വാങ്കഡെയില്‍ വെടിക്കെട്ടില്ല, അമേരിക്കക്കെതിരെ അടിതെറ്റി അഭിഷേക്, ലോകകപ്പ് അരങ്ങേറ്റത്തില്‍ ഗോള്‍ഡന്‍ ഡക്ക്

Published : Feb 07, 2026, 07:35 PM ISTUpdated : Feb 07, 2026, 07:39 PM IST
Abhishek Sharma

Synopsis

ഇഷാന്‍ കിഷനായിരുന്നു സൗരങ് നേത്രാവല്‍ക്കര്‍ എറിഞ്ഞ ആദ്യ ഓവര്‍ നേരിട്ടത്. ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിലും നേത്രാവല്‍ക്കര്‍ ഇഷാന്‍ കിഷനെ പൂട്ടിയിട്ടു.

മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മക്ക് നിരാശ. ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയ അഭിഷേക് നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. അമേരിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ഇഷാൻ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത്.

ഇഷാന്‍ കിഷനായിരുന്നു സൗരങ് നേത്രാവല്‍ക്കര്‍ എറിഞ്ഞ ആദ്യ ഓവര്‍ നേരിട്ടത്. ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിലും നേത്രാവല്‍ക്കര്‍ ഇഷാന്‍ കിഷനെ പൂട്ടിയിട്ടു. മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ നേത്രാവല്‍ക്കര്‍ കിഷന് ബിഗ് ഹിറ്റിന് അവസരം നല്‍കിയില്ല. എന്നാല്‍ നേത്രാവല്‍ക്കറുടെ അഞ്ചാം പന്ത് ഓഫ് സ്റ്റംപില്‍ നിന്ന് സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തി കിഷന്‍ അക്കൗണ്ട് തുറന്നു. അവസാന പന്തില്‍ കിഷന്‍ സിംഗിളെടുത്ത് സ്ട്രൈക്ക് നിലനിര്‍ത്തി.

 

അലി ഖാന്‍ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ കിഷന്‍ സിംഗിളെടുത്ത് സ്ട്രൈക്ക് അഭിഷേകിന് കൈമാറി. വാങ്കഡെയില്‍ അഭിഷേകിന്‍റെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാകുന്നതാണ് പിന്നീട് കണ്ടത്. കവറിന് മുകളിലൂടെയുള്ള അഭിഷേകിന്‍റെ ട്രേഡ് മാര്‍ക്ക് ഷോട്ടിനായി അമേരിക്കന്‍ ക്യാപ്റ്റൻ മൊനാങ്ക് പട്ടേല്‍ ഡീപ് കവറില്‍ ഫീല്‍ഡ് സെറ്റ് ചെയ്തിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ അലി ഖാനെ കവറിന് മുകളിലൂടെ തൂക്കിയടിച്ച അഭിഷേക് സഞ്ജയ് കൃഷ്ണമൂര്‍ത്തിയുടെ കൈകളില്‍ ഒതുങ്ങി. ആദ്യ ഓവറില്‍ ഇഷാന്‍ കിഷനായി സ്ക്വയര്‍ ലെഗ്ഗിലും അമേരിക്ക കെണിയൊരുക്കിയെങ്കിലും കിഷന്‍ ഫീല്‍ഡറുടെ തലക്ക് മുകളിലൂടെയായിരുന്നു സിക്സര്‍ പറത്തിയത്. 

അമേരിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഒടുുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറോവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. ഗോൾഡന്‍ ഡക്കായ അഭിഷേകിന് പിന്നാലെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഇഷാന്‍ കിഷന്‍റെ(16 പന്തില്‍ 20)യും തിലക് വര്‍മയുടെയും(25) ശിവം ദുബെയുടെയും(0) വിക്കറ്റുകളെടുത്ത ഷാഡ്‌ലി വാൻ ഷാൽക്വിക് ആണ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്.റിങ്കു സിംഗും സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹെറ്റ്‌മെയറുടെ വെടിക്കെട്ട്, ഷെപ്പേർഡിന് ഹാട്രിക്; സ്കോട്ട്‌ലൻഡിനെ അനായാസം മറികടന്ന് വെസ്റ്റ് ഇൻഡീസ്
വാങ്കഡെയിൽ ടോസ് ഭാഗ്യം അമേരിക്കക്ക്, ഇന്ത്യൻ ടീമില്‍ ബുമ്രയില്ല, സഞ്ജുവും പുറത്ത്