റോഡിൽ നിറയെ പശുക്കൾ, ഗതാഗതം തടസപ്പെട്ടത് മൂന്ന് മണിക്കൂർ!

Published : Jul 20, 2022, 03:54 PM IST
റോഡിൽ നിറയെ പശുക്കൾ, ഗതാഗതം തടസപ്പെട്ടത് മൂന്ന് മണിക്കൂർ!

Synopsis

ഡ്രൈവർക്ക് പരിക്കൊന്നുമില്ല. ഇയാളും പ്രദേശത്ത് തന്നെ ഉണ്ടായിരുന്നു. 70 പശുക്കളാണ് വാഹനത്തിലുണ്ടായിരുന്നത്. അതുവഴി വന്ന വാഹനങ്ങളെ ആ സമയത്ത് പലവഴിയിലൂടെ തിരിച്ച് വിടുകയായിരുന്നുവത്രെ. 

ഫ്ലോറിഡയിൽ ഒരുകൂട്ടം പശുക്കൾ റോഡിലിറങ്ങിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഓസ്‌സിയോള കൗണ്ടിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.‌ കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന ഒരു വാഹനത്തിന് തീ പിടിക്കുകയായിരുന്നു. പുകയും തീയും ഉയർന്നതോടെ ഡ്രൈവർ വാഹനത്തിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങി. ഒപ്പം തന്നെ വാഹനത്തിലുണ്ടായിരുന്ന കന്നുകാലികളും പുകയിലൂടെ ഇറങ്ങി നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

പിന്നാലെ സംഭവ സ്ഥലത്തേക്ക് അഗ്നിരക്ഷാ സേനയിലെ അംഗങ്ങൾ എത്തി. അവർക്ക് തീയണക്കാൻ സാധിച്ചു എങ്കിലും അപ്പോഴേക്കും കന്നുകാലികളെല്ലാം റോഡിലേക്ക് ഇറങ്ങി പോയിരുന്നു. അവ ഹൈവേയിലൂടെ ഇറങ്ങി നടന്നു തുടങ്ങിയിയതിനാൽ ഗതാഗതവും തടസപ്പെട്ടു. റോഡിന്റെ രണ്ട് വശവും അടച്ചു കൊണ്ട് കന്നുകാലികളെ വാഹനത്തിൽ കയറ്റാൻ ഉദ്യോഗസ്ഥർക്ക് കിണഞ്ഞു പരിശ്രമിക്കേണ്ടതായി വന്നു. ഇതിന്റെ ഭാഗമായി ഭാഗത്തെ ഗതാഗതം തടസപ്പെട്ടത് മൂന്ന് മണിക്കൂറാണ്. 

 

ഡ്രൈവർക്ക് പരിക്കൊന്നുമില്ല. ഇയാളും പ്രദേശത്ത് തന്നെ ഉണ്ടായിരുന്നു. 70 പശുക്കളാണ് വാഹനത്തിലുണ്ടായിരുന്നത്. അതുവഴി വന്ന വാഹനങ്ങളെ ആ സമയത്ത് പലവഴിയിലൂടെ തിരിച്ച് വിടുകയായിരുന്നുവത്രെ. 

കഴിഞ്ഞ വർ‌ഷം യുകെ -യിലും ഒരുകൂട്ടം പശുക്കൾ റോഡിലിറങ്ങിയതിനെ തുടർന്ന് വലിയ തോതിൽ ഗതാഗതം തടസപ്പെട്ടിരുന്നു. അന്ന് പുലർച്ചെ 5:30 -നാണ് സംഭവം നടന്നത്. യുകെയിലെ കെന്റിലുള്ള ജോ ക്ലിഫ്റ്റ് എന്നൊരാൾ തന്റെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. ആ സമയത്താണ് റോഡിൽ നിറയെ പശുക്കളെ കണ്ടത്. അത് അയാൾ ക്യാമറയിൽ പകർത്തുകയായിരുന്നു. അതിൽ ഭൂരിഭാഗവും വലിയ പശുക്കളും കുറച്ച് ചെറിയ പശുക്കിടാങ്ങളുമാണ് ഉണ്ടായിരുന്നത്. 

അതുപോലെ നേരത്തെ ജോർജ്ജിയയിലും സമാനമായി പശുക്കൾ റോഡിലേക്കിറങ്ങിയതിനെ തുടർന്ന് മൂന്ന് റോഡുകളാണ് അടച്ചിടേണ്ടി വന്നത്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ