IPL 2022: ഐപിഎല്ലില്‍ ആഘോഷിക്കപ്പെടാത്ത ഹീറോകള്‍ക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Published : May 30, 2022, 11:32 PM ISTUpdated : May 30, 2022, 11:35 PM IST
IPL 2022: ഐപിഎല്ലില്‍ ആഘോഷിക്കപ്പെടാത്ത ഹീറോകള്‍ക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Synopsis

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും വലിയ തുക പാരിതോഷികം പ്രഖ്യാപിച്ചത്. ബിസിസിഐയുടെ ചരിത്രത്തിലാദ്യമായാണ് ഗ്രൗണ്ട്സ്മാന്‍മാര്‍ക്ക് ഇത്രയും വലിയ തുക പാരിതോഷികം പ്രഖ്യാപിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആറ് വേദികളില്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയത്.

മുംബൈ: ഐപിഎല്ലിനായി പിച്ചും ഗ്രൗണ്ടും ഒരുക്കിയ ക്യൂറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട്‌സ്‌മാന്‍മാര്‍ക്കും വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയായ ആറ് സ്റ്റേഡിയങ്ങളിലെ ക്യൂറേറ്റര്‍മാര്‍ക്കും ഗ്രൗണ്‍സ്മാന്‍മാര്‍ക്കുമായി 1.25 കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്.

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും വലിയ തുക പാരിതോഷികം പ്രഖ്യാപിച്ചത്. ബിസിസിഐയുടെ ചരിത്രത്തിലാദ്യമായാണ് ഗ്രൗണ്ട്സ്മാന്‍മാര്‍ക്ക് ഇത്രയും വലിയ തുക പാരിതോഷികം പ്രഖ്യാപിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആറ് വേദികളില്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയത്.

ആറ് വേദികളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്ക് വേദിയായ വാങ്കഡെ, ഡിവൈ പാട്ടീല്‍, എംസിഎ, പൂനെ സ്റ്റേഡിയങ്ങള്‍ക്ക് 25 ലക്ഷം വീതവും പ്ലേ ഓഫിന് വേദിയായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിനും ഫൈനലിന് വേദിയായ അഹമ്മദാബാദ് സ്റ്റേഡിയത്തിനും 12.5 ലക്ഷം വീതവുമാണ് പാരിതോഷികം ലഭിക്കുക. ഐപിഎല്‍ ലീഗ് റൗണ്ടിലെ 70ഓളം മത്സരങ്ങള്‍ക്ക് വേദിയായത് മഹാരാഷ്ട്രയിലെ നാല് സ്റ്റേഡിയങ്ങളായിരുന്നു.

അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ; പറയുന്നത് മൈക്കല്‍ വോണ്‍

ഇന്നലെ അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ കിരീടപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയിരുന്നു. ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ കിരീടം ഗുജറാത്ത് ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിന്‍റെ രണ്ടാം കിരീടമെന്ന സ്വപ്നം പൊലിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് ടി20ക്കുള്ള ടിക്കറ്റ് വേണോ?, വേഗം നോക്കിക്കോ, ഇനി ബാക്കിയുള്ളത് 20 ശതമാനം ടിക്കറ്റ് മാത്രം
'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്