മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍

Published : Dec 07, 2025, 07:27 PM IST
Arshad Khan

Synopsis

2023ല്‍ ഹൈദരാബാദിന്‍റെ രവി തേജയും ഗുജറാത്തിന്‍റെ അര്‍സാന്‍ നാഗസ്വാലയും 13 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മുഷ്താഖ് അലി ട്രോഫിയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.

ഇന്‍ഡോര്‍:മുഷ്താഖ് അലി ട്രോഫി ട20 ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി മധ്യപ്രദേശിന്‍റെ ഇടം കൈയന്‍ പേസര്‍ അര്‍ഷാദ് ഖാന്‍. ചണ്ഡീഗഡിനെതിരായ മത്സരത്തില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്താണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന 26കാരന്‍ അര്‍ഷാദ് റെക്കോര്‍ഡിട്ടത്. മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. ഐപിഎല്ലല്‍ മുംബൈ ഇന്ത്യൻസിനായും ലക്നൗ സൂപ്പര്‍ ജയന്‍റ്സിനായും കളിച്ചിട്ടുള്ള അര്‍ഷാദ് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനായാണ് കളിക്കുന്നത്.

2023ല്‍ ഹൈദരാബാദിന്‍റെ രവി തേജയും ഗുജറാത്തിന്‍റെ അര്‍സാന്‍ നാഗസ്വാലയും 13 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മുഷ്താഖ് അലി ട്രോഫിയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2015ലെ സീസണില്‍ സര്‍വീസസ് താരം ഡി എസ് പൂനിയ 14 റണ്‍സിനും അതേ സീസണില്‍ സ്വപ്നില്‍ സിംഗ് 19 റണ്‍സിനും ആറ് വിക്കറ്റെടുത്തിട്ടുണ്ട്.

 

ചണ്ഡീഗഡിനെതിരെ തന്‍റെ രണ്ടാം ഓവറില്‍ തന്നെ ചണ്ഡീഗഡ് ഓപ്പണര്‍ അര്‍ജുൻ ആസാദിന്‍റെ ഓഫ് സ്റ്റംപ് എറിഞ്ഞു തകര്‍ത്ത അര്‍ഷാദ്, പിന്നാലെ ക്യാപ്റ്റൻ ശിവം ബാബ്രിയെയും ഗോള്‍ഡന്‍ ഡക്കാക്കി. നിഖില്‍ താക്കൂറിനെ നാലു റണ്‍സിന് പുറത്താക്കിയ അര്‍ഷാദ് പവര്‍പ്ലേയില്‍ തന്നെ ചണ്ഡീഗഡിനെ തകര്‍ത്തു. തന്‍റെ രണ്ടാം സ്പെല്ലിനായി സ്ലോഗ് ഓവറില്‍ വീണ്ടും പന്തെറിയാനെത്തിയ അര്‍ഷാദ് പത്തൊമ്പതാം ഓവറില്‍ ഗൗരവ് പുരിയെയും സന്യം സെയ്നിയെയും നിഖില്‍ ശര്‍മയെയും പുറത്താക്കി ആറ് വിക്കറ്റ് പിഴുതു. അര്‍ഷാദിന്‍റെ ബൗളിംഗ് കരുത്തില്‍ മധ്യപ്രദേശ് ചണ്ഡീഗഡിനെ 20 ഓവറില്‍ 134 റണ്‍സില്‍ എറിഞ്ഞൊതുക്കി. മറുപടി ബാറ്റിംഗില്‍ 14 ഓവറില്‍ മധ്യപ്രദേശ് വിജയലക്ഷ്യം അടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍