Jordanian Parliament : ചർച്ചയിൽ നിന്നില്ല, കയ്യാങ്കളിയായി, ജോർദാനിൽ പാർലമെന്റിൽ പൊരിഞ്ഞ തമ്മില്‍ത്തല്ല്...

Published : Dec 30, 2021, 12:53 PM IST
Jordanian Parliament : ചർച്ചയിൽ നിന്നില്ല, കയ്യാങ്കളിയായി, ജോർദാനിൽ പാർലമെന്റിൽ പൊരിഞ്ഞ തമ്മില്‍ത്തല്ല്...

Synopsis

ഏതായാലും 'ജോർദാൻ പൗരനെ' ചൊല്ലിയുള്ള വഴക്കിനിടെ സെഷൻ നിയന്ത്രണാതീതമായതോടെ, പാർലമെന്‍റില്‍ ഏറ്റവും കൂടുതൽ കാലം നിയമനിർമ്മാതാവായിരിക്കുന്ന ദുഗ്മിക്ക് സെഷൻ 30 മിനിറ്റ് നേരത്തേക്ക് നിർത്തിവയ്ക്കേണ്ടി വന്നു.

വിവാദമായ ഭരണഘടനാ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കുകയായിരുന്നു ജോര്‍ദാൻ പാര്‍ലമെന്‍റില്‍(Jordanian Parliament). എന്നാല്‍, പ്രശ്‌നം ചര്‍ച്ച ചെയ്‍ത് പരിഹരിക്കാനാവാതെ വന്നപ്പോള്‍ നിയമനിർമ്മാതാക്കൾ കായികമായി ഏറ്റുമുട്ടി. 

തുല്യാവകാശങ്ങളെക്കുറിച്ചുള്ള ഭരണഘടനാ വിഭാഗത്തിൽ ജോർദാൻ പൗരന്റെ സ്ത്രീനാമം ചേർക്കുന്ന ഭേദഗതിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് തർക്കം പൊട്ടിപ്പുറപ്പെട്ടത് എന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ഒരുകൂട്ടം എംപിമാർ വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഹൗസ് സ്പീക്കർ അബ്ദുൾ കരീം ദുഗ്മിയും ഡെപ്യൂട്ടി, സുലൈമാൻ അബു യഹ്‌യയും പരസ്പരം അധിക്ഷേപിച്ചു. ദുഗ്മിക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവില്ല എന്നാണ് യഹ്‍യ ആരോപിച്ചത്. 

ജോർദാനില്‍ പാർലമെന്ററി രാജവാഴ്ചയാണ്, എന്നാൽ രാജാവാണ് ഏറ്റവും കൂടുതൽ അധികാരം വഹിക്കുന്നത്, രാജ്യത്ത് നിയമമായി മാറുന്നതിനെക്കുറിച്ചുള്ള അന്തിമ വാക്ക് രാജാവിന്‍റെയാണ്. 

ഏതായാലും 'ജോർദാൻ പൗരനെ' ചൊല്ലിയുള്ള വഴക്കിനിടെ സെഷൻ നിയന്ത്രണാതീതമായതോടെ, പാർലമെന്‍റില്‍ ഏറ്റവും കൂടുതൽ കാലം നിയമനിർമ്മാതാവായിരിക്കുന്ന ദുഗ്മിക്ക് സെഷൻ 30 മിനിറ്റ് നേരത്തേക്ക് നിർത്തിവയ്ക്കേണ്ടി വന്നതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഭരണഘടനാ ഭേദഗതികളെക്കുറിച്ചുള്ള ചർച്ചയോടെയാണ് ചൊവ്വാഴ്ചത്തെ സെഷൻ ആരംഭിച്ചത്. പിന്നാലെ അപ്രതീക്ഷിത രംഗങ്ങളും. ജോർദാനികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള ഭരണഘടനയുടെ രണ്ടാം അധ്യായത്തിന്റെ തലക്കെട്ടിൽ 'സ്ത്രീ ജോർദാനികൾ' എന്ന പദം ചേർക്കുകയായിരുന്നു. 

സംസ്ഥാന മാധ്യമങ്ങളിൽ തത്സമയ ഫൂട്ടേജിൽ പാർലമെന്റിലെ എംപിമാരുടെ കയ്യാങ്കളി കാണിച്ചു. അതിനിടെ ഡെപ്യൂട്ടി നിലത്തു വീണു, മറ്റുള്ളവർ കുറച്ച് മിനിറ്റ് നീണ്ടുനിന്ന അരാജകമായ രംഗങ്ങൾ കണ്ട് ഒച്ചവെച്ചു. ഇതോടെ, സെഷൻ വ്യാഴാഴ്ച വരെ നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ചില എംപിമാർ, പ്രത്യേകിച്ച് സ്ത്രീകൾ, ഭേദഗതി ജോർദാനികൾക്കിടയിൽ ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വിവേചനം സൃഷ്ടിക്കുമെന്ന് അവകാശപ്പെടുന്നു. ഏതായാലും തല്ലില്‍ ആര്‍ക്കും കാര്യമായ പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.


 

PREV
click me!

Recommended Stories

112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്ന ഭർത്താവും ഭാര്യയും, ആ കാഴ്ച കണ്ട് അമ്പരന്നു, അപ്രതീക്ഷിതമായി ഒരു 'നിധി'
വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി