ആദ്യ ഘട്ടത്തിൽ വീടുകളുടെയും ആസ്തികളുടെയും വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ (2027 ഫെബ്രുവരി) വ്യക്തിഗത വിവരങ്ങളുടെ കണക്കെടുപ്പും നടക്കും.
കേരളത്തിൽ ആദ്യഘട്ട സെൻസസ് നടപടികൾ ജൂൺ 16 മുതൽ ആരംഭിക്കും; വിവരങ്ങൾ സ്വയം രേഖപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നേരിട്ട് നൽകാനും സൗകര്യമുണ്ടാകും.
പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ സമർപ്പിക്കാൻ census.gov.in എന്ന പോർട്ടൽ വഴി സാധിക്കും; മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകാം.
സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന 16 അക്ക ഐഡി (SE ID) പിന്നീട് വീട്ടിലെത്തുന്ന സെൻസസ് ഉദ്യോഗസ്ഥന് കൈമാറിയാൽ മതിയാകും.
സെൻസസ് നിയമപ്രകാരം ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ അതീവ രഹസ്യമായിരിക്കും. ഇവ കോടതിയിലോ വിവരാവകാശ നിയമപ്രകാരമോ വെളിപ്പെടുത്തില്ല.
പേപ്പർ ഫോമുകൾക്ക് പകരം മൊബൈൽ ആപ്പുകളും ടാബ്‌ലെറ്റുകളും ഉപയോഗിച്ചാണ് ഇത്തവണ 30 ലക്ഷത്തോളം ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നത്.
വിജയ് പെടുമോ? ചുമത്തിയ 5 കേസുകൾ ഇവ
തമിഴ്‌നാട് തെരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം
രാജ്യത്ത് പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക്! അറിയേണ്ട 10 കാര്യങ്ങൾ
മലയാളി ജീവനക്കാർക്ക് വോട്ട് ചെയ്യാൻ കർണാടകയിൽ ശമ്പളത്തോട് കൂടി അവധി