ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി

Published : Dec 25, 2025, 03:51 PM IST
yashasvi jaiswal

Synopsis

ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഗില്ലിന് അഭിമാനപ്പോരാട്ടം കൂടിയായിയിരിക്കും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര.

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ യുവതാരം യശസ്വി ജയ്സ്വാളിനെയും കാത്തിരിക്കുന്നത് മലയാളി താരം സഞ്ജു സാംസണിന്‍റെ അതേവിധി. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ സെലക്ടര്‍മാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അടുത്ത ആഴ്ച ടീം പ്രഖ്യാപിക്കുമ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കുമൂലം വിട്ടു നിന്ന ക്യാപ്റ്റൻ ശഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഗില്ലിന് അഭിമാനപ്പോരാട്ടം കൂടിയായിയിരിക്കും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര. ഗില്‍ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയാകും മറ്റൊരു ഓപ്പണര്‍. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയെങ്കിലും യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. ക്യാപ്റ്റനായതിനാല്‍ ഗില്ലനെ പുറത്തിരുത്തുക സാധ്യമല്ല. 2027ലെ ഏകദിന ലോകകപ്പിന് മുമ്പ് വളരെ കുറച്ച് ഏകദിന മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാല്‍ രോഹിത്തിനെയും പുറത്തിരുത്താനാവില്ല. മൂന്നാം നമ്പറില്‍ വിരാട് കോലി ഇറങ്ങുമെന്നും ഉറപ്പാണ്.

ഈ സാഹചര്യത്തില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായ യശസ്വി ജയ്സ്വാളിനെ ടീമിലെടുത്താലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ല. ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും സഞ്ജു സാംസണെ പിന്നീട് ഏകദിന ടീമിലേക്ക് പരിഗണിക്കാതെ ഒഴിവാക്കിയിരുന്നു. ന്യൂസിലൻഡിനെതിരായ ടി20 ടീമിലില്ലാത്തതിനാല്‍ ഏകദിന പരമ്പര കഴിഞ്ഞാല്‍ പിന്നീട് ടി20 ലോകകപ്പ് വരുന്നതിനാല്‍ അതിനുശേഷം നടക്കുന്ന ഐപിഎല്ലില്‍ മാത്രമെ പിന്നീട് ജയ്സ്വാളിന് കളിക്കാനാവു.

ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലും കളിക്കുക എന്നത് മാത്രമാണ് ജയ്സ്വാളിന് മുന്നിലുള്ള വഴി. ജനുവരി 11നാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം 14നും മൂന്നാം മത്സരം 18നും നടക്കും. ഇതിനുശേഷമാണ് ഇന്ത്യ അ‍ഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തഴയപ്പെട്ടവരുടെ ടീമിലും ഗില്ലിന് ഇടമില്ല, അവഗണിക്കപ്പെട്ടവരുടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് മുന്‍ താരം
'വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്', ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍