'ഭയ്യ നഹി, ബ്രദർ'; സൂപ്പര്‍ ഓവര്‍ വിജയത്തിനുശേഷം റിങ്കുവിന്‍റെ കുടുംബവുമായുള്ള സുനിൽ നരൈയ്നിന്‍റെ വീഡിയോ കോൾ വൈറൽ

Published : Apr 27, 2026, 10:50 AM IST
Rinku Singh Video Call

Synopsis

ഒരു ടവല്‍ ചുറ്റി അമ്മയോടും സഹോദരിയോടും സംസാരിച്ച് ഡ്രസ്സിംഗ് റൂമിലൂടെ നടന്നുവന്ന റിങ്കു സീറ്റില്‍ വിശ്രമിക്കുകായിരുന്ന സുനിൽ നരെയ്നെ വീട്ടുകാർക്ക് പരിചയപ്പെടുത്തി.

ലക്നൗ: ഐപിഎല്‍ സൂപ്പര്‍ ഓവറില്‍ ലക്നൗവിനെതിരായ ആവേശ വിജയത്തിന് ശേഷം റിങ്കു സിംഗിന്‍റെ കുടുംബവുമായി വീഡിയോ കോളില്‍ സംസാരിച്ച് കൊല്‍ക്കത്ത സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍. മത്സരത്തില്‍ കൊല്‍ക്കത്തക്കായി നിര്‍ണായ സൂപ്പര്‍ ഓവര്‍ എറിഞ്ഞത് സുനില്‍ നരെയ്നായിരുന്നു. ആദ്യ പന്തില്‍ തന്നെ നിക്കോളാസ് പുരാനെ ബൗള്‍ഡാക്കിയ നരെയ്ന്‍ മൂന്നാം പന്തില്‍ ഏയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കി കൊല്‍ക്കത്തയുടെ ലക്ഷ്യം വെറും രണ്ട് റണ്‍സാക്കി ചുരുക്കി. ലക്നൗവിനായി പ്രിന്‍സ് യാദവ് എറിഞ്ഞ സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടി റിങ്കു കൊല്‍ക്കത്തയുടെ വിജയം പൂര്‍ത്തിയാക്കി. ഇതിനുശേഷം ഡ്രസ്സിംഗ് റൂമിലെത്തിയശേഷമാണ് റിങ്കു കുടുംബത്തെ വീഡിയോ കോളില്‍ വിളിച്ചത്.

ഒരു ടവല്‍ ചുറ്റി അമ്മയോടും സഹോദരിയോടും സംസാരിച്ച് ഡ്രസ്സിംഗ് റൂമിലൂടെ നടന്നുവന്ന റിങ്കു സീറ്റില്‍ വിശ്രമിക്കുകായിരുന്ന സുനിൽ നരെയ്നെ വീട്ടുകാർക്ക് പരിചയപ്പെടുത്തി. ഈ സമയത്താണ് രസകരമായ സംഭവമുണ്ടായത്. റിങ്കുവിന്‍റെ സഹോദരി നരെയ്നെ 'ഹലോ ഭയ്യ' എന്ന് വിളിച്ചു. എന്നാൽ ഉടൻ തന്നെ റിങ്കു തിരുത്തി, 'ഭയ്യ നഹി, ബ്രദർ" (ഭയ്യ എന്നല്ല, ബ്രദർ). കൊല്‍ക്കത്തയുടെ തന്നെയാണ് ഔദ്യോഗിക പേജിൽ വീഡിയോ പങ്കുവെച്ചത്.

 

മത്സരത്തിൽ കൊൽക്കത്തയുടെ വിജയശിൽപികളായിരുന്നു നരെയ്നും റിങ്കുവും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ബാറ്റിംഗ് തകർച്ചയിലായ കൊല്‍ക്കത്തയെ 51 പന്തിൽ പുറത്താകാതെ 83 റൺസ് നേടി റിങ്കുവാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ദിഗ്‌വേഷ് റാത്തിയെറിഞ്ഞ അവസാന ഓവറില്‍ റിങ്കു പറത്തിയ നാലു സിക്സുകൾ മത്സരത്തില്‍ നിര്‍ണായകമായി.ഐപിഎല്‍ കരിയറിലെ മികച്ച സ്കോർ നേടിയ റിങ്കു മത്സരത്തിൽ 5 ക്യാച്ചുകളും എടുത്തു. ഒടുവിൽ സൂപ്പർ ഓവറിലെ വിജയറൺസും റിങ്കുവിന്‍റെ ബാറിൽ നിന്നായിരുന്നു. അവസാന ഓവർ വരെ നീണ്ട നാടകീയതകൾക്കൊടുവിൽ സൂപ്പർ ഓവറിലൂടെ നേടിയ ഈ വിജയം കൊൽക്കത്തയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ വിജയത്തോടെ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് മുന്നേറാനും അവർക്കായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ലക്നൗ ചെയ്തത് ക്രിമിനൽ കുറ്റം'; കൊല്‍ക്കത്തക്കെതിരായ സൂപ്പർ ഓവറിൽ കാണിച്ച മണ്ടത്തരത്തിനെതിരെ ആഞ്ഞടിച്ച് ഡെയ്‌ൽ സ്റ്റെയ്‌ൻ
ഒരോവറിൽ 2 'ബീമറുകൾ', എന്നിട്ടും കാര്‍ത്തിക് ത്യാഗിയെ വിലക്കിയില്ല; അമ്പയറുടെ ആ 'അപ്രതീക്ഷിത' തീരുമാനത്തിന് പിന്നിൽ