Sniper Wali : ഒറ്റദിവസം 40 പേരെ കൊല്ലുന്ന സ്നൈപ്പർ, കില്ലർവാലി യുക്രൈനിൽ കൊല്ലപ്പെട്ടോ? വാർത്തയുടെ സത്യം

Published : Mar 23, 2022, 12:33 PM ISTUpdated : Mar 23, 2022, 12:56 PM IST
Sniper Wali : ഒറ്റദിവസം 40 പേരെ കൊല്ലുന്ന സ്നൈപ്പർ, കില്ലർവാലി യുക്രൈനിൽ കൊല്ലപ്പെട്ടോ? വാർത്തയുടെ സത്യം

Synopsis

യുക്രേനിയൻ സായുധ സേനയ്‌ക്കൊപ്പം താൻ യുദ്ധം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സംഘം അവർ പോരാടുന്ന പ്രദേശത്ത് ശത്രുക്കൾക്കെതിരെ മുന്നേറ്റം നടത്തി. അവർ ആളുകളെ വെടിവച്ചു, പക്ഷേ താൻ ഇതുവരെ വെടിവെച്ചിട്ടില്ല എന്നും വാലി പറഞ്ഞു.

പ്രസിദ്ധനായ കനേഡിയൻ സ്നൈപ്പറാ(Canadian sniper)ണ് വാലി(Wali). റഷ്യയ്ക്കെതിരായ യുദ്ധത്തിൽ വാലി യുക്രൈനോ(Ukraine)ടൊപ്പം ചേർന്നത് വലിയ വാർത്തയായിരുന്നു. ഒറ്റദിനത്തിൽ തന്നെ 40 പേരെ വരെ ഇയാൾ കൊല്ലുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ, വാലി യുക്രൈനിൽ കൊല്ലപ്പെട്ടു എന്നൊരു വാർത്തയും പിന്നാലെ പ്രചരിച്ചു. എന്നാൽ, അത് റഷ്യയിറക്കിയ വെറും കെട്ടുകഥയാണ് എന്നും താൻ സുരക്ഷിതനായി തന്നെ ഇരിപ്പുണ്ട് എന്നും പറയുകയാണ് വാലി. വാലി എന്നത് ഇയാളുടെ യഥാർത്ഥ പേരല്ല. യഥാർത്ഥ പേര് എന്താണ് എന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്. 

ഇറാഖിൽ വെച്ച് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്‌നൈപ്പർ ഷോട്ട് എടുത്തത് താനാണെന്ന അവകാശവാദമുന്നയിച്ച ശേഷമാണ് ഇയാൾ പ്രശസ്തനായത്. എന്നാൽ, അത് വ്യാജമാണ് എന്നാണ് പറയുന്നത്. വാലിയും സ്പെഷ്യൽ ഓപ്പറേഷൻ സ്രോതസ്സുകളും പറയുന്നത്, വാലി ഒരിക്കലും JTF2 -ൽ അംഗമായിരുന്നില്ല എന്നാണ്. ഏതായാലും വാലി പ്രസിദ്ധനാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ യുക്രേനിയൻ സായുധ സേനയിൽ ചേരാൻ വാലി യുക്രൈനിലെത്തുകയും ചെയ്‍തിരുന്നു. ചൊവ്വാഴ്ച കീവ് മേഖലയിൽ നിന്ന് ഗ്ലോബൽ ന്യൂസിനോട് സംസാരിച്ച അദ്ദേഹം “നന്നായി ഭക്ഷണം കഴിക്കുന്നു, വിശ്രമിക്കുന്നു, എല്ലാം നന്നായിരിക്കുന്നു” എന്നാണ് പറഞ്ഞത്.

വാലി മരിച്ചുവെന്ന കിംവദന്തികൾ കഴിഞ്ഞയാഴ്ചയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. വ്യക്തമായ ഉറവിടം ഒന്നും തന്നെ ഇതിനില്ലായിരുന്നു. എങ്കിലും പല മുഖ്യധാരാ മാധ്യമങ്ങളും വാലി ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിച്ച് തുടങ്ങി. ഈ കിംവദന്തികൾ എവിടെ നിന്നാണ് വന്നതെന്ന് തനിക്കറിയില്ലെന്നും വാലി പറയുന്നു. ‍“ഞാൻ മരിച്ചു എന്ന വാർത്ത അവസാനമായി കേട്ട ഒരാൾ താനായിരിക്കും. എന്തുകൊണ്ടാണ് ശത്രുക്കൾ ഇത്തരം വാർത്തകൾ പരത്തുന്നത് എന്ന് അറിയില്ല. താൻ ജീവിച്ചിരിപ്പുണ്ട്. അപ്പോൾ പുറത്തിറങ്ങും എന്നും അവർക്ക് അറിയാം. പിന്നെയും എന്തിനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്“ എന്നും വാലി ചോദിച്ചു. 

യുക്രേനിയൻ സായുധ സേനയ്‌ക്കൊപ്പം താൻ യുദ്ധം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സംഘം അവർ പോരാടുന്ന പ്രദേശത്ത് ശത്രുക്കൾക്കെതിരെ മുന്നേറ്റം നടത്തി. അവർ ആളുകളെ വെടിവച്ചു, പക്ഷേ താൻ ഇതുവരെ വെടിവെച്ചിട്ടില്ല എന്നും വാലി പറഞ്ഞു. “ഈ യുദ്ധം മറ്റ് ചതുരം​ഗങ്ങൾ എന്താണെന്ന് അറിയാതെ ചെസ്സ് കളിക്കുന്നത് പോലെയാണ്. നിങ്ങൾക്ക് കുറച്ച് അറിയാം, പക്ഷേ പോരാ. 50 മീറ്റർ പോലെ വളരെ അടുത്ത ദൂരത്തിൽ ഞങ്ങൾ റഷ്യക്കാരുമായി ഇടപഴകി, ആ സമയത്ത് ഞങ്ങൾ അവിടെ ഉണ്ടെന്ന് അവർക്ക് മനസ്സിലായി.“

“ഞാൻ ഒരു വീട്ടിലായിരുന്നു, അവിടെ അവർ എന്റെ അടുത്തുള്ള മുറി ഒരു ടാങ്കിൽ നിന്നുള്ള ഷെല്ലുകൾ ഉപയോഗിച്ച് വെടിവച്ചു, ഞാൻ ഏകദേശം മൂന്ന് മീറ്റർ അകലെയായിരുന്നു. ഞങ്ങൾ ഭാഗ്യവാന്മാരായിരുന്നു. എല്ലാം തകർന്നിട്ടില്ല, ഇപ്പോഴും ഇന്റർനെറ്റ് ഉണ്ട്. മിക്ക കോംബാറ്റ് സോണുകളിലും വൈദ്യുതിയും വെള്ളവുമില്ല, അത് കുഴപ്പമാണ്“ അദ്ദേഹം പറഞ്ഞു. റഷ്യൻ സൈനികർ അതുവഴി പോവുന്ന നായകളെയെല്ലാം വെടിവച്ചിടുകയാണ്. കാരണം, അവ കുരയ്ക്കുമ്പോൾ റഷ്യക്കാർ നിൽക്കുന്ന പൊസിഷൻ മനസിലാകും എന്നതിനാലാണ് ഇത് എന്നും വാലി പറയുന്നു. റഷ്യൻ സൈനികർ അത്രയൊന്നും മികച്ചവരല്ലെന്നും പ്രൊഫഷലുകളല്ലെന്നും കൂടി വാലി പറയുന്നുണ്ട്. 

ഒപ്പം തന്നെ കുറിച്ചുള്ള പരാമർശങ്ങളോട് താൻ ഒരു സാധാരണ സൈനികൻ തന്നെയെന്നും വാലി പറയുന്നു. “ഞാൻ ഒരു സാധാരണ സൈനികൻ മാത്രമാണ്. ഞാൻ ഒരു നല്ല സൈനികനാണ്, അതിൽ സംശയമില്ല. എന്നാൽ മറ്റ് നല്ല സൈനികർക്കിടയിൽ ഞാൻ ഒരു നല്ല സൈനികനാണ്“ എന്നായിരുന്നു വാലി പറഞ്ഞത്. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!