെ അറിയിക്കാതെ, അവൻ മറ്റൊരു സ്കൂളിലേക്ക് മാറിയെന്ന് ഒരു ടീച്ചർ കള്ളം പറഞ്ഞു. കൂട്ടുകാരന് യാത്രയയപ്പ് കത്തുകൾ എഴുതാൻ കുട്ടികളോട് ആവശ്യപ്പെടുകയും, ആ കത്തുകൾ അവർ മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറി. 

 

ചെറിയ വിഷമങ്ങൾ പോലും പിഞ്ചുകുട്ടികളുടെ മനസ്സിൽ വലിയ നൊമ്പരങ്ങളാണ് സൃഷ്ടിക്കുക. അപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരൻ തങ്ങളെ വിട്ടുപോയി എന്നറിഞ്ഞാൽ അവർ എത്രത്തോളം വേദനിക്കും. ആ ഒരു ചിന്തയാണ് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയെ കൊണ്ട് ചെറിയൊരു കള്ളം പറയാൻ പ്രേരിപ്പിച്ചത്. ചൈനയിലെ അൻഹുയി പ്രവിശ്യയിലുള്ള ഹുനാൻ സിറ്റിയിലെ ഒരു പ്രൈമറി സ്കൂളിലാണ് കണ്ണ് നനയിക്കുന്ന സംഭവം ഉണ്ടായത്. കഴിഞ്ഞ ഡിസംബർ 11-നാണ് അധ്യാപികയുടെ ക്ലാസിലെ മൂന്നാം ക്ലാസുകാരനായ ഒരു കുട്ടി അസുഖം ബാധിച്ച് മരിച്ചത്. രണ്ട് വർഷമായി അവനെ പഠിപ്പിച്ചിരുന്ന അധ്യാപികയ്ക്ക് ആ വിയോഗവാർത്ത മറ്റു കുട്ടികളോട് എങ്ങനെ പങ്കുവെക്കുമെന്നത് വലിയൊരു ചോദ്യ ചിഹ്നമായിരുന്നു. അധ്യാപിക അതിനെ മറികടന്നത്

മരണം അറിയിക്കാതെ ടീച്ചർ

പിഞ്ചു മനസ്സുകൾക്ക് ആ ദുഃഖം താങ്ങാനാകുമോ എന്നവർ സംശയിച്ചു. അവരുടെ മനസ്സിന് മുറിവേൽക്കാതിരിക്കാൻ അധ്യാപിക ഒരു കള്ളം പറഞ്ഞു. അവൻ അസുഖം കാരണം മറ്റൊരു സ്കൂളിലേക്ക് മാറിപ്പോയി എന്നാണ് കുട്ടികളെ അവർ അറിയിച്ചത്. സ്‌ട്രീറ്റ് ഡാൻസിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവിണ്യം ഉണ്ടായിരുന്ന ആ കുട്ടി സഹപാഠികൾക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. അവൻ സ്കൂൾ മാറിപ്പോയതാണെന്ന് വിശ്വസിച്ച കുട്ടികളോട് അവനുള്ള യാത്രയയപ്പ് കത്തുകൾ തയ്യാറാക്കാൻ അധ്യാപിക ആവശ്യപ്പെട്ടു.

സ്നേഹം പങ്കുവച്ച് കുട്ടികൾ

തങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതി മറ്റൊരിടത്തേക്ക് പോയതാണെന്ന് വിശ്വസിച്ച് സ്നേഹവും മനോഹരമായ ഓർമ്മകൾ നിറഞ്ഞ കത്തുകൾ ആ കൊച്ചു കുട്ടികൾ എഴുതി. അവയോടൊപ്പം പഴങ്ങളുടെ ആകൃതിയിലുള്ള ഇറേസറുകളും കാർഡുകളും അവർ അവനുള്ള സമ്മാനമായി ഒരുക്കി. പുതിയ സ്കൂളിൽ സന്തോഷമായി ഇരിക്കണമെന്നും വീണ്ടും നമുക്ക് ഒരുമിച്ച് കളിക്കണമെന്നും ആ കാർഡുകളിൽ അവർ ചെറിയ കുറിപ്പുകൾ എഴുതി. അധ്യാപിക എല്ലാം ശേഖരിക്കുകയും മനോഹരമായി പാക്ക് ചെയ്ത് പൂക്കൾക്കൊപ്പം ആ കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. ആ കുരുന്നു മനസ്സുകളിൽ ആഴത്തിൽ ഉണ്ടായേക്കാവുന്ന വേദന ഇല്ലാതാക്കിയ അധ്യാപികയ്ക്ക് കൈയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ

 

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ സ്വദേശി സ്വിഗി ഇൻസ്റ്റമാർട്ട് വഴി ഒരു വർഷം വാങ്ങിയത് ഒരു ലക്ഷം രൂപയുടെ കോണ്ടം!
റഷ്യയിലെ തെരുവുകൾ വ്യത്തിയാക്കി 26 -കാരനായ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ!