ഇങ്ങനെയെങ്കില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ പൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Dec 14, 2020, 4:57 PM IST
Highlights

ഇതു സംബന്ധിച്ച് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ എല്ലാ യൂണിയനുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കമ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തെഴുതി.

ദില്ലി: രാജ്യത്തെ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ കെല്‍പ്പുള്ള ബിഎസ്എന്‍എല്ലിന് ഇപ്പോഴും പൂര്‍ണ്ണമായും 4ജി സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഇത്തരം സേവനങ്ങളിലേക്കു മാറുന്നില്ലെങ്കില്‍ കമ്പനി പൂട്ടിപ്പോകുമെന്ന് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത അസോസിയേഷന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മറ്റ് എതിരാളികളെല്ലാം 4ജിയിലേക്ക് മാറുമ്പോഴും ബിഎസ്എന്‍എല്ലിന്റെ ഭൂരിഭാഗം ടവറുകളും ഇപ്പോഴും 2ജിയും 3ജിയും മാത്രം നല്‍കുന്നതാണ്. അതു കൊണ്ടു തന്നെ വിപണിയിലെ മത്സരത്തിനെ അതിജീവിക്കാന്‍ കഴിയുന്നില്ലെന്നും ബിഎസ്എന്‍എല്ലിന് കോടിക്കണക്കിനു രൂപയുടെ നഷ്ടം ഇതുവരെ സംഭവിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു.

ഇതു സംബന്ധിച്ച് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ എല്ലാ യൂണിയനുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കമ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തെഴുതി. 'മെയ്ക്ക് ഇന്‍ ഇന്ത്യ' നയത്തിന്റെ അടിസ്ഥാനത്തില്‍ ബിഎസ്എന്‍എല്ലിനോട് വിവേചനം കാണിക്കരുതെന്ന് കഴിഞ്ഞ ആഴ്ചത്തെ മീറ്റിംഗിനെത്തുടര്‍ന്ന് സര്‍ക്കാരിനോട് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര കച്ചവടക്കാരില്‍ നിന്ന് മാത്രം ഉപകരണങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകരുതെന്നും അവര്‍ ആവശ്യപ്പെട്ടു. 

നവീകരിക്കാവുന്ന 49,300 ബേസ് ട്രാന്‍സ്‌സിവര്‍ സ്‌റ്റേഷനുകളില്‍ (ബിടിഎസ്) 13,300 ബിടിഎസുകള്‍ നോക്കിയ വിതരണം ചെയ്യുന്നുവെന്നും 36,000 ബിടിഎസ് വിതരണം ചെയ്യുന്നത് 3 ജി, 2 ജി എന്നിവയാണെന്നും 4 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്നും ജീവനക്കാരുടെ സംഘം അഭിപ്രായപ്പെട്ടു. 4 ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് ബിഎസ്എന്‍എല്ലിന്റെ 2 ജി, 3 ജി ബിടിഎസ് 4 ജി ബിടിഎസിലേക്ക് അപ്‌ഗ്രേഡുചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് ജീവനക്കാരുടെ സംഘടനയായ എയുഎബി പറഞ്ഞു.

ബിഎസ്എന്‍എല്‍ എല്ലാ ഭാഗത്തുനിന്നും ആക്രമണങ്ങള്‍ നേരിടുന്നു. ഐക്യത്തോടെ തുടര്‍ന്നില്ലെങ്കില്‍ ബിഎസ്എന്‍എല്ലിനെ സംരക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. മുന്‍കാലങ്ങളിലും, ജീവനക്കാര്‍ മാത്രമാണ് ബിഎസ്എന്‍എല്ലിനെ അവരുടെ പോരാട്ടങ്ങളിലൂടെ സംരക്ഷിച്ചത്, അല്ലാതെ മാനേജ്‌മെന്റ് അല്ല.'എസ്എന്‍ഇഎ ജനറല്‍ സെക്രട്ടറി കെ. സെബാസ്റ്റിന്‍ പറഞ്ഞു. വിപുലീകരണത്തിനുള്ള ഉപകരണങ്ങള്‍ നോക്കിയ വിതരണം ചെയ്യുന്നു. 4 ജി ബിടിഎസ് ടെന്‍ഡറിലൂടെ വാങ്ങാന്‍ കഴിയും, കൂടാതെ 8.4 ഘട്ട ടെന്‍ഡറിലൂടെ 4 ജി ബിടിഎസ് വാങ്ങാന്‍ ടെല്‍കോയെ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

4 ജി സേവനങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസം മൂലമുണ്ടായ നഷ്ടത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘം ആവര്‍ത്തിച്ചു. ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ഔട്ട്‌സോഴ്‌സിംഗിന് ഉചിതമായ പരിഹാര നടപടികള്‍ ആവശ്യപ്പെട്ട് മാനേജ്‌മെന്റിന് കത്തെഴുതാനും യൂണിയന്‍ തീരുമാനിച്ചു. ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ടവറുകള്‍ സബ്‌സിഡിയറിയായ ബിഎസ്എന്‍എല്‍ ടവര്‍ കോര്‍പ്പറേഷനിലേക്ക് (ബിടിസിഎല്‍) വഴിതിരിച്ചുവിടാനുള്ള മാനേജ്‌മെന്റോ സര്‍ക്കാരോ നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ടും ചേര്‍ത്ത് ഒരു സംയുക്ത സംരംഭമായി മാറ്റാതെ ഓഹരി വിറ്റഴിക്കല്‍ തിരഞ്ഞെടുക്കുന്നത് ആത്മഹത്യപരമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

click me!