അവന്റെ ഏകാന്തതയ്‍ക്കും ദുരിതത്തിനും അവസാനം, മരിച്ചുപോയ ഉടമയെ കാത്തിരുന്ന നായയെ ദത്തെടുത്ത് രാജകുമാരി 

Published : Jan 29, 2025, 12:51 PM ISTUpdated : Jan 29, 2025, 12:52 PM IST
അവന്റെ ഏകാന്തതയ്‍ക്കും ദുരിതത്തിനും അവസാനം, മരിച്ചുപോയ ഉടമയെ കാത്തിരുന്ന നായയെ ദത്തെടുത്ത് രാജകുമാരി 

Synopsis

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ മൂ ഡേം​ഗിന്റെ കഥ തായ് രാജകുമാരിയായ സിരിഭയുടെ ശ്രദ്ധയിലും പെടുകയായിരുന്നു. അങ്ങനെയാണ് നായയെ ദത്തെടുക്കാൻ അവർ തീരുമാനിക്കുന്നത്.

ഉടമകളോടുള്ള വിശ്വാസ്യതയ്ക്കും ഉപാധികളില്ലാത്ത സ്നേഹത്തിനും പേരുകേട്ട മൃ​ഗങ്ങളാണ് നായകൾ. അത് തെളിയിക്കുന്ന അനേകം വാർത്തകൾ നാം കണ്ടുകാണും. അങ്ങനെയൊരു നായയായിരുന്നു മൂ ഡേം​ഗും. എന്നാൽ, അവന്റെ ദുഃഖത്തിന് ഒരു അന്ത്യമാവുകയാണ്. വജിറലോങ്‌കോൺ രാജാവിൻ്റെ അനന്തരവളും തായ്‌ലൻഡിലെ രാജകുമാരിയുമായ സിരിഭ ചുഡാബോൺ മൂ ഡേംഗിനെ ദത്തെടുത്തിരിക്കുകയാണ്. 

മൂ ഡേം​ഗിന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. ഉടമ മരിച്ചുപോയതറിയാതെ ഒരു 7-Eleven സ്റ്റോറിന് മുന്നിൽ കാത്തുനിൽക്കുകയായിരുന്നു മൂ ഡേം​ഗ്. ഉടമ വരുമെന്ന പ്രതീക്ഷയിൽ അവൻ അവിടെ തന്നെ നിന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ മൂ ഡേം​ഗിന്റെ കഥ അറിഞ്ഞ ആളുകൾ അവന് വേണ്ടുന്ന പരിചരണം നൽകി. ഭക്ഷണം നൽകിയത് 7-Eleven സ്റ്റോറിലെ ജീവനക്കാരാണ്. അതുപോലെ ടോയ്സടക്കം പലതും ആളുകൾ അവനായി നൽകി. എന്നാൽ, ഉടമ വരാത്തതിന്റെ ദുഃഖം അവനെ വിട്ട് പോയില്ല. 

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ മൂ ഡേം​ഗിന്റെ കഥ തായ് രാജകുമാരിയായ സിരിഭയുടെ ശ്രദ്ധയിലും പെടുകയായിരുന്നു. അങ്ങനെയാണ് നായയെ ദത്തെടുക്കാൻ അവർ തീരുമാനിക്കുന്നത്. സിരിഭ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടതും. മൂ ഡേം​ഗിന്റെ ആരാധകരോട് അവനെ കുറിച്ചോർത്ത് വിഷമിക്കണ്ട എന്നും സിരിഭ പറഞ്ഞു. മാത്രമല്ല, അവന്റെ ശാരീരികാവസ്ഥ മാത്രമല്ല, അവന്റെ മാനസികമായ അവസ്ഥയും തന്നെ സ്പർശിച്ചു എന്ന് സിരിഭ പറഞ്ഞു. 

ഇവിടുത്തെ 'ഹാച്ചിക്കോ' ആയിട്ടാണ് മൂ ഡേം​ഗ് അറിയപ്പെടുന്നത്. ഉടമ മരിച്ചതറിയാതെ അയാളുടെ തിരിച്ചു വരവിനായി പത്ത് വർഷത്തോളം കാത്തിരുന്ന വിശ്വസ്തനായ നായയാണ് 'ഹാച്ചിക്കോ'. ജപ്പാനിൽ നിന്നുള്ള ഹാച്ചിക്കോയുടെ കഥ ഏറെ പ്രശസ്തമാണ്.

യജമാനൻ മരിച്ചുപോയതറിയാതെ നായ സ്റ്റേഷനിൽ കാത്തിരുന്നത് 10 വർഷം; ഇത് ഹാച്ചിക്കോയ്ക്ക് 100 തികയുന്ന വര്‍ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്