
കാലി മാർഷ് എന്ന യുവതിയുടെ ട്വീറ്റിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ജനലുകളില്ലാത്ത വിമാനത്തിലെ ജനല്‍ സീറ്റുകളെ കുറിച്ച് ചര്‍ച്ച കൊഴുക്കുകയാണ്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് കാലി പങ്കുവച്ച ഒരു ചിത്രത്തില്‍ ഒരു ചുമരിന് സമീപത്തെ ഒരു കസേരയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ഒപ്പം കാലി മാര്‍ഷ് ഇങ്ങനെ എഴുതി, 'ഞാൻ ഭയങ്കരം ഭയങ്കരം ഭയങ്കരമായ ഒരു തെറ്റ് ചെയ്തു.' എന്ന് കുറിച്ചു. ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം 55 ലക്ഷം പേരാണ് ട്വീറ്റ് കണ്ടത്.
അതെ, യാത്രകള്‍ പോകുമ്പോള്‍ പ്രത്യേകിച്ച് പ്ലൈന്‍, ട്രൈയിന്‍, ബസ് തുടങ്ങിയ പൊതു വാഹനങ്ങളിലാണ് യാത്രയെങ്കില്‍ മറ്റ് യാത്രക്കാരുടെ ശല്യങ്ങളില്‍ നിന്നും സ്വസ്ഥമായി ഇരിക്കാന്‍ നമ്മളില്‍ പലരും ജനലരികിലെ സീറ്റ് സ്വന്തമാക്കാന്‍ ശ്രമിക്കും. നേരത്തെ ബുക്ക് ചെയ്തിട്ടുള്ള യാത്രയാണെങ്കില്‍ വിന്‍റോ സീറ്റുള്ള വാഹനങ്ങള്‍ ബുക്ക് ചെയ്യാനാകും നമ്മളില്‍ പലരും ആദ്യം നോക്കുക. എന്നാല്‍, വിന്‍റോ ഇല്ലാത്ത വിന്‍റോ സീറ്റാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കിലോ? അതെ അത്തരം സീറ്റുകള്‍ വിമാനങ്ങളിലുണ്ട്. ഒരു യാത്രാ വിമാനത്തിലെ എല്ലാ ക്യാബിൻ വിൻഡോ സീറ്റുകളും ഒരു യഥാർത്ഥ വിൻഡോയിൽ ഉള്‍പ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
'ഇത് നാണക്കേട്'; ബെംഗളൂരുവില്‍ 500 മീറ്റര്‍ ഓട്ടോ യാത്രയ്ക്ക് 100 രൂപ; ചേരി തിരിഞ്ഞ് നെറ്റിസണ്‍സ് !
കാലിയുടെ ട്വീറ്റിന് പിന്നാലെ നിരവധി ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങളും തമാശകളും എഴുതാനായെത്തി. 'ഏറ്റവും മോശം. ഞാൻ ഒരു ഒബ്സസീവ് വിൻഡോ-സീറ്ററാണ്, ഇത് എനിക്ക് ചെറിയ പരിഭ്രാന്തി ഉണ്ടാക്കും.’ സൂസൻ കോൺറോയ് മക്ലിയോഡ് എന്ന ട്വിറ്റര്‍ ഉപയോക്താവ് എഴുതി. 'അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ഒരു വിൻഡോയുടെ ചിത്രം അവിടെ ഉണ്ടായിരിക്കുക എന്നതാണ്!' മറ്റൊരാള്‍ തമാശ പറഞ്ഞു. മിക്കയാളുകളും സീറ്റ് ഗുരു എന്ന സൈറ്റ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ സൈറ്റിൽ യാത്രക്കാർ തങ്ങൾ പോകാന്‍ ഉദ്ദേശിക്കുന്ന വിമാനത്തിലെ സീറ്റിന്‍റെ ലേഔട്ട് നൽകുന്നതിനായി അവരുടെ എയർലൈൻ നമ്പറും ഫ്ലൈറ്റ് നമ്പറും നൽകുക. യാത്രക്കാരനെ ഏതെങ്കിലും വിധത്തിൽ പ്രതികൂലമായി ബാധിക്കുന്ന സീറ്റുകൾ ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കും. സീറ്റിന് മുകളിൽ മൗസ് കഴ്‌സർ വച്ചാല്‍ ഒരു പോപ്പ്-അപ്പ് സന്ദേശം ലഭിക്കും. ഇത് വിൻഡോ ഉണ്ടോ ഇല്ലയോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങള്‍ യാത്രക്കാരന് നല്‍കുമെന്നും ചിലര്‍ എഴുതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക