30 വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് 'പ്രേത വരനെ' തേടി പത്രത്തില്‍ 'വിവാഹ പരസ്യം'

Published : May 13, 2024, 01:19 PM IST
30 വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് 'പ്രേത വരനെ' തേടി പത്രത്തില്‍ 'വിവാഹ പരസ്യം'

Synopsis

'കുലേ മദിമേ' ചടങ്ങിന് വേണ്ടി മുപ്പത് വർഷം മുമ്പ് മരിച്ച ബംഗേര ഗോത്രത്തിലും കുലാൽ ജാതിയിലും പെട്ട ഒരു ആൺകുട്ടിയെ തേടിയാണ് പത്രപരസ്യം.

സാധാരണമായ പല കാര്യങ്ങളും നമ്മുക്ക് ചുറ്റും നടക്കുന്നു. മഴ പെയ്യാനായി തവളകളെ കൊണ്ട് വിവാഹം കഴിപ്പിക്കുക. ദോഷം മാറാനായി മനുഷ്യരെ മൃഗങ്ങളെക്കൊണ്ട് വിവാഹം കഴിപ്പിക്കുക ഇത്തരത്തിലുള്ള വിചിത്രമായ പല കാര്യങ്ങളും ഇന്ത്യയിന്‍ ഗ്രാമങ്ങളില്‍ നിന്ന് പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം അസാധാരണമായ ഒരു പരസ്യം കര്‍ണ്ണാടകയിലെ പത്രങ്ങളില്‍ വന്നു. പരസ്യം കണ്ടവര്‍ കണ്ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 30 വര്‍ഷം മുമ്പ് മരിച്ച് പോയ മകള്‍ക്ക് വേണ്ടി മരിച്ച് പോയ യുവാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പരസ്യം. 

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്നുള്ള ഒരു കുടുംബമാണ് തങ്ങളുടെ മുപ്പത് വർഷം മുമ്പ് മരിച്ച മകൾക്ക് 'കുലേ മദിമേ' (Kule Madime) അഥവാ 'പ്രേത മധുവെ' (Pretha Maduve) എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താൻ അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തിൽ അസാധാരണമായ പരസ്യം നൽകിയത്.  കുലേ മദിമേ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കൾ തമ്മില്‍ നടത്തുന്ന വിവാഹമാണിത്. ഒരാഴ്ച മുമ്പാണ് പത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'കുലേ മദിമേ' ചടങ്ങിന് വേണ്ടി മുപ്പത് വർഷം മുമ്പ് മരിച്ച ബംഗേര ഗോത്രത്തിലും കുലാൽ ജാതിയിലും പെട്ട ഒരു ആൺകുട്ടിയെ തേടിയാണ് പത്രപരസ്യം. "കുലാൽ ജാതിയിൽ നിന്നും ബംഗേരയിൽ നിന്നുമുള്ള (ഗോത്രം) ഒരു പെൺകുട്ടിക്ക് വേണ്ടി ആൺകുട്ടിയെ അന്വേഷിക്കുന്നു. 30 വർഷം മുമ്പാണ് കുട്ടി മരിച്ചത്. 30 വർഷം മുമ്പ് മരിച്ച അതേ ജാതിയിൽപ്പെട്ട മറ്റൊരു ബാരിയിൽ പെട്ട ഒരു ആൺകുട്ടിയുണ്ടെങ്കിൽ, കുടുംബം 'പ്രേത മധുവെ' നടത്താന്‍ തയ്യാറാണെങ്കിൽ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക, ” പരസ്യം പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം 50 ഓളം പേര്‍ ചടങ്ങ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് കുടുംബത്തെ ബന്ധപ്പെട്ടെന്നും പെണ്‍കുട്ടിയുടെ കുടുംബക്കാര്‍  ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മരിച്ച മകളുടെ ജാതകത്തിന് ചേര്‍ന്ന ആളെ തേടി നടക്കുകയാണെന്നും അവര്‍ പറഞ്ഞു.

വീഡിയോ എടുക്കുന്നതിനിടെ മുതലയുടെ അപ്രതീക്ഷിതമായ ആക്രമണം; വീഡിയോ വൈറല്‍

പരസ്യം നല്‍കിയപ്പോള്‍ തങ്ങള്‍ക്കെതിരെ ട്രോളുകള്‍ ഇറങ്ങുമെന്ന് ആശങ്കപ്പെട്ടിരുന്നെന്നും എന്നാല്‍ വ്യത്യസ്ത ജാതികളില്‍ നിന്ന് പോലും ആളുകള്‍ ചടങ്ങുകളെ കുറിച്ചറിയാന്‍ എത്തുകയാണെന്നും അതുവഴി ഈ ആചാരത്തെ കുറിച്ച് നിരവധി പേര്‍ക്ക് അവബോധമുണ്ടായെന്നും വീട്ടുകാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹമില്ലാതെ മരണമടഞ്ഞ പരേതരുടെ ആത്മാക്കൾക്ക് സംതൃപ്തിയോ മോക്ഷമോ നൽകുന്നതിനായി ആചരിക്കുന്ന ഒരു പരമ്പരാഗത ആചാരമാണ് 'കുലേ മദിമേ'. 

ജീവിച്ചിരിക്കെ, വിരമിച്ച പ്രൊഫസര്‍ മരിച്ചെന്ന് സര്‍വകലാശാല; പിന്നാലെ പെന്‍ഷനും റദ്ദാക്കി

ഈ ആചാരം നടത്തിയാല്‍, കുടുംബത്തില്‍ ഇനി നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ക്ക് അനുയോജ്യമായ പൊരുത്തങ്ങൾക്കുണ്ടാകുന്ന തടസങ്ങള്‍ മാറിക്കിട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു. അവിവാഹിതരായ മരിക്കുന്നവര്‍ക്ക് വേണ്ടി നടത്തുന്ന ഈ ചടങ്ങ് പൂർവ്വിക ആരാധനയുടെ ഭാഗമാണ്. വ്യത്യസ്ത ജാതികള്‍ക്ക് അനുസരിച്ച് ആചാരങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും.  സാധാരണ വിവാഹ ചടങ്ങുകള്‍ പോലെയാണ് കുലേ മദിമേ ചടങ്ങുകളും. പക്ഷേ, വിവാഹ വേദിയില്‍ വരനും വധുവിനും പകരം അവരെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളോ ശില്പങ്ങളോ ആയിരിക്കുമെന്ന് മാത്രം. 

അമൗ ഹാജിയെ അറിയാമോ? ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനെ
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ