'ഞെട്ടിപ്പിക്കുന്ന ദൃശ്യം'; പോലീസ് സ്റ്റേഷനിൽ കയറിയ പുള്ളിപ്പുലി നായയെ കടിച്ചെടുത്ത് ഓടി, വീഡിയോ വൈറൽ

Published : Nov 21, 2025, 02:34 PM IST
leopard at police station

Synopsis

ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഒരു പോലീസ് സ്റ്റേഷനിൽ പുള്ളിപ്പുലി കയറി. സ്റ്റേഷനിലുണ്ടായിരുന്ന നായയെ ആക്രമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നായ അത്ഭുതകരമായി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജനങ്ങൾക്കിടയിൽ ആശങ്ക ഉയർന്നു. 

പോലീസ് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് പൊലീസുകാർ ഉൾപ്പെടെ അമ്പരന്നു. പോലീസ് സ്റ്റേഷനിൽ പുള്ളിപ്പുലി. സംഭവം നടന്നത് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ബേതാൽഘട്ടിൽ. പുള്ളിപ്പുലി പതിയെ നടന്ന് പോലീസ് സ്റ്റേഷനിലേക്ക് കടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതിനുശേഷം സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരു നായയെ കടിച്ചെടുത്ത് കാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നു.

പോലീസ് സ്റ്റേഷനിലെ നായ

ഈമാസം 17 നാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അർദ്ധരാത്രിയാണ് വന്യമൃഗം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കടന്നത്. ആ സമയത്ത് സ്റ്റേഷനിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. തുറന്നു കിടന്ന ഗെയ്റ്റിലൂടെ ശാന്തനായി കടന്നുവന്ന പുള്ളിപ്പുലിയാണ് ആദ്യ ദൃശ്യങ്ങളിലുള്ളത്. പിന്നീടാണ് പുള്ളിപ്പുലി പോലീസ് സ്റ്റേഷനിലെ വളർത്ത് നായയെ കണ്ടത്. സ്റ്റേഷനിലേക്ക് കയറാനെത്തിയ പുലിയെ നായ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ആക്രമിച്ച് കീഴടക്കിയ ശേഷം നായയെ കഴുത്തിൽ കടിച്ചു കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.

 

 

ശക്തമായ നടപടി വേണം

നൈനിറ്റാൾ ജില്ലയിലെ ബേതാൽഘട്ട് ജനവാസ മേഖലയാണ്. സുരക്ഷിതമെന്ന് കരുതുന്ന ജനവാസ മേഖലയിൽ പോലും ഇത്തരം വന്യമൃഗങ്ങൾ എത്തുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിലും ജനങ്ങൾക്കിടയിലും സംഭവം, വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് പുള്ളിപ്പുലി ജനങ്ങളെ ഉപദ്രവിക്കാതിരുന്നത്. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ രംഗം കൂടുതൽ വഷളാകുമായിരുന്നു. ഇനിയും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്നും അതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശക്തമായ മുൻകരുതൽ നടപടികൾ വേണമെന്ന് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ എഴുതി.

 

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി
രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ