Ola : അഞ്ച് നഗരങ്ങളിലെ ഈ കച്ചവടം ഒല അടച്ചുപൂട്ടുന്നു!

Published : May 10, 2022, 10:14 AM ISTUpdated : May 10, 2022, 11:19 AM IST
Ola : അഞ്ച് നഗരങ്ങളിലെ ഈ കച്ചവടം ഒല അടച്ചുപൂട്ടുന്നു!

Synopsis

മ്പനിയുടെ ഉയര്‍ന്ന ചെലവുകളാണ് അടച്ചുപൂട്ടാനുള്ള സാധ്യതയുള്ള കാരണം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായി പ്രവര്‍ത്തനം ആരംഭിച്ച ഒല കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒന്നിലധികം ബിസിനസുകളിലേക്ക് പ്രവേശിച്ചിരുന്നു. യൂസ്‍ഡ് കാർ ബിസിനസ് മേഖലയില്‍ ഒല കാറുകൾ ഇന്ത്യയിലെ പല നഗരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഓരോ കാറിനും 10,000 രൂപ കിഴിവ് വാഗ്‍ദാനം ചെയ്തുകൊണ്ട് ഒല ഈ കാറുകള്‍ക്ക് വന്‍ പ്രോത്സാഹനമാണ് നല്‍കിയിരുന്നത്. ഇപ്പോഴിതാ ഒല കാർസ് സിഇഒ സ്ഥാനമൊഴിഞ്ഞതിന് ശേഷം രാജ്യത്തെ അഞ്ച് നഗരങ്ങളിലെ യൂസ്‍ഡ് കാർ റീട്ടെയിൽ ബിസിനസ് കമ്പനി നിര്‍ത്തലാക്കുകയാണ് എന്ന് ദി ഹിന്ദു ബിസിനസ്‌ലൈനിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും

ദി ഹിന്ദു ബിസിനസ്‌ലൈൻ റിപ്പോര്‍ട്ട് അനുസരിച്ച് , നാഗ്പൂർ, വിശാഖപട്ടണം, ലുധിയാന, പട്‍ന, ഗുവാഹത്തി എന്നിങ്ങനെ രാജ്യത്തുടനീളമുള്ള അഞ്ച് സ്ഥലങ്ങളിൽ ഓല കാറുകൾ പ്രവർത്തനം അവസാനിപ്പിക്കും. ഒല ഇതുവരെ തീരുമാനം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കമ്പനിയുമായി അടുത്ത വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

മേയ് 6-ന് നാഗ്പൂർ, വിശാഖപട്ടണം മേഖലകളിൽ ഒല കാറുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് കാർ ലിസ്റ്റിംഗുകളൊന്നും കാണിച്ചില്ല. എന്നിരുന്നാലും, മറ്റ് സ്ഥലങ്ങളിൽ കുറച്ച് കാർ ലിസ്റ്റിംഗുകൾ കാണിക്കുന്നതായും ഹിന്ദു ബിസിനസ് ലൈൻ വൃത്തങ്ങൾ പറയുന്നു. കമ്പനിയുടെ ഉയര്‍ന്ന ചെലവുകളാണ് അടച്ചുപൂട്ടാനുള്ള സാധ്യതയുള്ള കാരണം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

ഓല അതിന്റെ യൂസ്ഡ് കാർ ബിസിനസ് മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നു. ഒരു കാറിന് 10,000 രൂപ വരെ കിഴിവാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്. ഒല കാര്‍സ് 2021-ൽ 30 നഗരങ്ങളുമായി ബിസിനസ് ആരംഭിച്ചു, 2022 അവസാനത്തോടെ 100-ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. ഒല കാര്‍സിന്‍റെ വെബ്‌സൈറ്റിൽ 21 നഗരങ്ങൾ ഔദ്യോഗികമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ദില്ലി-എൻസിആർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, ഭുവനേശ്വർ, ചണ്ഡീഗഡ്, കോയമ്പത്തൂർ, ഗുവാഹത്തി, ഇൻഡോർ, ജയ്പൂർ, കൊച്ചി, കൊൽക്കത്ത, ലഖ്‌നൗ, ലുധിയാന, നാഗ്പൂർ, പട്‌ന,  സൂറത്തും വിശാഖപട്ടണം എന്നിവയാണ് ഓല കാറിന്റെ വെബ്‌സൈറ്റിൽ നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന നഗരങ്ങൾ. രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

അടുത്തിടെ ഒല കാർസ് സിഇഒ അരുൺ സിർദേശ്മുഖ് രാജിവച്ചിരുന്നു. ഒല കാറുകളിൽ ഒരു വർഷത്തിൽ താഴെയാണ് അദ്ദേഹം ജോലി ചെയ്തത്. 2020 മുതൽ, നിരവധി സീനിയർ ലെവൽ എക്സിക്യൂട്ടീവുകൾ കമ്പനി വിട്ടു. ഇതിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്വയം സൗരഭ്, ചീഫ് ഓപ്പറേറ്റർ ഓഫീസർ ഗൗരവ് പോർവാൾ, എച്ച്ആർ ഹെഡ് രോഹിത് മുഞ്ജൽ, ജനറൽ കൗൺസൽ സന്ദീപ് ചൗധരി എന്നിവരും ഉൾപ്പെടുന്നു. ഒല ഇലക്ട്രിക്കിന്റെ സഹസ്ഥാപകരായ അങ്കിത് ജെയിൻ, ആനന്ദ് ഷാ എന്നിവരും കമ്പനി വിട്ടു.

ഒല ഇലക്ട്രിക് പ്രശ്‌നങ്ങൾ നേരിടുന്നു
അടുത്ത കാലത്തായി ഒല എസ്1 പ്രോ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നു. തീപിടുത്തം ഉള്‍പ്പെടെയുള്ള പ്രശ്‍നങ്ങള്‍ കാരണം, കമ്പനി വളരെയധികം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. ഗുവാഹത്തിയില്‍ ഒരു അപകടത്തിന് ശേഷം, സ്വയം പ്രതിരോധിക്കാൻ സ്‍കൂട്ടറിന്റെ ടെലിമെട്രിക് ഡാറ്റ ഒല ഇലക്ട്രിക് പുറത്തുവിട്ടതും വിവാദമായി. ഒല ഇലക്ട്രിക് തന്റെ സമ്മതമില്ലാതെ ടെലിമെട്രി ഡാറ്റ പ്രസിദ്ധീകരിച്ചതിൽ പ്രകോപിതനായ ഉടമ ബൽവന്ത് സിംഗ് സ്വകാര്യതാ നിയമങ്ങൾ ലംഘിക്കുന്നതിനാൽ ടെലിമെട്രി ഡാറ്റ വേഗത്തിൽ നീക്കംചെയ്യാൻ ഒല ഇലക്ട്രിക്ക്ക് നോട്ടീസ് അയച്ചു.

തന്‍റെ ഒല സ്‍കൂട്ടര്‍ കത്തിച്ച് ഉടമ പറയുന്നു: "ആരോടും ഇങ്ങനൊന്നും ചെയ്യരുത് സാറേ.."!

ഒല ഇലക്ട്രിക് പുറത്തുവിട്ട ടെലിമെട്രി ഡാറ്റയുടെ ആധികാരികത ഏതെങ്കിലും നിയമ ഏജൻസിയോ താനോ പരിശോധിച്ചിട്ടില്ലാത്തതിനാൽ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു. ട്വീറ്റ് പിൻവലിക്കുന്നതിൽ ഒല ഇലക്‌ട്രിക് പരാജയപ്പെട്ടാൽ ഒല ഇലക്ട്രിക്കിന്റെ മേധാവി ഭവിഷ് അഗർവാളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞാണ് ബൽവന്ത് സിംഗ് ട്വീറ്റ് അവസാനിപ്പിച്ചത്.

ഒലയുടെ കഷ്‍ടകാലം തീരുന്നില്ല, അപകടവിവരങ്ങള്‍ പരസ്യമാക്കിയതിന് നിയമനടപടിക്ക് യുവാവ്!

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ