ഭാര്യയുടെ ഫോൺ നഷ്ടപ്പെട്ടു, തിരികെ കിട്ടിയത് യുപിഐ കാരണം; കുറിപ്പു പങ്കുവച്ച് യുവാവ്

Published : Sep 23, 2025, 05:03 PM IST
mobile phone

Synopsis

പെട്ടെന്നാണ് യുവാവിന്റെ ഫോണിൽ ഒരു രൂപാ അക്കൗണ്ടിൽ ക്രെഡിറ്റായതിൻ‌റെ നോട്ടിഫിക്കേഷൻ വന്നത്. അതയച്ചത് ഓട്ടോ ഡ്രൈവർ ആയിരുന്നു. ഒപ്പം അയാളുടെ ഫോൺ നമ്പറും നൽകിയിരുന്നു.

യുപിഐ എങ്ങനെയാണ് തന്റെ ഭാര്യയുടെ നഷ്ടപ്പെട്ടുപോയ ഫോൺ തിരികെ കിട്ടാൻ സഹായിച്ചത് എന്ന പോസ്റ്റുമായി യുവാവ്. റെഡ്ഡിറ്റിലാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'എന്റെ ഭാര്യയുടെ ഫോൺ തിരികെ ലഭിക്കാൻ യുപിഐ സഹായിച്ചു' എന്ന കാപ്ഷനോടെയാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സിം ഇട്ടിട്ടില്ലാത്ത ഫോൺ ആയിട്ടും അത് എങ്ങനെയാണ് ഒരു ഓട്ടോറിക്ഷയിൽ നിന്നും തിരികെ കിട്ടിയത് എന്ന് വിവരിക്കുന്ന ഒരു കുറിപ്പാണ് യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

യുവാവിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്; 'ഇന്ന് എനിക്കും ഭാര്യയ്ക്കും ഉണ്ടായിരിക്കുന്ന അനുഭവം അത്ഭുതത്തിൽ കുറഞ്ഞതൊന്നുമല്ല. ഇന്ന് ഞങ്ങൾ ഒരു ബാറ്ററി റിക്ഷയിൽ ഷോപ്പിം​ഗിന് പോയതാണ്. ഓട്ടോക്കാരന് പണം കൊടുത്ത് ഞങ്ങളിറങ്ങി. എന്നാൽ, എന്റെ ഭാര്യയുടെ ഫോൺ എങ്ങനെയോ റിക്ഷയിൽ വീണുപോയി. ഞങ്ങൾ അത് ശ്രദ്ധിക്കാതെ പോരുകയും ചെയ്തു'.

ഫോണിലാണെങ്കിൽ സിം കാർഡും ഇല്ലായിരുന്നു. അതായത് ആ ഫോണിലേക്ക് വിളിക്കാനും സാധ്യമല്ല എന്ന് അർത്ഥം. ആദ്യം ദമ്പതികൾ കരുതിയത് ഫോൺ മോഷ്ടിക്കപ്പെട്ടു എന്നാണ്. എന്നാൽ, പിന്നീടാണ് അത് റിക്ഷാ ഡ്രൈവറുടെ അടുത്തുണ്ടാകും എന്ന് തോന്നുന്നത്. എന്നാൽ, ആകെയുണ്ടായിരുന്നത് ഡ്രൈവറുടെ യുപിഐ ഐഡി മാത്രമാണ്, നമ്പറുണ്ടായിരുന്നില്ല.

 

 

പെട്ടെന്നാണ് യുവാവിന്റെ ഫോണിൽ ഒരു രൂപാ അക്കൗണ്ടിൽ ക്രെഡിറ്റായതിൻ‌റെ നോട്ടിഫിക്കേഷൻ വന്നത്. അതയച്ചത് ഓട്ടോ ഡ്രൈവർ ആയിരുന്നു. ഒപ്പം അയാളുടെ ഫോൺ നമ്പറും നൽകിയിരുന്നു. അതിലേക്ക് വിളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. 'എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല' എന്നാണ് യുവാവ് പറയുന്നത്. അയാൾ തന്നിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു. ഓട്ടോ ഡ്രൈവർ അവരുടെ കോളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അങ്ങനെ യുവാവിന് ഫോൺ തിരികെ കിട്ടി.

അവിടെ തന്നെ നിൽക്കൂ താൻ ഫോൺ കൊണ്ടുവരാം എന്ന് പറഞ്ഞ് ഡ്രൈവർ തന്നെയാണ് ഫോൺ തിരികെ എത്തിച്ചത്. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, കുറച്ച് പണവും നൽകി. എന്റെ ഭാര്യയുടെ ഫോൺ തിരികെ കിട്ടാൻ കാരണമായത് യുപിഐ ആയിരുന്നു, യുപിഐക്ക് പകരം പണമാണ് നൽകിയിരുന്നതെങ്കിൽ അയാൾക്ക് എന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഒരു വഴിയുമുണ്ടാവില്ലായിരുന്നു എന്നും യുവാവ് കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!