20 വര്‍ഷം മുമ്പ് വയറന്‍ സെല്‍വനും ഗുണ്ടുകാട് ഷാജിയും; ഗുണ്ടുകാടില്‍ വീണ ചോരക്കറയുടെ ചരിത്രവുമായി അനുഭവക്കുറിപ്പ്

Published : Mar 25, 2019, 08:05 PM IST
20 വര്‍ഷം മുമ്പ് വയറന്‍ സെല്‍വനും ഗുണ്ടുകാട് ഷാജിയും; ഗുണ്ടുകാടില്‍ വീണ ചോരക്കറയുടെ ചരിത്രവുമായി അനുഭവക്കുറിപ്പ്

Synopsis

ഗുണ്ടുകാടില്‍ ചോര വീണ കൊലപാതകങ്ങളുടെയും പ്രതികാരത്തിന്‍റെയും കാലം തുടങ്ങുന്നത് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നാടിനെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളായിരുന്നു അന്ന് നടന്നത്. വയറന്‍ സെല്‍വനും ഗുണ്ടുകാട് ഷാജിയും വെട്ടേറ്റ് വീണ് പിടഞ്ഞ് മരിച്ചതുമുതല്‍ ചോരയുടെ നിഴല്‍ പലരെയും പിന്തുടര്‍ന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ മാത്രമല്ല സംസ്ഥാനത്തെയാകെ നടുക്കുന്നതായിരുന്നു ഇന്നലെ രാത്രി ഗുണ്ട് കാട് നടന്ന അരുംകൊല. കുടിപ്പകയുടെയും പ്രതികാരത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഇരയായി അനില്‍ എന്ന ചെറുപ്പക്കാരന്‍ പിടഞ്ഞുമരിച്ചപ്പോള്‍ ഗുണ്ടുകാട്ടിലെ അവസാനത്തെ കൊലപാതകമാകണം ഇതെന്നാണ് പ്രദേശവാസികളുടെ പ്രാര്‍ത്ഥന. കൊല്ലപ്പെട്ട അനിൽ ഒന്നര വർഷം മുൻപ് ജീവന്റെ വീട് കയറി ആക്രമണം നടത്തിയിരുന്നു. അനിലിന്റെ മർദനത്തിൽ  ജീവന്റെ അച്ഛനും സഹോദരിക്കും പരിക്ക് പറ്റി. ഈ പകയാണ് മദ്യലഹരിയിൽ അനിലിനെ കൊലപ്പെടുത്താൻ ജീവന് പ്രേരണയായത് എന്നാണ് പൊലീസ് ഇപ്പോള്‍ കരുതുന്നത്.

ഗുണ്ടുകാടില്‍ ചോര വീണ കൊലപാതകങ്ങളുടെയും പ്രതികാരത്തിന്‍റെയും കാലം തുടങ്ങുന്നത് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നാടിനെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളായിരുന്നു അന്ന് നടന്നത്. വയറന്‍ സെല്‍വനും ഗുണ്ടുകാട് ഷാജിയും വെട്ടേറ്റ് വീണ് പിടഞ്ഞ് മരിച്ചതുമുതല്‍ ചോരയുടെ നിഴല്‍ പലരെയും പിന്തുടര്‍ന്നു. ഗുണ്ടുകാടില്‍ വീണ ചോരക്കറയുടെ അവസാന അധ്യായം ആകണം അനിലിന്‍റേതെന്ന പ്രാര്‍ത്ഥന പങ്കുവച്ച് ഇവിടുത്തെ കുടിപ്പകയുടെ ചരിത്രം വിവരിക്കുകയാണ് റയാന്‍ ചോരന്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് കുറിപ്പ്.

കുറിപ്പ് പൂര്‍ണരൂപത്തില്‍

ഗുണ്ടുകാട്

പത്തിരുപത് വര്ഷം മുമ്പാണ് ഗുണ്ടുകാടിനെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങള് നടന്നത്. വയറന് സെല് വനെയാണ് ആദ്യം കൊന്നത്.

എന്റെ വീടിന്റെ എതിരെയായിരുന്നു വയറന് ബാലന്റെ വീട്. ആ ബാലന്റെ പുത്രനായിരുന്നു വയറന് സെല് വന്. തനി ലോക്കല് ഗുണ്ട. പേടി എന്തെന്ന് അറിയാത്ത പ്രകൃതം. ആ പ്രകൃതത്തിന് കാരണക്കാര് പരോക്ഷമായി പോലീസാണെന്നു തന്നെ പറയേണ്ടിവരും. കുട്ടിക്കാലത്തേ, വയറന് എന്ന സെല് വനേയും കുട്ടിച്ചാത്തന് എന്ന ചന്തുവിനേയും സ്ഥലത്തെ പ്രധാന വാറ്റുകാരിയാണ് തീറ്റിപ്പോറ്റി വളര്ത്തിയത്. പാളയം കണ്ണേമാറാ മാര്ക്കറ്റിലെ ചുമട്ടു തൊഴിലാളികളായ വയറന് ബാലനും ഭാര്യയ്ക്കും കുട്ടി വയറന്റെ വയറു നിറയെ തീറ്റി കൊടുക്കാനായില്ല. അങ്ങനെയാണ് വാറ്റുകാരിയുടെ കൂട്ടിലവരെത്തിയത്.

ഇപ്പോള് എഞ്ചിനീയറിംഗ് കോളേജ് ഇരിക്കുന്ന ഭാഗത്ത് പണ്ട് ബാര്ട്ടണ്ഹില് ഗേള്സ് ഹൈസ്കൂള് ആയിരുന്നു. സന്ധ്യമയങ്ങിയാല് അവിടെയാണ് വാറ്റിന്റെ കച്ചവടം. പോലീസു വരുമ്പോള് വാറ്റുകാരി ഓടി രക്ഷപ്പെടും. ഈ കുട്ടികള് പിടിക്കപ്പെടുകയും ചെയ്യും. അന്നത്തെ പോലീസ് നന്നായി കൈകാര്യം ചെയ്യും. ജയിലിലെത്തും മുമ്പേ വാറ്റുകാരി ജാമ്യത്തിലെടുക്കും. ചിലപ്പോഴൊക്കെ ജയിലിലാകുകയും ചെയ്യും. അങ്ങനെയങ്ങനെ പോലീസിന്റെ ഇടിയും ജയിലിലെ വാസവും, സെല് വനെ എണ്ണം പറഞ്ഞൊരു ഗുണ്ടയാക്കി. കൂലിത്തലല്ല, സ്വന്തം കാര്യത്തിനായിട്ടാണ് തല്ല്.

പിന്നെ പിന്നെ സെല് വന്റെ ഗുണ്ടാജീവിതത്തിന്റെ വളര്ച്ചയായിരുന്നു. വല്ലപ്പോഴും ഗുണ്ടുകാട് വരും. ജോണ് ബാലന് പാര്ക്കിന്റെ സമീപത്തു നിന്നും ചില വിളയാട്ടങ്ങള്, വിറപ്പിക്കലുകള് അങ്ങനെ ചിലതൊക്കെയുണ്ടാകും. ഇടയ്ക്കിടയ്ക്ക് പത്രങ്ങളിലും പേരു വന്നുതുടങ്ങി. അച്ഛന്റെ ഇരട്ടപ്പേരായ വയറന് എന്നത് മകനും ചാര്ത്തിക്കിട്ടി. പട്ടാപ്പകല് കാട്ടാക്കട ബസ് സ്റ്റാന്റില് വച്ച് പോലീസ് ഇന്സ്പെക്ടറെ വെട്ടുകയും മറ്റും ചെയ്തതു ഉള്പ്പെടെ നിരവധി കേസുകളില് പ്രതിയായി. ഒടുവില് ഗുണ്ടുകാടിലേക്ക് ഏതാണ്ട് വരാതെ തന്നെയായി. ഇടയ്ക്ക് ഏതൊ ഒരു പെണ്കുട്ടിയെ വിളിച്ചുകൊണ്ടു വരികയും, കൂടെ പൊറുപ്പിക്കുകയും, അതിലൊരു കുട്ടിയുണ്ടായി എന്നുമൊക്കെ കേട്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം, സെല് വന്റെ അമ്മയുടെയും ബന്ധുക്കളുടേയും നിലവിളി ഉയര്ന്നു കേട്ടു. കാര്യം അന്വേഷിച്ചപ്പോള്, സെല് വന് കൊല്ലപ്പെട്ടു എന്ന വാര്ത്തയാണ് കേട്ടത്. പട്ടം കല്പന തീയേറ്ററില്, ഭാര്യയും കുഞ്ഞുമായി സിനിമ കണ്ടിരിക്കുമ്പോള്, എതിര് ഭാഗത്തുള്ളവര് തീയേറ്ററിലെത്തുകയും, അപകടം മണത്ത സെല് വന്, ഭാര്യയേയും കുഞ്ഞിനേയും കൊണ്ട് പുറത്തു കടക്കുകയും ചെയ്തു. കുഞ്ഞിനെ തോളിലെടുത്തു ഭാര്യയുമായി നടന്നുപോയ സെല് വനെ പിന്നില് നിന്നും വെട്ടി വീഴ്ത്തി. കുറേയേറപ്പേരുണ്ടായിരുന്നു സംഘത്തില്. കുഞ്ഞിനേയും ഭാര്യയേയും അവരൊന്നും ചെയ്തില്ല. പലപല കക്ഷണങ്ങളായി സെല് വന് റോഡില് ചിതറിക്കിടന്നു, പോലീസ് വന്നു, പെറുക്കിക്കൂട്ടി മെഡിക്കല് കോളേജ് മോര്ച്ചറിയില് എത്തിക്കുന്നതുവരെ.

പിറ്റേന്ന്, സെല് വന്റെ മൃതദേഹം വന് ജനാവലിയുടെ സാന്നിധ്യത്തില് ചുമന്നു കൊണ്ടു പോകുമ്പോള്, വീണ്ടും തുന്നിച്ചേര്ത്ത തല ഇരുവശത്തേക്കും ആടുന്നുണ്ടായിരുന്നു.

സെല് വന്റെ ഗുണ്ടുകാട് ലോകം, ഇപ്പറത്തെ ഗുണ്ടുകാടായിരുന്നു. പാര്ക്കിന്റെ ഇപ്പുറം. അതേ ഗുണ്ടുകാടിന്റെ അപ്പുറമായിരുന്നു, പാര്ക്കിന്റെ അപ്പുറമായിരുന്നു ഷാജിയുടെ ലോകം. ഷാജി പഠിച്ചവനായിരുന്നു. ലോക്കല് സെല് വന്റെ രീതികളായിരുന്നില്ല. ഓര്ഗനൈസ്ഡ് ക്രൈം ഷാജിയുടെ പ്രത്യേകതയായിരുന്നു എന്നു പറയാം. ഗുണ്ടുകാടിന്റെ അപ്പുറത്തായിരുന്നു എന്നതുകൊണ്ട് ഷാജിയേയും പ്രവര്ത്തനങ്ങളേയും കുറിച്ചൊന്നും അധികമൊന്നും നേരിട്ടറിവുണ്ടായിരുന്നില്ല. കണ്ടിട്ടുള്ളതും വളരെ അപൂര്വ്വം. പല കഥകളും കേട്ടിട്ടുണ്ട് എന്നു മാത്രം.

ഒരു രാത്രിയില് ഷാജിയും കൊല്ലപ്പെട്ടു. മണക്കാട് വച്ചു ഒരു സംഘം വെട്ടിക്കൊന്നു.

സെല് വന്റെ ഗ്യാങ്ങിന്റെ പേരൊക്കെ പലരും പറയുന്നുണ്ടെങ്കിലും, സെല് വന് അങ്ങനെയൊരു ഗ്യാങ്ങിനെ ഉണ്ടാക്കിയെടുത്തു വളര്ത്തി പരിപാലിക്കാനുള്ള കഴിവൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഗ്യാങ്ങെന്നു പലരും അവകാശപ്പെടുമെങ്കിലും, സ്വയം അടിക്കാനുള്ള കഴിവില്ലാത്തതുകൊണ്ട്, കിരീടത്തിലെ ഹൈദ്രോസിനെപ്പോലെ അവകാശപ്പെടുന്നു എന്നു മാത്രം.

അങ്ങനെ പത്തിരുപത് വര്ഷം മുമ്പ് നടന്ന രണ്ടു കൊലപാതകങ്ങളില്, കൊല്ലപ്പെട്ടത് ഗുണ്ടുകാടുള്ളവരായിരുന്നു എങ്കിലും, കൊല ചെയ്തത്, ഗുണ്ടുകാട് വച്ചായിരുന്നില്ല.

ഇന്നു വെളുപ്പിന് വാമഭാഗം ഫോണ് ചെയ്യുന്നു. ഇന്നലെ അവരും കുട്ടികളും അവരുടെ വീട്ടിലേക്ക് പോയിരുന്നു, അമ്പലത്തിലെ ഉത്സവം പ്രമാണിച്ച്. ഫോണ് വിളിച്ചിട്ട് ആരാണ് മരിച്ചതെന്ന് തിരക്കുന്നു. മരണമോ, ഏതു മരണം എന്നു ഞാന്. അപ്പോഴാണ് അവള് കാര്യങ്ങള് പറയുന്നത്, ബാര്ട്ടണ് ഹില്ലില് ഒരാളെ ആരോ കൊന്നു എന്ന്. എന്താണ് സംഭവം എന്നു മനസ്സിലായില്ല.

പതുക്കെ പുറത്തിറങ്ങി നോക്കി. അഞ്ചു വീടപ്പുറം റോഡില് ധാരാളം പോലീസുകാര്. ഒരു ഭാഗത്ത് ടേപ്പൊട്ടിച്ചു അടയാളപ്പെടുത്തിയിരിക്കുന്നു. അതിനുള്ളില് രക്തം തളം കെട്ടി നില്ക്കുന്നു. അപ്പോഴേക്കും പത്രം വന്നു. അതില് വാര്ത്തയുമുണ്ട്. കൊല്ലപ്പെട്ട ആളുടേയും കൊന്നു എന്നു പറയുന്ന ആളുടേയും പേരുണ്ട്. വ്യാഴവട്ടക്കാലത്തെ പ്രവാസത്തിനിടയില് പലരുടേയും മുഖങ്ങള് ഓര്മ്മ കിട്ടുന്നില്ല. പേരു കേട്ടിട്ടും ഒരു മുഖവും ഓര്മ്മ വരുന്നില്ല. കൊലയാളിയുടെ പേരു പക്ഷേ തൊട്ടടുത്ത വീട്ടിലെ പയ്യന്റേതാണ്. അല്ലറചില്ലറ മോഷണ കേസുകളൊക്കെയുണ്ട് പേരില്. പക്ഷേ, ധൈര്യം ഒട്ടുമില്ലാത്ത ആളാണ്. മാത്രവുമല്ല, നിറയെ പോലീസുകാരുടെ മുന്നിലൂടെ അവന് നടക്കുന്നുമുണ്ട്. അപ്പോള് അവനല്ല പ്രതി. പതിയെ പതിയെ പല പല നാട്ടുകാരില് നിന്നും പല പല തുണ്ടുകളായി കുറേ കഥകള് കേട്ടു.

മൂന്നര മണിയോടെ മൃതദേഹം പോസ്റ്റുമോര്ട്ടം കഴിഞ്ഞു കൊണ്ടു വന്നു. ഉപചാരമര്പ്പിക്കാന് ഞാനും പോയി. വളരെ വര്ഷങ്ങള്ക്കുശേഷമാണ് നാട്ടിലെ ഒരു മരണചടങ്ങില് പങ്കെടുക്കുന്നത്. പഴയ ധാരാളം മുഖങ്ങളെ അപ്പോളവിടെ കണ്ടു. മരിച്ച ആളിന്റേയും കൊലപ്പെടുത്തിയ ആളിന്റേയും വീടുകള് അപ്പുറവും ഇപ്പുറവും. മരിച്ച ആളിന്റെ ആള്ക്കാരുടെ കരച്ചിലുകള്ക്കൊപ്പം കൊല്ലപ്പെട്ട് ആളിന്റെ വീട്ടില് നിന്നും നിലവിളി ഉയരുന്നുണ്ട്. രണ്ടു അമ്മമാര്ക്കും, രണ്ടുപേരും സ്വന്തം മക്കളെപ്പോലെ തന്നെയായിരുന്നു, ഇന്നലെ വരെ. കൊന്നയാളുടെ പഴയ വീട് ഇടിഞ്ഞു തുടങ്ങിയിരിക്കുന്നു, കൊല്ലപ്പെട്ടയാളുടെ പുതിയ വീട് ഏഴെട്ടു സ്റ്റീല് പൈപ്പിലും, പത്തിരുപത് അലുമിനിയം ഷീറ്റിലും പുതുമ നഷ്ടപ്പെടാതെ നില്ക്കുന്നു. പഴയൊരു കേസിന്റെ ഭാഗമായി നാടുവിട്ടു മാറിത്താമസ്സിച്ചിരുന്നവര്, ഈയടുത്ത കാലത്താണ് തിരികേയിവിടെയെത്തി, തകരഷീറ്റുകൊണ്ടൊരു പുരകെട്ടി താമസ്സിച്ചു തുടങ്ങിയത്.

ഇന്നലെ രാത്രി 11 മണിയോടെ ധാരാളം വീടുകളുടെ മുന്നില് വച്ചു നടന്ന സംഭവം സത്യത്തില് ആരും അറിഞ്ഞിരുന്നില്ല. ശബ്ദമെടുക്കാന് കൊല്ലപ്പെട്ടവനായില്ല, ശബ്ദമുണ്ടാക്കാന് കൊന്നവന് അനുവദിച്ചിട്ടുമുണ്ടാകില്ല. കൊന്നവനും കൊല്ലപ്പെട്ടനും മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കൊല്ലപ്പെട്ടവന് കൂടുതല് മദ്യപിച്ചിട്ടില്ലായിരുന്നുവെങ്കില്, പാതകം ഒന്നുകില് മരണത്തില് കലാശിക്കില്ലായിരുന്നു, അല്ലെങ്കില്, ഒന്നിലേറെപ്പേര് മരിക്കുമായിരുന്നു എന്നും പറയപ്പെടുന്നു.

ശബ്ദമുണ്ടാക്കാന് അനുവദിക്കാതെ, മുന്നറിയിപ്പില്ലാതെ വെട്ടി വീഴ്ത്തുന്നത്, പെട്ടെന്നുള്ള പ്രകോപനം കൊണ്ടല്ലെന്ന് ഉറപ്പാണ്. പണ്ടും ഇവിടെ വെട്ടിന്റെ വക്കുവരെയെത്തിയ പല ലഹളകളും ഉണ്ടായിട്ടുണ്ട്. തെറിവിളിയും, ബഹളവുമായി തുടങ്ങുന്ന ലഹള, വെട്ടുകത്തിയിലും വാക്കത്തിയിലും എത്തുന്ന അക്കഥ മുമ്പ് ഞാനെഴുതിയിട്ടുണ്ട്. അത് പിന്നീട് ഇവിടെ പറയാം.

അങ്ങനെ ഗുണ്ടുകാട് മണ്ണില് വച്ചു ഒരു കൊലപാതകം നടന്നിരിക്കുന്നു. എന്റെ അറിവില് ആദ്യമായി, ഇതു അവസാനത്തേതുമാകട്ടേ.

 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്