ഔദ്യോഗിക പ്രഖ്യാപനം പോലും ആവശ്യമില്ല, രോഹിത്തിന്‍റെ പിന്‍ഗാമി ആരെന്ന കാര്യം തീരുമാനമായെന്ന് ആകാശ് ചോപ്ര

Published : Aug 24, 2025, 03:08 PM IST
Rohit Sharma

Synopsis

നേരത്തെ വൈസ് ക്യാപ്റ്റനായിരുന്ന അക്സര്‍ പട്ടേലിന് സ്ഥാനം നഷ്ടമായത് മോശം പ്രകടനം കൊണ്ടല്ല, മറിച്ച് ഗില്ലിന്‍റെ വളര്‍ച്ച കൊണ്ടാണെന്നും ആകാശ് ചോപ്ര.

ദില്ലി: ഏകദിനങ്ങളില്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍താരം ആകാശ് ചോപ്ര. രോഹിത്തിന്‍റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ നേരത്തെ തീരുമാനിച്ചുകഴിഞ്ഞതായും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യപനം പോലും ആവശ്യമില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഏകദിനങ്ങളില്‍ രോഹിത്തിന്‍റെ പിന്‍ഗാമി സ്ഥാനത്ത് ശ്രേയസ് അയ്യരടക്കം പല പേരുകളും പറയുന്നുണ്ട്. എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഗില്ലിനുള്ള വഴിയെല്ലാം ഒരുങ്ങി കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം പോലും ആവശ്യമാണെന്ന് തോന്നുന്നില്ല.

ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്നതെല്ലാം വെറും ഊഹോപാഹങ്ങള്‍ മാത്രമാണ്. നിലവില്‍ ടെസ്റ്റ് ക്യാപ്റ്റനാണ് ഗില്‍, ഏകദിനങ്ങളിലും ടി20യിലും വൈസ് ക്യാപ്റ്റനുമാണ്. രോഹിത് സ്ഥാനമൊഴിയുന്നതോടെ ഗില്‍ സ്വാഭാവികമായും ഏകദിന ക്യാപ്റ്റനുമാവും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ പോലും ആവശ്യമില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

നേരത്തെ വൈസ് ക്യാപ്റ്റനായിരുന്ന അക്സര്‍ പട്ടേലിന് സ്ഥാനം നഷ്ടമായത് മോശം പ്രകടനം കൊണ്ടല്ല, മറിച്ച് ഗില്ലിന്‍റെ വളര്‍ച്ച കൊണ്ടാണെന്നും ആകാശ് ചോപ്ര പറഞ്ഞു.ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആകാശ് ചോപ്രയുടെ പ്രസ്താവന.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹര്‍ഷിത് റാണ, റിങ്കു സിംഗ്.

സ്റ്റാൻഡ്ബൈ കളിക്കാർ: യശസ്വി ജയ്‌സ്വാൾ, പ്രശസ്ത് കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറൽ.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍