ബന്ധുവിനെ 13 വർഷം മുമ്പ് റോട്ട്‍വീലർ കടിച്ച് പരിക്കേൽപ്പിച്ചു, ഉടമയ്‍ക്ക് മൂന്നുമാസം തടവ്

Published : Feb 06, 2023, 10:07 AM IST
ബന്ധുവിനെ 13 വർഷം മുമ്പ് റോട്ട്‍വീലർ കടിച്ച് പരിക്കേൽപ്പിച്ചു, ഉടമയ്‍ക്ക് മൂന്നുമാസം തടവ്

Synopsis

റോട്ട്‍വീലർ ഹോർമുസ്ജിയുടെ ബന്ധുവായ കെർസി ഇറാനിയെ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് തവണ ഈ 72 -കാരനെ നായ ക്രൂരമായി കടിച്ച് പരിക്കേൽപ്പിച്ചു എന്നും കോടതി പറഞ്ഞു. 

സാന്താക്രൂസിലുള്ള ഒരു ബിസിനസുകാരന് കോടതി മൂന്നുമാസം തടവ് വിധിച്ചിരിക്കുകയാണ്. എന്താണ് കാരണം എന്നോ? അദ്ദേഹത്തിന്റെ വളർത്തുമൃ​ഗമായ റോട്ട്‌വീലർ 13 വർഷം മുമ്പ് ഒരാളെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. കാലിനും കൈകൾക്കും എല്ലാം അന്നത്തെ അക്രമത്തിൽ പരിക്കേറ്റിരുന്നു. 

ശനിയാഴ്ചയാണ് കോടതി ബിസിനസുകാരനെ മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചത്. സംഭവം നടന്ന ദിവസം ഈ ബിസിനസുകാരനും നായയുടെ കടിയേറ്റ ബന്ധുവും വഴിയിൽ വച്ച് വഴക്കുണ്ടാക്കുകയായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 

എന്നാൽ, ഈ ബിസിനസുകാരന് തന്റെ നായയുടെ അക്രമസ്വഭാവം അറിയാമായിരുന്നിട്ടും അയാൾ അത് അവ​ഗണിച്ചു എന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, തന്റെ നായയുടെ കാര്യത്തിൽ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമായിരുന്നു എന്നും കോടതി പറഞ്ഞു. സൈറസ് പെർസി ഹോർമുസ്ജി എന്ന 44 -കാരനെയാണ് മൃഗങ്ങളുമായി ബന്ധപ്പെട്ട് അശ്രദ്ധമായി പെരുമാറി എന്ന കുറ്റത്തിന് കോടതി ശിക്ഷിച്ചിരിക്കുന്നത്. 

ഹോർമുസ്ജിയും കടിയേറ്റ ബന്ധുവും ഹോർമുസ്ജിയുടെ വാഹനത്തിന് അരികിലായിരുന്നു നിന്നിരുന്നത്. ആ സമയത്ത് അയാളുടെ കാറിൽ ഒരു റോട്ട്‍വീലറും ഒരു ലാബ്രഡോറും ഉണ്ടായിരുന്നു. രണ്ടും കുരച്ച് കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഹോർമുസ്ജി നായകളെ തുറന്ന് വിട്ടു. 

നായകളെ അയാൾ ശ്രദ്ധിക്കാനും മെനക്കെട്ടില്ല. ആ സമയത്ത് റോട്ട്‍വീലർ ഹോർമുസ്ജിയുടെ ബന്ധുവായ കെർസി ഇറാനിയെ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് തവണ ഈ 72 -കാരനെ നായ ക്രൂരമായി കടിച്ച് പരിക്കേൽപ്പിച്ചു എന്നും കോടതി പറഞ്ഞു. 

ഒരാൾ ഇങ്ങനെ ഒരു നായയുമായി പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്കുള്ള മുൻകരുതലുകൾ എടുക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്വതവേ തന്നെ അക്രമകാരിയായ നായയായി അറിയപ്പെടുന്നവയാണ് റോട്ട്‍വീലറുകൾ.

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം