ഓപ്പറേഷന്‍ സിന്ദൂര്‍ തീര്‍ന്നിട്ടില്ല, തീരാന്‍ സമയമായിട്ടില്ല; പലതും ഇനിയും പഠിപ്പിക്കാനുണ്ട്!

Published : May 22, 2025, 04:23 PM ISTUpdated : May 22, 2025, 05:50 PM IST
ഓപ്പറേഷന്‍ സിന്ദൂര്‍ തീര്‍ന്നിട്ടില്ല, തീരാന്‍ സമയമായിട്ടില്ല; പലതും ഇനിയും പഠിപ്പിക്കാനുണ്ട്!

Synopsis

ദേശീയ രാജ്യാന്തര തലങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ തീരാന്‍ സമയമായില്ല എന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 'പല പാഠങ്ങളും പഠിക്കാനുണ്ട്, പഠിപ്പിക്കാനും.' അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ തീര്‍ന്നുവെന്ന് കരുതുന്നില്ലെന്ന് കരസേനയുടെ ബിഹാര്‍ റെജിമെന്റില്‍നിന്നും വിരമിച്ച ബ്രിഗേഡിയര്‍ സനല്‍ കുമാര്‍ എന്‍.  ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച 'വാര്‍ ആന്റ് പീസ്' അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദേശീയ രാജ്യാന്തര തലങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ തീരാന്‍ സമയമായില്ല എന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 'പല പാഠങ്ങളും പഠിക്കാനുണ്ട്, പഠിപ്പിക്കാനും.' അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെന്ന് പറയുന്നുവെങ്കിലും സാങ്കേതികമായി ഇത് വെടിനിര്‍ത്തലല്ല. പാക്കിസ്താന്റെ ഭാഗത്തുനിന്നുള്ള ഒരു പ്രകോപനം ഉണ്ടായാല്‍ തീരാവുന്നതേയുള്ളൂ നിലവിലുള്ള സമാധാന സാഹചര്യമെന്നും ബ്രിഗേഡിയര്‍ സനല്‍കുമാര്‍ എന്‍ പറഞ്ഞു. 

പല ആയുധങ്ങളും യുക്രൈന് വിറ്റ് കാശാക്കിയാണ് പാക്കിസ്താന്‍ പടയ്ക്കിറങ്ങിയത്.  സ്വന്തം ക്ഷീണം മറക്കാനുള്ള വഴി ആയിരുന്നു അവര്‍ക്ക് ഇത്. പാക്കിസ്താന്റെ യഥാര്‍ത്ഥ ഭരണാധികാരികളായ സൈന്യത്തിന് ജനങ്ങളുടെ മുന്നില്‍ ഷോ നടത്തണം എന്നു മാത്രമായിരുന്നു ആഗ്രഹെമന്നും ബ്രിഗേഡിയര്‍ സനല്‍ കുമാര്‍ പറഞ്ഞു. 

 

വാര്‍ ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം: 


കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ സനല്‍കുമാര്‍ പൂനെയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമി,  ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി എന്നിവിടങ്ങളില്‍ സൈനിക പഠനവും പരിശീലനവും പൂര്‍ത്തിയാക്കി. സിഖ് ഇന്‍ഫന്‍ട്രി ബറ്റാലിയനിലായിരുന്നു ആദ്യ നിയമനം. പിന്നീട് ബിഹാര്‍ റെജിമെന്റിലെ ഒരു  ബറ്റാലിയന്‍ കമാന്‍ഡ് ചെയ്തു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലൈന്‍ ഓഫ് കണ്‍ട്രോളില്‍ അദ്ദേഹം  ഒരു ബ്രിഗേഡിനെയും നയിച്ചിട്ടുണ്ട്.  

ചൈനീസ് ഭാഷയായ മാന്‍ഡറിന്‍ പഠിച്ച ബ്രിഗേഡിയര്‍ സനല്‍കുമാര്‍ ബീജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷം, കേരള, ലക്ഷദ്വീപ് എന്നിവയുടെ ചുമതലയുള്ള എന്‍ സി സി ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ആയായിരുന്നു അവസാന നിയമനം. 

ഇപ്പോള്‍, വിവിധ പ്രസിദ്ധീകരണങ്ങളില്‍ ഡിഫന്‍സുമായി ബന്ധപ്പെട്ട് വിശകലനങ്ങളും ലേഖനങ്ങളും എഴുതുന്നു. പ്രതിരോധ വിഷയങ്ങളില്‍ വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന വിവിധ ചര്‍ച്ചകളില്‍ പാനല്‍ അംഗവുമാണ്. 2017-ല്‍ വിരമിച്ചശേഷം തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. 

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാഴ്ചപരിമിതർക്കും വായനയുടെ ലോകത്തെ തൊട്ടറിയാം; ശാന്തകുമാരനും സുഹൃത്തുക്കളും ഒരുക്കുന്നു പുതിയൊരു പുസ്തകലോകം
രാഷ്ട്രീയത്തിൻ്റെ ഭാ​ഗമാവുന്നത് പ്രത്യേക സന്ദർഭത്തിലല്ല, വളർന്ന ശീലങ്ങളിൽ ഒന്ന് തന്നെയായിരുന്നു രാഷ്ട്രീയം; എഴുത്തുകാരിയും സ്ഥാനാർഥിയുമായ റഹീമ വാളാട്